കൊന്ന് കൊല വിളിച്ചിട്ട് കൊലയാളി തന്നെ റീത്ത് വച്ചത് പോലെ; ഉളുപ്പില്ലേ ? എടുത്തോണ്ട് പോടേ പിസി ജോർജിന്റെ ഇരട്ടത്താപ്പിനെതിരെ ഉറഞ്ഞു തുള്ളി സോഷ്യൽ മീഡിയ

മുസ്ലിം വിഭാഗക്കാർ വർഗീയത മാത്രം കൈമുതലായി നടക്കുന്നവർ... അവർ നാടിന് ആപത്ത് എന്ന് ദിവസേനെ 10 വട്ടം പറയുന്ന തനിക്ക് അവരുടെ പെരുന്നാളിന് ആശംസ അറിയിക്കാൻ ഇച്ചിരി ഉളുപ്പുണ്ടോടോ... താൻ വല്ലാത്ത ഒരു ജന്മം തന്നെ " "പി സി ജോർജിന്റെ വർഗീയ പ്രസ്താവനയോട് വിയോജിപ്പ് ഉണ്ടെങ്കിലും ആ വർഗീയമായ കാഴ്ചപാടിനെ തിരിച്ചു വർഗീയമായി തന്നെ നേരിടുന്നതിനോടും വിയോജിച്ചു കൊണ്ട് തന്നെ പി സി ജോർജിനും കുടുമ്പത്തിനും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ" എന്നിങ്ങനെയാണ് കമന്റുകൾ പോകുന്നത്.
മത വിദ്വേഷ പ്രസംഗത്തിന് ശേഷം പി സി ജോർജിനെതിരെ വമ്പൻ വിമർശനങ്ങളാണ് പലയിടങ്ങളിലും നടക്കുന്നത്. ഹിന്ദു മഹാ സമ്മേളനത്തിൽ മുസ്ലിം മതത്തെ ഇകഴ്‌ത്തി സംസാരിച്ചത് അദ്ദേഹത്തെ അറസ്റ്റിലേക്ക് വരെ നയിക്കുകയുണ്ടായി. ഇതിനിടയിൽ കഴിഞ്ഞ ദിവസം ചെറിയ പെരുന്നാൾ ആശംസകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പി സി ജോർജ് അറിയിച്ചു. കൊന്ന് കൊല വിളിച്ചിട്ട് കൊലയാളി തന്നെ റീത്ത് വയ്ക്കുന്ന പോലെയാണ് പിസി ജോർജിന്റെ ഇരട്ടത്താപ്പിനെ ജനം വിലയിരുത്തുന്നത്.
അതിന് കീഴിൽ പിസിക്ക് വമ്പൻ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കമന്റുകൾ ആണ് പ്രത്യക്ഷപ്പെടുന്നത് ‘ഉളുപ്പുണ്ടോടോ…!’ നിന്റെ പെരുന്നാൾ ആശംസകൾ ഞങ്ങൾക്ക് വേണ്ട.... ഇത്തരത്തിലുള്ള കമന്റുകൾ ആണ് പ്രത്യക്ഷപ്പെട്ടത്. ‘ഏവർക്കും സ്‌നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ- പി.സി. ജോർജ്’ എന്നാണ് തന്റെ ചിത്രത്തിനൊപ്പം പി സി ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. .
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന് ശേഷം ഇത്തരത്തിൽ ഒരു പെരുന്നാൾ ആശംസകൾ പിസി ജോർജിന്റെ ഇരട്ടത്താപ്പായിട്ടാണ് വിലയിരുത്തൽ. പോസ്റ്റിനു കീഴെ വന്ന കുറേ കമന്റുകളിൽ ചിലത് ഇങ്ങനെയാണ് : '‘താങ്കളോട് പറയാതെ വയ്യ.താങ്കൾ വല്ലാതെ മുസ്ലിംകളെ അടച്ച് ആക്ഷേപിച്ചു.( താങ്കൾക്ക് ഏത് സമുദായത്തിലേയും തീ വ്രവാദത്തെയും പറയാം. മുസ്ലീം സമുദായത്തിലേയും പറയാം.എന്നാൽ താങ്കൾ അന്ന് നടത്തിയത്.. 37... മിനിറ്റ് പ്രസംഗമായിരുന്നു.
ഉത്തമ ബോധ്യത്തോടെ എന്നും പല പ്രാവശ്യം പറഞ്ഞിരുന്നു.). വളരെ മോശമാണ് സഹോദര. എന്നിട്ട് ഇപ്പോൾ ആശംസിക്കുന്നു. ഇസ്ലാം പഠിപ്പിക്കുന്നു ആര് നിങ്ങളെ നല്ലത് കൊണ്ട് അഭിവാദ്യം ചെയ്യുന്നുവോ അവരോട് അതിലും നന്നായി അഭിവാദ്യം ചെയ്യുക.. താങ്കളുടെ അഭിവാദ്യത്തിന് തിരിച്ചും അതിൽ കൂടുതലും അഭിവാദ്യവും അഭിനന്ദനവും നൽകുന്നു. നല്ല ചിന്ത വരട്ടെ.. നന്നായേക്കും. താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ...''.
''മുസ്ലിം വിഭാഗക്കാർ വർഗീയത മാത്രം കൈമുതലായി നടക്കുന്നവർ... അവർ നാടിന് ആപത്ത് എന്ന് ദിവസേനെ 10 വട്ടം പറയുന്ന തനിക്ക് അവരുടെ പെരുന്നാളിന് ആശംസ അറിയിക്കാൻ ഇച്ചിരി ഉളുപ്പുണ്ടോടോ... താൻ വല്ലാത്ത ഒരു ജന്മം തന്നെ " "പി സി ജോർജിന്റെ വർഗീയ പ്രസ്താവനയോട് വിയോജിപ്പ് ഉണ്ടെങ്കിലും ആ വർഗീയമായ കാഴ്ചപാടിനെ തിരിച്ചു വർഗീയമായി തന്നെ നേരിടുന്നതിനോടും വിയോജിച്ചു കൊണ്ട് തന്നെ പി സി ജോർജിനും കുടുമ്പത്തിനും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ" എന്നിങ്ങനെയാണ് കമന്റുകൾ പോകുന്നത്.
വിദ്വേഷ പ്രസംഗം നടത്തിയതിന് പിസി ജോർജിനെ ഞായറാഴ്ചയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത് . ഉച്ചയോടെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു കിട്ടിയിട്ട് തുടര്‍ നടപടികൾ സ്വീകരിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇപ്പോൾ ലഭ്യമാകുന്ന സൂചന അനുസരിച്ച് അപ്പീലിനു പോയേക്കുമെന്നാണ് വിവരം. പ്രോസിക്യൂഷന്‍ വിലയിരുത്തല്‍ അനുസരിച്ച് പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ലെന്നാണ് വിവരം.
ജാമ്യം അനുവദിച്ചത് ഞായറാഴ്ചയാണ്. എന്നാൽ ഇന്നും ഇന്നലെയും അവധിയായിരുന്നതിനാൽ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബുധനാഴ്ചയേ പ്രോസിക്യൂഷനു കിട്ടൂ. ഇതു ലഭിച്ച ശേഷം അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും സൂചനകൾ ലഭ്യമാകുന്നുണ്ട്. 153 എ,295 എ വകുപ്പുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്താല്‍ 16 വയസിനു താഴെയുള്ളവര്‍, വനിത, രോഗബാധിതര്‍ എന്നവര്‍ക്കാണ് കോടതിയില്‍ നിന്നു ആനുകൂല്യം കിട്ടുന്നത്.
പി.സി.ജോര്‍ജിന് ജാമ്യം കിട്ടിയത് രോഗബാധിതര്‍ എന്ന ഗണത്തില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ്. ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള മജിസട്രേറ്റുമാര്‍ സാധാരണ ജാമ്യ നടപടികളില്‍ ഇടപെടാറില്ല. എന്നാൽ ഇടപെട്ടാല്‍ തന്നെ ഇടക്കാല ജാമ്യമാണ് അനുവദിക്കാറുള്ളതെന്നും വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല രണ്ടായാലും പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ മജിസട്രേറ്റുമാര്‍ സാധാരണ ഇടപെടാറില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha






















