സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച ആദ്യത്തെ ഷവർമ കാരണമുള്ള മരണത്തിൽ 10 വർഷമായി; തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായി മരിച്ചത് ആലപ്പുഴ വീയപുരം സ്വദേശിയായ സച്ചിൻ മാത്യുവെന്ന 21കാരൻ, ഇന്നും നീതി കിട്ടാതെ ഒരു കുടുംബം...

സംസ്ഥാനത്തുടനീളം ഭക്ഷ്യവിഷബാധയെ മുൻനിർത്തിയുള്ള ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശിയായ പെണ്‍കുട്ടി മരണപ്പെട്ടത്. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ഉയരുകയാണ്. ഈ കെടുകാര്യസ്ഥതയ്ക്ക് ഇരയായി മാറുകയായിരുന്നു പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദ.
എന്നാൽ അതിനൊക്കെ മുന്നേ തന്നെ സ്ഥാനത്തെ ഞെട്ടിച്ച ആദ്യത്തെ ഷവർമ കാരണമുള്ള മരണത്തിൽ 10 വർഷമായിരിക്കുകയാണ്. എന്നിട്ടും നീതികിട്ടിയിട്ടില്ലെന്ന് മരിച്ച യുവാവിന്റെ കുടുംബം പറയുന്നു. ആലപ്പുഴ വീയപുരം സ്വദേശിയായ സച്ചിൻ മാത്യുവെന്ന 21കാരനാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ മൂലം മരിച്ചത്. ആ കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് സച്ചിന്റെ മാതാപിതാക്കൾ ചൂണ്ടിക്കാണിക്കുകയാണ്.
2012 ജൂലൈയിലാണ് 21 വയസുകാരനായ വിദ്യാർത്ഥി സച്ചിൻ മാത്യുവിന്റെ മരണത്തെ തുടർന്നുള്ള വാർത്തകൾ പുറത്ത് വന്നത്. ബംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് മുൻപാണ് വഴുതക്കാട്ടെ ഹോട്ടലിൽ നിന്ന് മൂന്ന് ഷവർമ റോൾ ഇവർ വാങ്ങിയത്. പിന്നാലെ ബസിൽ വച്ച് ഷവർമ കഴിച്ചു. അടുത്ത ദിവസം തന്നെ ബംഗളൂരുവിലെത്തിയ ശേഷമാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതും മരണം സംഭവിച്ചതും. അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഹോട്ടലുടമായ അബ്ദുൽ ഖാദറിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും കുടുംബം ആരോപണം ഉന്നയിച്ചു.
അതോടൊപ്പം തന്നെ കുടുംബം സച്ചിന് നീതി തേടി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. സച്ചിൻറെ മരണത്തിന് ശേഷമെങ്കിലും സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു എങ്കിൽ മറ്റൊരു മരണം ഉണ്ടാകില്ലായിരുന്നുവെന്ന് കുടുംബം പറയുന്നത്.
ഇത്തരത്തിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അന്ന് ഹോട്ടലിൽ ഷവർമ പാകം ചെയ്തിരുന്നത് കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും കുടുംബം കുറ്റപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha

























