Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

2 ലക്ഷം കുട്ടികളെ കാണാനില്ല... ഒരാഴ്ച കൊണ്ട് യുക്രെയിന്‍ തീരുമെന്ന് കരുതിയ പുടിന് തെറ്റി; നൂറ് ദിവസം കൊണ്ട് റഷ്യയ്ക്ക് പിടിക്കാനായത് അഞ്ചിലൊന്ന് പ്രദേശങ്ങള്‍ മാത്രം; 2 ലക്ഷം യുക്രെയിന്‍ കുട്ടികളെ റഷ്യ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

03 JUNE 2022 09:40 AM IST
മലയാളി വാര്‍ത്ത

ഒരാഴ്ച കൊണ്ട് യുക്രെയിനെ തീര്‍ത്തു കളയുമെന്ന് പറഞ്ഞിരുന്ന റഷ്യയ്ക്ക് 100 ദിവസം പിന്നിട്ടിട്ടും ഒന്നും ചെയ്യാനായില്ല. യുദ്ധം ഉടനെ അവസാനിക്കുന്നതിന്റെ സൂചനയൊന്നുമില്ല. ഇതുവരെ രാജ്യത്തിന്റെ അഞ്ചിലൊന്ന് മാത്രമാണ് റഷ്യ പിടിച്ചടക്കിയത്. പൂര്‍ണമായി യുക്രെയിനെ കീഴടക്കാന്‍ ഇനിയും ഇതുപോലെ ദിവസങ്ങള്‍ വേണ്ടിവരും. അതുവരെ യുക്രെയിന് ചെറുക്കാന്‍ കഴിയുമോ എന്നതാണ് വലിയ ചോദ്യം.

റഷ്യ പിടിച്ച പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിക്കയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. യുഎസും ജര്‍മനിയും വാഗ്ദാനം ചെയ്ത റോക്കറ്റ്, റഡാര്‍ സംവിധാനം ഉടന്‍ ലഭ്യമാക്കണമെന്നും പറഞ്ഞു.

അതേസമയം യുക്രെയ്‌നിലെ 5.2 ദശലക്ഷം കുട്ടികളെ ബാധിച്ചതായി റിപ്പോര്‍ട്ട്. യുക്രെയ്‌നുള്ളില്‍ 30 ലക്ഷം കുട്ടികളും അഭയാര്‍ഥികള്‍ അഭയമേകിയ രാജ്യങ്ങളിലെത്തിയ 22 ലക്ഷം യുക്രെയ്ന്‍ കുട്ടികളുമാണ് മാനുഷികപിന്തുണ തേടുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുനിസെഫ് വ്യക്തമാക്കി. ഇത്ര വേഗത്തിലും ആഴത്തിലും രണ്ടാം ലോക മഹായുദ്ധത്തില്‍പ്പോലും കുട്ടികളില്‍ പ്രത്യാഘാതം ഉണ്ടായിട്ടില്ലെന്നാണ് യുനിസെഫ് പറയുന്നത്. യുക്രെയ്‌നിലെ മൂന്നില്‍ രണ്ടു കുട്ടികളെയും യുദ്ധം ബാധിച്ചു.

അതേസമയം, യുദ്ധത്തിന്റെ ഭാഗമായി റഷ്യ രണ്ടു ലക്ഷം യുക്രെയ്ന്‍ കുട്ടികളെ ബലംപ്രയോഗിച്ചു കൊണ്ടുപോയതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഇവരെ റഷ്യയില്‍ വിവിധ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അനാഥാലയങ്ങളിലെ കുട്ടികള്‍, മാതാപിതാക്കള്‍ക്കൊപ്പം കൊണ്ടുപോയ കുട്ടികള്‍, മാതാപിതാക്കളില്‍നിന്നും അടര്‍ത്തിമാറ്റപ്പെട്ട കുട്ടികള്‍ എന്നിവരും ഈ കൂട്ടത്തില്‍പ്പെടും.

ഒഎച്ച്‌സിഎച്ച്ആര്‍ റിപ്പോര്‍ട്ട് അനുസരിച്ച് യുദ്ധത്തില്‍ ദിവസവും രണ്ടിലധികം കുട്ടികള്‍ കൊല്ലപ്പെടുകയും നാലില്‍ ഏറെ കുട്ടികള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്യുന്നു. ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലെ ആക്രമണത്തിലാണ് കുട്ടികള്‍ കൊല്ലപ്പെടുന്നത്.

അതേസമയം കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ്‌ക് മേഖലയില്‍ സിവീയറോഡോണെസ്റ്റ്‌സ്‌ക് നഗരം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ റഷ്യ കനത്ത ആക്രമണം തുടരുന്നു. സമീപത്തുള്ള ലൈസിഷാന്‍സ്‌ക് കേന്ദ്രമാക്കി യുക്രെയ്ന്‍ ചെറുത്തുനില്‍പ് ശക്തമാക്കി. ഡോണെറ്റ്‌സ്‌ക് മേഖലയിലെ ഇരട്ടനഗരങ്ങളായ ക്രമറ്റോര്‍സ്‌കും സ്ലൊവ്യാന്‍സ്‌കും പിടിച്ചു വടക്കോട്ടു മുന്നേറാന്‍ റഷ്യ മിസൈല്‍ ആക്രമണം കടുപ്പിച്ചു.

ജനവാസ മേഖലകളിലേക്ക് റഷ്യ 15 ക്രൂസ് മിസൈലുകള്‍ അയച്ച് വന്‍ നാശമുണ്ടാക്കിയതായി സെലെന്‍സ്‌കി അറിയിച്ചു. യുക്രെയ്‌നിനു കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനുള്ള നീക്കം തീക്കളിയാണെന്നും സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ എന്നും റഷ്യ മുന്നറിയിപ്പു നല്‍കി.

ലക്ഷ്യമിട്ടതുപോലെ കാര്യങ്ങള്‍ മുന്നേറുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെട്ടു. അതേസമയം, യുഎസിനും ജര്‍മനിക്കും പുറമേ ബ്രിട്ടനും യുക്രെയ്‌നിന് അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നല്‍കുമെന്ന് അറിയിച്ചു. മിസൈലുകളും റൈഫിളുകളും ടാങ്ക് വേധ ആയുധങ്ങളും നല്‍കുമെന്ന് സ്വീഡന്‍ അറിയിച്ചു.

നയതന്ത്ര പിന്തുണ വര്‍ധിപ്പിക്കുന്നതിനായി യുക്രെയ്ന്‍ യുഎസ് അംബാസഡര്‍ ബ്രിജിറ്റ് ബ്രിങ്കിന് സ്വീകരണം നല്‍കി അവരോധിച്ചു. 2019ല്‍ ട്രംപ് അംബാസഡറെ പിന്‍വലിച്ചശേഷം എത്തുന്ന ആദ്യ അംബാസഡറാണ് ബ്രിങ്ക്. പലിശനിരക്ക് 10ല്‍ നിന്ന് 25% ആയി ഉയര്‍ത്തി അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ യുക്രെയ്ന്‍ ശ്രമം തുടങ്ങി. പുട്ടിനുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ റഷ്യന്‍ വ്യവസായികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ ആഡംബര നൗകകളും സ്വകാര്യ ജെറ്റുകളും പിടിച്ചെടുക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (5 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (5 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends