പ്രവേശനോത്സവത്തിലാണ് മൂച്ചിപ്പരത കോളനിയിലെ വിജയമ്മയുടെ നൃത്തം പൊളിച്ചു; 67 വയസ്സുള്ള വിജയമ്മയുടെ തകർപ്പൻ ഡാൻസ് കണ്ട് മന്ത്രി വി.ശിവൻകുട്ടിപോലും ഞെട്ടി, പാട്ടിന്റെ ആദ്യം മുതൽ അവസാനം വരെ മനോഹരമായി നൃത്തച്ചുവടുകൾ വച്ചപ്പോൾ സദസ്സ് ഒന്നടങ്കം കയ്യടിച്ചു.... പറഞ്ഞത് ‘വയസ്സ് ഒരു നമ്പർ മാത്രം'

കാലം ചെല്ലുന്തോറും വെറുതെ ഇരിക്കുന്നവർക്ക് മുന്നിൽ പാഞ്ഞെത്തുന്ന ചിലർ ഉണ്ട്. അതെ, അതാണ് 67 വയസ്സുള്ള വിജയമ്മയുടെ തകർപ്പൻ ഡാൻസ് കണ്ട് മന്ത്രി വി.ശിവൻകുട്ടി തന്റെ ഫെയ്സ്ബുക് പേജിൽ എഴുതിയതും; ‘വയസ്സ് ഒരു നമ്പർ മാത്രം’. ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ, കാലിൽ കാഞ്ചന ചിലമ്പണിയും കലയാണു ഞാൻ’ എന്ന പാട്ടിന്റെ വരികൾക്കൊപ്പിച്ചുള്ള വിജയമ്മയുടെ നൃത്തച്ചുവടുകൾ കണ്ട എല്ലാവരും പറയുകയുണ്ടായി. ‘തകർത്തു’. മൂത്തേടം മൂച്ചിപ്പരത അങ്കണവാടിയിലെ പ്രവേശനോത്സവത്തിലാണ് മൂച്ചിപ്പരത കോളനിയിലെ ചരുവിളപുത്തൻവീട് വിജയമ്മയാണ് ഇത്തരത്തിൽ നൃത്തം ചെയ്തത്.
കോളനിക്കു സമീപമുള്ള അങ്കണവാടിയിൽ പ്രവേശനോത്സവത്തിന് വിജയമ്മ എത്താറുള്ളത് പതിവാണ്. എന്നാൽ അപ്പോഴൊക്കെ പാട്ടുപാടാറാണ് പതിവ് രീതി. എന്നാൽ, ഇത്തവണ നൃത്തം ചെയ്യണമെന്ന് അങ്കണവാടി വർക്കർ ലീലാമണിയും ഹെൽപർ രുക്മിണിയും ആവശ്യപ്പെടുകയുണ്ടായി. നോക്കട്ടെ എന്നായിരുന്നു മുത്തമ്മയുടെ മറുപടി എന്നത്. ഒന്നുകൂടി നിർബന്ധിച്ചപ്പോൾ എന്നാൽ, ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ്’ എന്ന പാട്ട് വയ്ക്കാൻ പറയുകയും ചെയ്തു. യൂട്യൂബിൽ തപ്പി പാട്ട് വച്ചുകൊടുത്തു. പാട്ടിന്റെ ആദ്യം മുതൽ അവസാനം വരെ മനോഹരമായി നൃത്തച്ചുവടുകൾ വച്ചപ്പോൾ സദസ്സ് ഒന്നടങ്കം കയ്യടിക്കുകയുണ്ടായി.
അത്‍ടൊപ്പം തന്നെ അങ്കണവാടിയിൽ പഠിക്കുന്ന കുട്ടിയുടെ പിതാവ് സജേഷ് നൃത്തത്തിന്റെ വിഡിയോ പകർത്തിയത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ മിനിറ്റുകൾക്കം വൈറാലാകുകയായിരുന്നു. വർഷങ്ങൾ ഏറെ മുൻപ് ക്ഷേത്രോത്സവത്തിനോടുബന്ധിച്ച് കലാപരിപാടിയിൽ നൃത്തം ചെയ്തതാണെന്നും ഇത് ഇത്രയും കാര്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും വിജയമ്മ വ്യക്തമാക്കുകയുണ്ടായി. ഒട്ടേറെപ്പേർ വിജയമ്മയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന അനുമോദനത്തിൽ പ്രസിഡന്റ് പി.ഉസ്മാൻ, വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ അനീഷ് കാറ്റാടി എന്നിവർ ഉപഹാരം നൽകുകയും ചെയ്തു.
അതേസമയം, ഒറ്റ നൃത്തത്തിലൂടെ നാടറിഞ്ഞ കലാകാരിക്ക് താമസിക്കാൻ വീടില്ല എന്നതാണ്. മൂച്ചിപ്പരത 4 സെന്റ് കോളനിയിൽ സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിലാണ് ഇവർ താമസിക്കുന്നത്. മകൻ വിനീഷും ഭാര്യയും 4 ചെറിയ പെൺമക്കളും ഒപ്പമുണ്ട്. കൂടാതെ ഷെഡ് വച്ച സ്ഥലം ഇവരുടതല്ല. മറ്റൊരു കുടുംബത്തിന് നൽകിയതാണ്. മഴ പെയ്താൽ ഷെഡ് ചോർന്നൊലിക്കുന്നതാണ്. മാറിത്താമസിക്കാൻ മറ്റൊരിടമില്ലാത്തതിനാൽ ദുരിതവുമായി കഴിയുകയാണ്. പട്ടികജാതി വിഭാഗത്തിൽപെട്ട വിജയമ്മയും കുടുംബവും വീടിനും സ്ഥലത്തിനും വേണ്ടി ഒട്ടേറെ അപേക്ഷകൾ നൽകിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha

























