Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കെ - റെയിൽ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുക സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികസാദ്ധ്യത പരിഗണിച്ച് മാത്രം; പദ്ധതിക്കുവേണ്ടി സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീ കൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജികളിൽ റെയിൽവേ ബോർഡിന്റെ വിശദീകരണം

03 JUNE 2022 11:42 AM IST
മലയാളി വാര്‍ത്ത

കെ - റെയിൽ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികസാദ്ധ്യത പരിഗണിച്ചുമാത്രമേ അനുമതി നൽകൂവെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ് റെയിൽവേ ബോർഡ് . പദ്ധതിക്കുവേണ്ടി സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീ കൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് റെയിൽവേ ബോർഡിന്റെ വിശദീകരണം അസി. സോളിസിറ്റർ ജനറൽ സമർപ്പിച്ചിരിക്കുന്നത്.

അതായത് സാമൂഹ്യാഘാത പഠനത്തിന് കേന്ദ്രസർക്കാരോ റെയിൽവേയോ ഇതുവരെ അനുമതി നൽകിയിട്ടില്ല. എന്നുമാത്രമല്ല പദ്ധതിക്കുവേണ്ടി സർവേക്കല്ലുകളോ അടയാളങ്ങളോ സ്ഥാപിക്കാൻ കേന്ദ്രസർക്കാരോ ഇന്ത്യൻ റെയിൽവേയോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. നിക്ഷേപപൂർവ നടപടികൾക്കാണ് (പ്രീ ഇൻവെസ്റ്റ്‌മെന്റ് ആക്ടിവിറ്റീസ്) റെയിൽവേ മന്ത്രാലയം തത്ത്വത്തിൽ അനുമതി നൽകിയിരിക്കുന്നത്. നിക്ഷേപപൂർവ നടപടികളെന്നാൽ വിശദമായ പദ്ധതിരേഖ സമർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് എന്നതാണ്.

അതോടൊപ്പം തന്നെ മാഹിക്കടുത്ത് റെയിൽവേലൈനിന് സമീപത്തുകൂടിയാണ് കെ - റെയിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അലൈൻമെന്റ് പ്ളാൻ, റെയിൽവേ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിവരങ്ങൾ, നിലവിലെ റെയിൽവേലൈൻ കുറുകേ കടന്നുപോകുന്ന മേഖലകൾ തുടങ്ങിയ സാങ്കേതിക വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ പദ്ധതിക്ക് സാമ്പത്തികാനുമതി നൽകിയിട്ടില്ല.

കൂടാതെ ഡി.പി.ആറിലെ വിശദീകരണങ്ങൾക്ക് വിവിധ ഘട്ടങ്ങളിലും തലങ്ങളിലുമായി സൂക്ഷ്‌മ പരിശോധന അനിവാര്യമാണ് എന്നതാണ്. ഡി.പി.ആറിൽ വിശദവിവരങ്ങൾ ഇല്ലാത്തതിനാൽ തന്നെ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിനുശേഷമാണ് സാമ്പത്തികമായി ഗുണകരമാണോയെന്ന് പരിശോധിക്കുകയെന്നും വിശദീകരണത്തിൽ ചൂണ്ടിക്കാണിക്കുകയാണ്.

അതേസമയം, ഇന്നലെ ഹർജി പരിഗണനയ്ക്കുവന്നപ്പോൾ സർവേ ആൻഡ് ലാൻഡ് റെക്കാഡ്‌സ് ഡയറക്ടറുടെ സത്യവാങ്മൂലം നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയിരിക്കുകയാണ്. കെ - റെയിൽ എന്നെഴുതിയ മഞ്ഞക്കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ സർവേ ഡയറക്ടർ ഉത്തരവിറക്കിയതിൽ ഹൈക്കോടതി നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു. ഇതിനാണ് സമയം തേടിയിരിക്കുന്നത്. ഇതേതുടർന്ന് ഹർജികൾ ജൂൺ ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ഞനിറമുള്ള കല്ലുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കിയെന്നും പകരം ജിയോ ടാഗിംഗ് സമ്പ്രദായം മുഖേനയോ മറ്റു തരത്തിൽ അടയാളപ്പെടുത്തിയോ സർവേ നടത്തുമെന്നും വ്യക്തമാക്കി സർക്കാർ മേയ് 16ന് ഇറക്കിയ ഉത്തരവുസഹിതം കെ- റെയിൽ അധികൃതർ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്.

കെ - റെയിൽ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികസാദ്ധ്യത പരിഗണിച്ചുമാത്രമേ അനുമതി നൽകൂവെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ് റെയിൽവേ ബോർഡ് . പദ്ധതിക്കുവേണ്ടി സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീ കൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് റെയിൽവേ ബോർഡിന്റെ വിശദീകരണം അസി. സോളിസിറ്റർ ജനറൽ സമർപ്പിച്ചിരിക്കുന്നത്.

അതായത് സാമൂഹ്യാഘാത പഠനത്തിന് കേന്ദ്രസർക്കാരോ റെയിൽവേയോ ഇതുവരെ അനുമതി നൽകിയിട്ടില്ല. എന്നുമാത്രമല്ല പദ്ധതിക്കുവേണ്ടി സർവേക്കല്ലുകളോ അടയാളങ്ങളോ സ്ഥാപിക്കാൻ കേന്ദ്രസർക്കാരോ ഇന്ത്യൻ റെയിൽവേയോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. നിക്ഷേപപൂർവ നടപടികൾക്കാണ് (പ്രീ ഇൻവെസ്റ്റ്‌മെന്റ് ആക്ടിവിറ്റീസ്) റെയിൽവേ മന്ത്രാലയം തത്ത്വത്തിൽ അനുമതി നൽകിയിരിക്കുന്നത്. നിക്ഷേപപൂർവ നടപടികളെന്നാൽ വിശദമായ പദ്ധതിരേഖ സമർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് എന്നതാണ്.

അതോടൊപ്പം തന്നെ മാഹിക്കടുത്ത് റെയിൽവേലൈനിന് സമീപത്തുകൂടിയാണ് കെ - റെയിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അലൈൻമെന്റ് പ്ളാൻ, റെയിൽവേ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിവരങ്ങൾ, നിലവിലെ റെയിൽവേലൈൻ കുറുകേ കടന്നുപോകുന്ന മേഖലകൾ തുടങ്ങിയ സാങ്കേതിക വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ പദ്ധതിക്ക് സാമ്പത്തികാനുമതി നൽകിയിട്ടില്ല.

 

കൂടാതെ ഡി.പി.ആറിലെ വിശദീകരണങ്ങൾക്ക് വിവിധ ഘട്ടങ്ങളിലും തലങ്ങളിലുമായി സൂക്ഷ്‌മ പരിശോധന അനിവാര്യമാണ് എന്നതാണ്. ഡി.പി.ആറിൽ വിശദവിവരങ്ങൾ ഇല്ലാത്തതിനാൽ തന്നെ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിനുശേഷമാണ് സാമ്പത്തികമായി ഗുണകരമാണോയെന്ന് പരിശോധിക്കുകയെന്നും വിശദീകരണത്തിൽ ചൂണ്ടിക്കാണിക്കുകയാണ്.

അതേസമയം, ഇന്നലെ ഹർജി പരിഗണനയ്ക്കുവന്നപ്പോൾ സർവേ ആൻഡ് ലാൻഡ് റെക്കാഡ്‌സ് ഡയറക്ടറുടെ സത്യവാങ്മൂലം നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയിരിക്കുകയാണ്. കെ - റെയിൽ എന്നെഴുതിയ മഞ്ഞക്കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ സർവേ ഡയറക്ടർ ഉത്തരവിറക്കിയതിൽ ഹൈക്കോടതി നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു. ഇതിനാണ് സമയം തേടിയിരിക്കുന്നത്. ഇതേതുടർന്ന് ഹർജികൾ ജൂൺ ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ഞനിറമുള്ള കല്ലുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കിയെന്നും പകരം ജിയോ ടാഗിംഗ് സമ്പ്രദായം മുഖേനയോ മറ്റു തരത്തിൽ അടയാളപ്പെടുത്തിയോ സർവേ നടത്തുമെന്നും വ്യക്തമാക്കി സർക്കാർ മേയ് 16ന് ഇറക്കിയ ഉത്തരവുസഹിതം കെ- റെയിൽ അധികൃതർ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends