Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...

വടിയെടുത്ത് പിണറായി; സുധേഷ് കുമാറിന്റെ തൊപ്പി തെറിക്കും... കലിതുള്ളി പി. ശശിയും... ജയിൽ ഡിജിപി ജയിലിലേക്ക്! മേധാവി നടത്തിയത് വൻ കൊള്ള....

03 MAY 2022 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം

പോലീസിനെതിരെ വ്യാപക പരാതി പാർട്ടി സമ്മേളനങ്ങളിൽ ഉയർന്നതോടെ, പാർട്ടി കോൺഗ്രസിന് ശേഷം ഒരു വൻ അഴിച്ചുപണി കേരളം പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ മാറ്റി പ്രവർത്തന പരിചയമുള്ള പി. ശശി എത്തിയതോടെ ഏത് നിമിഷവും മാറ്റം പ്രതീക്ഷിച്ചിരുന്നു. പോലീസ് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപാണ് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയത്. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി. ശശി. വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനെ ജയിൽ ഡിജിപിയായി നിമയിച്ച് തന്നെയാണ് നീങ്ങിയത്.

എന്നാൽ അതിന് പിന്നാലെ തന്നെ സുധേഷ് കുമാറിന് ശനി ദശ തന്നെ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതായത് ആഭ്യന്തര വകുപ്പ് തന്നെ സുധേഷ് കുമാറിനെതിരെ തിരിയുകയാണ്. വിജിലൻസ് മേധാവിയായി നിന്നിരുന്ന അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഡിജിപി സുധേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് ആഭ്യന്തരവകുപ്പ്.

അധികാര ദുർവിനിയോഗം നടത്തി ലക്ഷങ്ങൾ സമ്പാദിച്ച പരാതിയിലാണ് അന്വേഷണം നടത്താനൊരുങ്ങുന്നത്. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങി പണം നൽകിയില്ലെന്നും ഗതാഗത കമ്മിഷണറായിരിക്കെ വൻതുക കൈക്കൂലി വാങ്ങിയെന്നതും ഉൾപ്പെടെ ഒട്ടേറെ പരാതികളാണ് ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചിട്ടുള്ളത്.

വിജിലൻസ് ഡയറക്ടറായിരുന്ന സുദേഷ് കുമാറിനെ ജയിൽ മേധാവി സ്ഥാനത്തേക്ക് മാറ്റിയത് ഒരാഴ്ച മുൻപാണ്. സുധേഷിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള മാറ്റം. അധികാര ദുർവിനിയോഗത്തിന്റെയും അനധികൃത സമ്പാദ്യത്തിന്റെയും പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.

അതിൽ കുടുങ്ങുന്നത് സ്വർണ്ണത്തിലായിരിക്കും. തലസ്‌ഥാനത്തെ പ്രമുഖ ജൂവലറിയിൽനിന്ന്‌ ഏഴു പവന്റെ സ്വർണമാല വാങ്ങിയ ശേഷം അധികാരപദവി ദുരുപയോഗിച്ച്‌ 95 ശതമാനം കിഴിവു നേടിയെന്ന പരാതിയിലാണ് ഐ.പി.എസ്‌ ഉന്നതനെതിരേ അന്വേഷണത്തിന്‌ ആഭ്യന്തര വകുപ്പ്‌ സർക്കാരിനു ശിപാർശ നൽകിയിരിക്കുന്നത്. ഇതു സംബഡിച്ച്‌ റിപ്പോർട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ചു തെളിവ്‌ നൽകാൻ പരാതിക്കാരൻ തയാറാണെന്നു അറിയിച്ച സാഹചര്യത്തിലാണ്‌ ഈ അസാധാരണ നീക്കം. പോലീസ്‌ ഉന്നത തലത്തിൽ അടുത്തിടെ നടത്തിയ അഴിച്ചു പണിയിൽ ഉന്നതനെ നിർണായക തസ്‌തികയിൽ നിന്നു നീക്കം ചെയ്‌തിരുന്നു. ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ നിയോഗിക്കുമെന്നാണു സൂചന.

ഉചിതമായ അന്വേഷണത്തിന്‌ അനുയോജ്യമായ അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ ശിപാർശ സർക്കാർ ഗൗരവത്തോടെ എടുത്തിരിക്കുകയാണ്‌. ഐ.ജി: അനൂപ്‌ കുരുവിള ജോണിന്‌ അന്വേഷണച്ചുമതല നൽകിയേക്കും എന്ന സൂചനയുണ്ട്. പ്രാഥമികാന്വേഷണത്തിൽ കഴമ്പുണ്ടെന്നു കണ്ടാൽ കേസ്‌ രജിസ്‌റ്റർ ചെയ്യും. അങ്ങനെയെങ്കിൽ ആരോപണവിധേയനായ ഉന്നതൻ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും.

മുഖ്യമന്ത്രി ഈ മാസം 10ന്‌ അമേരിക്കയിൽ നിന്നു കേരളത്തിലെത്തിയ ശേഷം ഈ ഫയലിൽ തീരൂമാനമുണ്ടാകുമെന്നാണ്‌ അറിയാൻ കഴിയുന്നത്. തിരുവനന്തപുരത്തെ ജൂവലറിയിൽ എത്തി ഡിസ്‌കൗണ്ട്‌ ലഭിക്കാൻ ജീവനക്കാരെയും മാനേജരെയും ഐ.പി.എസ്‌. ഉദ്യോഗസ്‌ഥൻ ഭീഷണിപ്പെടുത്തിയോടെയാണു പ്രശ്‌നം വഷളയാതെന്നു പരാതിയിൽ വ്യക്‌തമാക്കുന്നു.

തിരുവനന്തപുരത്തെ പ്രമുഖ ജ്വലറിയിൽ മകൾക്കൊപ്പം എത്തിയ സുധേഷ് കുമാർ ഏഴു പവന്റെ മാല തെരഞ്ഞെടുത്ത ശേഷം ഡിസ്‌കൗണ്ട്‌ ആവശ്യപ്പെട്ടു. ജനറൽ മാനേജരോട്‌ ചോദിച്ച ശേഷം ജീവനക്കാർ 5% തുക കുറച്ചു നൽകാൻ തയാറായി. എന്നാൽ 95% കിഴിവിൽ പോലീസ്‌ ഉന്നതൻ ഉറച്ചു നിന്നു. പിന്നീട്‌ 50% കിഴിവു നൽകാൻ ജൂവലറി തയാറായി. എന്നാൽ, താൽപര്യമില്ലെന്ന്‌ അറിയിച്ച്‌ മടങ്ങിയ അദേഹം പിറ്റേന്നു ജൂവലറിയിലെത്തി ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചതിനെത്തുടർന്ന്‌ ഉടമ 95% ഡിസ്‌കൗണ്ടിൽ മാല കൊടുത്തു.

ഇൻവോയിസിൽ ഈ ഡിസ്‌കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ചൈനയിലേക്കു കുടുംബമായി വിനോദയാത്ര പോകാൻ പ്രവാസി വ്യവസായി പണം ചെലവഴിച്ചതിനെക്കുറിച്ചും പരാതിയിൽ ആരോപണമുണ്ട്‌. യാത്രയ്‌ക്കു ചെലവായത്‌ 15 ലക്ഷം രൂപയാണെന്നും അന്വേഷണം നടത്തിയാൽ ഇതിന്റെ തെളിവുകൾ നൽകാൻ തയാറാണെന്നും പ്രാഥമികാന്വേഷണം നടത്തിയ ഉദ്യോഗസ്‌ഥരെ പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്‌.

2016 ഒക്ടോബർ 28ന് കുടുംബസമേതം ചൈന സന്ദർശിച്ചു. യാത്രാച്ചെലവായ 15 ലക്ഷത്തിലേറെ രൂപ സ്പോൺസർ ചെയ്തത് കോഴിക്കോടുകാരനായ ഖത്തറിലെ വ്യവസായിയായിരുന്നു. മറ്റു വിലപിടിച്ച പാരിതോഷികങ്ങളും വ്യവസായിയിൽ നിന്ന് വാങ്ങി. ബിസിനസുകാരുടെ കയ്യിൽ നിന്ന് പണം വാങ്ങി സർക്കാർ അനുമതിയില്ലാതെ ആറ് തവണ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു.

ഗതാഗതകമ്മിഷണറായിരിക്കെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഇടപെട്ട് ഇടനിലക്കാർ വഴി ലക്ഷങ്ങൾ കോഴ വാങ്ങി, വിദേശത്തുള്ള മകന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ശുപാർശ. പരാതിയിൽ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ആഭ്യന്തരവകുപ്പ്. ഇതുകൂടാതെ നിരവധി ആരോപണങ്ങൾ വേറെയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് അച്ചടക്ക നടപടി എന്തായാലും നേരിടേണ്ടി വരും എന്നുള്ളത് ഉറപ്പാണ്.

ലോക്‌നാഥ് ബഹ്‌റയ്ക്ക് ശേഷം ആര് നല്ല പോലീസ് മേധാവിയാകുമെന്ന് കേരളം ഏറെ ചർച്ച ചെയ്തതാണ്. സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഒരു ഡിജിപിയെ പാർട്ടിക്കും സർക്കാരിനും ആവശ്യമായിരുന്നു. അതിൽ ലോക്‌നാഥ് ബഹ്‌റ നന്നായി വിജയിച്ചിരുന്നു. ബഹ്‌റ വിരമിച്ചപ്പോൾ പകരം ആര് എന്ന ചോദ്യം വന്നിരുന്നു. ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറും ആകുമെന്ന് കരുതിയെങ്കിലും നറുക്ക് വീണത് അനിൽ കാന്തിനാണ്.

പോലീസ് മേധാവിയായ അനിൽകാന്ത് അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ മനസ് കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ട് വർഷം കൂടി അനിൽകാന്തിന് കാലാവധി നീട്ടി നൽകിയിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് സ്ഥാനത്തുടർച്ച. ഡിജിപി റാങ്കിലുള്ള 2 ഉന്നത ഉദ്യോഗസ്ഥർ പൊലീസ് മേധാവിയുടെ കസേര ലക്ഷ്യമിട്ടു നടത്തിയ ചേരിപ്പോരാണു ജനുവരിയിൽ നൽകേണ്ട ഉത്തരവ് 2 മാസം മുൻപേ ഇറക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. സുപ്രീംകോടതി വിധിയും അനുകൂല ഘടകമായി.

സുധേഷ് കുമാർ മലയാളിയല്ല. അദ്ദേഹത്തിന് കേരളത്തിൻറെ സാഹചര്യങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്ന ചിന്ത ഇപ്പോഴേ ഭരണകർത്താക്കൾക്കുണ്ട്. മാത്രവുമല്ല സുധേഷ് കുമാറിൻറെ മകൾ തല്ലിയ ഡ്രൈവർ പോലീസ് അസോസിയേഷനിൽ അംഗമാണ്. പോലീസിലെ ദാസ്യവൃത്തിക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പാർട്ടിയാണ് സി പി എം.

അങ്ങനെയുള്ള ഒരു പാർട്ടി മുതലാളിത്ത മുഖമുള്ള ഒരു കുടുംബത്തിലെ നാഥനെ സംസ്ഥാന പോലീസ് വേധാവിയാക്കിയാക്കിയാൽ അത് സിപിഎമ്മിന് നാണക്കേടായി തീരും.ഇതിനെല്ലാമുപരിയായി തച്ചങ്കരിയുടെ സമ്മർദ്ദവും പിണറായിക്ക് മേലുണ്ട്. തച്ചങ്കരിക്കെതിരായ വരവിൽ കവിഞ്ഞ വരുമാന കേസ് കുത്തി പൊക്കി കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അത് വിജയിക്കാനുള്ള സാധ്യത കുറവാണ്.

സുധേഷ് കുമാറിന് കേരളത്തിൽ സ്വാധീനം തീരെ കുറവാണ്. തച്ചങ്കരിയും സുധേഷ് കുമാറും തമ്മിലുള്ള തർക്കത്തിൻറെ ഫലമാണ് ഇരുവർക്കുമെതിരെയുള്ള കേസുകളെന്ന് പോലീസിലെ ഉന്നതർ പറയുന്നു. അതിൽ തച്ചങ്കരി വിജയിക്കാനാണ് സാധ്യത. ചുരുക്കത്തിൽ സുധേഷ്കുമാറിനെതിരായ നടപടിക്ക് സർക്കാർ അംഗീകാരം നൽകിയാൽ ജൂണിൽ ടോമിൻ ജെ. തച്ചങ്കരി സംസ്ഥാന പോലീസ് മേധാവിയാകും.

കഴിഞ്ഞ വർഷം ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഡിജിപി സ്ഥാനം പിടിച്ചെടുക്കാൻ സുധേഷ് കുമാറും ടോമിൻ തച്ചങ്കരിയും തമ്മിൽ നടന്ന പോരാട്ടത്തിന്റെ ഒരുതരം ആവർത്തനമാണ് രണ്ട് ഐപിഎസുകാരുടെ ഇപ്പോഴത്തെ വാളെടുപ്പും. സുധേഷും തച്ചങ്കരിയും ദിവസങ്ങളോളം ആരോപണങ്ങളും പ്രത്യാരോപണങ്ങളും പരസ്‌പര ചെളിവാരിയെറിയലും സർക്കാരിന് തലവേദന സൃഷ്ടിച്ചു. എന്നാൽ ഇരുവരുടെയും അവകാശവാദങ്ങൾ അവഗണിച്ച സംസ്ഥാന സർക്കാർ മൃദുവും സൗമ്യനുമായ അനിൽകാന്തിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചു. അദ്ദേഹത്തിന്റെ സർവീസ് രണ്ടു വർഷത്തേക്ക് കൂടി സർക്കാർ നീട്ടുകയും ചെയ്തു. 

അനിൽ കാന്ത് അടുത്ത വർഷം വിരമിക്കും. സുധേഷ് കുമാർ ഈ ഒക്ടോബറിൽ വിരമിക്കുമ്പോൾ തച്ചങ്കരിക്ക് അടുത്ത വർഷം ജൂലൈ വരെ സർവീസുണ്ട്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള അവസരം നിഷേധിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് ഈ കേസ് അട്ടിമറിച്ചതെന്ന് തച്ചങ്കരി സർക്കാരിനെ അറിയിച്ചു. എന്തായാലും ഇതിൽ ഉടനടി ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (35 minutes ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (51 minutes ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (1 hour ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (1 hour ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (1 hour ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (7 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (7 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (9 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (12 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (12 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (12 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (12 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends