17 വർഷം മുൻപ് ആലപ്പുഴയിൽനിന്നു കാണാതായ രാഹുലിന്റെ രൂപത്തോടൊത്തുള്ള ഒരാളെ മുംബൈയിൽ കണ്ടെന്ന് വീട്ടമ്മ; പ്രതീക്ഷയോടെ കാത്തിരുന്ന അമ്മയ്‌ക്ക് മുന്നിലേക്ക് ആ യുവാവിനെ പോലീസ് കൊണ്ട് വന്നപ്പോൾ സംഭവങ്ങൾ മാറി മറിഞ്ഞു

17 വർഷം മുൻപ് ആലപ്പുഴയിൽനിന്നു കാണാതായ രാഹുലിനെ തിരഞ്ഞ് ആ അമ്മ. അവർ ഇപ്പോഴും കാത്തിരിക്കുകയാണ് മകൻ വരുമെന്ന വിശ്വാസത്തോടെ. മകനെ കണ്ടെത്തണമെന്ന ആഗ്രഹം ആ അമ്മ മനസിൽ തുടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആ പ്രതീക്ഷയെ ഉണർത്തുന്ന തരത്തിലൊരു വിവരം ഉണ്ടായി. എന്നാൽ അതിന്റെ അവസാനവും നിരാശ തന്നെയായിരുന്നു. മുംബൈയിൽ രാഹുലിന്റെ രൂപത്തോടൊത്തുള്ള ഒരാളെ കണ്ടെന്ന് അവിടെയുള്ള ഒരു മലയാളി വീട്ടമ്മ കുടുംബത്തോട് കത്തയച്ച് പറഞ്ഞിരുന്നു.
കാണാതായ രാഹുലിനോട് സാദൃശ്യമുള്ള യുവാവിനെ മുംബൈയിലെ ശിവാജി പാർക്കിനു സമീപം കണ്ടതായാണ് ഇവിടെ കട നടത്തുന്ന വീട്ടമ്മയുടെ കത്തിൽ പറഞ്ഞിരുന്നത്. പത്തനാപുരത്ത് അഗതി മന്ദിരത്തിൽ കഴിഞ്ഞിരുന്ന ഇയാൾ 16–ാം വയസ്സിൽ അവിടെനിന്നു മുംബൈയിൽ എത്തി. ഇവിടെനിന്നു പിന്നീട് കേരളത്തിലേക്കു മടങ്ങി. ഇപ്പോൾ നെടുമ്പാശേരിയിൽ ഉള്ളതായുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
മുംബൈയിൽ നിന്ന് മിനിക്കു ലഭിച്ച കത്തിലെ സൂചനകളുടെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിൽ നിന്ന് യുവാവിനെ കണ്ടെത്തി ആലപ്പുഴയിലെത്തിച്ചു. ഇതോടെ രാഹുലിന്റെ അമ്മ മിനി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നെടുമ്പാശ്ശേരിയിലെത്തി യുവാവിനെ കണ്ടെത്തി മിനിയുടെ അടുത്തെത്തിച്ചു. ഈ യുവാവിനെ ആലപ്പുഴയിലെത്തിക്കുകയും ചെയ്തു.
പക്ഷേ യുവാവിന്റെ മുഖത്തിന് രാഹുലുമായി സാമ്യമില്ലെന്ന് അമ്മ മിനി പറഞ്ഞു. നെടുമ്പാശേരിയിൽ കണ്ടെത്തിയ യുവാവ് രാഹുൽ അല്ലെന്ന് അമ്മ ഉറപ്പിച്ചു.മകനെ കണ്ടെത്താനാകാത്ത വിഷമത്തിൽ കഴിഞ്ഞ 22ന് പിതാവ് രാജുആത്മഹത്യ ചെയ്തിരുന്നു. ദുഃഖം രേഖപ്പെടുത്തി മിനിക്ക് അയച്ച കത്തിലാണ് വീട്ടമ്മ ഈ വിവരങ്ങൾ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha


























