ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ടോയ്ലറ്റിനുള്ളിൽ പോയപ്പോൾ കണ്ട കാഴ്ച്ച...! ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചത് വൃത്തി ഹീനമായ ശുചിമുറിയിൽ,ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് കണ്ട് പ്രകോപിതരായ ഡോക്ടർക്കും സംഘത്തിനും ക്രൂര മർദ്ദനം, മൊബൈൽ ഫോൺ പിടിച്ചു വാങ്ങി ഭീഷണി, ഹോട്ടലുടമ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ...!
കണ്ണൂർ പിലാത്തറയിലെ ഹോട്ടലിൽ ഭക്ഷണ സാമഗ്രികൾ ടോയ്ലറ്റിനുള്ളിൽ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറേയും സംഘത്തിനേയും ക്രൂര മർദ്ദിച്ച മൂന്ന് പേരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. മുഹമ്മദ് മൊയ്തീൻ, സഹോദരി സമീന, സെക്യൂരിറ്റി ജീവനക്കാരൻ ടി. ദാസൻ എന്നിവരാണ് അറസ്റ്റിലായത്. മോഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഡോക്ടറെ ഹോട്ടലുടമയും കൂട്ടരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ബന്തടുക്ക പിഎച്ച്‌സിയിലെ ഡോക്ടർ സുബ്ബാരായയേയും കൂട്ടരേയുമാണ് ഹോട്ടലുടമയും സംഘവും കയ്യേറ്റം ചെയ്തത്. കെ.സി റസ്റ്റൊറന്റിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.മെഡിക്കൽ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളും അടക്കമുള്ള 31 പേർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയിൽ പോയപ്പോഴാണ് വൃത്തി ഹീനമായ ടോയ്ലറ്റിനുള്ളിൽ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചിരിക്കുന്നത് കണ്ടത്.
ഡോ.സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു. ഇത് കണ്ട് പ്രകോപിതരായ സെക്യൂരിറ്റി ദാസൻ, ഉടമ മുഹമ്മദ്, സഹോദരി സമീന എന്നിവർ ചേർന്ന് ഡോക്ടറെ മർദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുകയായിരുന്നു.
പ്രശ്നം വേണ്ടെന്ന് പറഞ്ഞ ഡോക്ടർ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ മൂന്നുപേരും ചേർന്ന് ഡോക്ടറെ കയ്യേറ്റം ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി തിരിച്ചു കൊടുക്കാതിരിക്കുയും ചെയ്തു. കൂടാതെ ആരെയും ഇവിടെ നിന്ന് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ സംഘത്തിലുണ്ടായിരുന്നവർ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പിന്നാലെ പോലീസെത്തി മൂന്ന് പേരേയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
https://www.facebook.com/Malayalivartha