കൂലിയും തൊഴിൽ സമയവുമൊന്നും നിശ്ചയിക്കപ്പെടാതെ നരകതുല്യമായി മുതലാളിക്ക് വേണ്ടി വിയർപ്പൊഴുക്കിയ ജനതയ്ക്ക് ചിക്കാഗോ തെരുവുകളിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ; എട്ട് മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന ആശയം സാർവദേശീയമായി തൊഴിലാളികൾ അവകാശമായി ഉന്നയിച്ചു; ചിക്കാഗോയുടെ തെരുവുകളിൽ ഒഴുകിയ തൊഴിലാളികളുടെ രക്തം ലോകത്താകെയൊരു വിപ്ലവത്തിൻ്റെ വിത്ത് പാകി; ലോകമെമ്പാടുമുള്ള തൊഴിലാളി സഖാക്കൾക്ക് മെയ് ദിനാശംസകൾ നേർന്ന് കെ കെ ഷൈലജ ടീച്ചർ
വിയർപ്പൊഴുക്കി പണിയുന്ന, അവകാശങ്ങൾക്കായി പൊരുതുന്ന ലോകമെമ്പാടുമുള്ള തൊഴിലാളി സഖാക്കൾക്ക് മെയ് ദിനാശംസകൾ നേർന്ന് കെ കെ ഷൈലജ ടീച്ചർ. ടീച്ചറുടെ വാക്കുകൾ ഇങ്ങനെ; ഇന്ന് മെയ് 1 തൊഴിലാളി ദിനം ലോകത്തെമ്പാടുമുള്ള തൊഴിലാളി ജനസാമാന്യത്തിൻ്റെ അവകാശബോധത്തിന് കരുത്ത് പകർന്ന ചിക്കാഗോ സമരത്തിൻ്റെ ഓർമദിനം.
കൂലിയും തൊഴിൽ സമയവുമൊന്നും നിശ്ചയിക്കപ്പെടാതെ നരകതുല്യമായി മുതലാളിക്ക് വേണ്ടി വിയർപ്പൊഴുക്കിയ ജനതയ്ക്ക് ചിക്കാഗോ തെരുവുകളിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ കരുത്ത് പകർന്നു. എട്ട് മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന ആശയം സാർവദേശീയമായി തൊഴിലാളികൾ അവകാശമായി ഉന്നയിച്ചു. നിഷേധിക്കുന്നയിടങ്ങളിൽ സംഘടിതരായി പോരാട്ടം നയിച്ചു.
ചിക്കാഗോയുടെ തെരുവുകളിൽ ഒഴുകിയ തൊഴിലാളികളുടെ രക്തം ലോകത്താകെയൊരു വിപ്ലവത്തിൻ്റെ വിത്ത് പാകി. അടിമകളായി കഴിഞ്ഞിരുന്ന തൊഴിലാളി ജനത അവകാശബോധമുള്ള മനുഷ്യരായി, അവരുടെ ഐക്യബോധത്തിൽ മുതലാളിത്ത ഗർവ് പലയിടത്തും മുട്ടുകുത്തി തൊഴിലിടങ്ങളിൽ അടിസ്ഥാന സൗകര്യം, മിനിമം വേതനം, നിശ്ചിത ജോലി സമയം ഉൾപ്പെടെ നിരവധിയായ അവകാശങ്ങൾ തൊഴിലാളി ജനത നേടിയെടുത്തു.
ചിക്കാഗോ സമരത്തിൻ്റെ വിചാരണ ചരിത്രത്തിലെ തന്നെ എറ്റവും വലിയ അനീതിയായാണ് കണക്കാക്കപ്പെടുന്നത്. വിചാരണ കുറ്റമറ്റതായിരുന്നില്ലെന്ന് കണ്ടെത്തി. 1893 ശിക്ഷിക്കപ്പെട്ടവർക്ക് മാപ്പ് നൽകപ്പെട്ടതും തൂക്കിലേറ്റിയവർക്ക് പോലും മാപ്പ് നൽകുന്നതായി പ്രഖ്യാപിച്ചതും ഇതിൻ്റെ തെളിവാണ്. ചിക്കാഗോ കൂട്ടക്കൊലയെ ലോകം അപലപിച്ചു. 1893 ചിക്കാഗോയിലെ രക്തസാക്ഷികൾക്ക് സ്മാരകമുയർന്നു.
ഇന്ത്യയിലും നിരവധിയായ തൊഴിലാളി സമരങ്ങൾ കരുത്താർജിക്കുകയും അധികാര ഗർവിൻ്റെ മുനയൊടിച്ച് വിജയമടയാളപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നാം മെയ്ദിനം ആഘോഷിക്കുന്നത്... വിയർപ്പൊഴുക്കി പണിയുന്ന, അവകാശങ്ങൾക്കായി പൊരുതുന്ന ലോകമെമ്പാടുമുള്ള തൊഴിലാളി സഖാക്കൾക്ക് മെയ് ദിനാശംസകൾ...
https://www.facebook.com/Malayalivartha