Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ശബരിമലപോലെ സില്‍വര്‍ലൈന്‍... ശബരിമലപോലെ സര്‍ക്കാരിന് അഗ്നി പരീക്ഷയായി സില്‍വര്‍ലൈന്‍; ശബരിമലയില്‍ വന്‍ നഷ്ടം സംഭവിച്ചപ്പോള്‍ പുറകോട്ട് പോയി; സില്‍വര്‍ ലൈനില്‍ ഒറ്റ നഷ്ടം സംഭവിച്ചതോടെ മെല്ലെ പുറകോട്ട് പോകാന്‍ സാധ്യത; തിരിച്ചുവരവിന്റെ തുടക്കമെന്ന് കോണ്‍ഗ്രസ്; പിഴവ് പരിശോധിച്ച് നടപടിക്ക് സി.പി.എം

04 JUNE 2022 09:03 AM IST
മലയാളി വാര്‍ത്ത

ശബരിമല പോലെ സില്‍വര്‍ലൈനും മാറിയെന്നാണ് ഒരുവിഭാഗം സിപിഎം അണികള്‍ വിശ്വസിക്കുന്നത്. ശബരിമല വിഷയം കാരണം 19 ലോക്‌സഭാ സീറ്റാണ് പോയത്. എന്നാല്‍ സില്‍വര്‍ ലൈന്‍ കാരണം ഒരു നിയമസഭാ സീറ്റാണ് പോയത്. അതും തൃക്കാക്കര വലിയ മാര്‍ജിനോടെ. എന്തായാലും തോറ്റെങ്കില്‍ തീരുമായിരുന്ന കോണ്‍ഗ്രസിന് വലിയ ഊര്‍ജമാണ് നല്‍കിയത്. റെക്കാഡ് ഭൂരിപക്ഷത്തിളക്കവുമായി മണ്ഡലം നിലനിറുത്തിയ കോണ്‍ഗ്രസിന് സംസ്ഥാനത്ത് നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം.

ക്യാപ്ടന്‍ പിണറായിയെ തമ്പടിപ്പിച്ച് തൃക്കാക്കര പിടിക്കാന്‍ പണിപ്പെട്ട സി.പി.എമ്മിന് സെഞ്ച്വറി കണക്കുകൂട്ടല്‍ തെറ്റിയതിലെ നടുക്കമാണുള്ളത്. കേരളക്കരയാകെ ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം ഇതാണ്. ഉരുക്കുകോട്ടയായ തൃക്കാക്കരയില്‍ ഇക്കുറി ജയം പതിനായിരം വോട്ടില്‍ താഴെയാകുമെന്ന് ഭയന്ന കോണ്‍ഗ്രസിന്റെയും ജയിച്ചാലും തോറ്റാലും അയ്യായിരം മാത്രം വ്യത്യാസമെന്ന സി.പി.എമ്മിന്റെയും കണക്കുകളാണ് തകിടം മറിഞ്ഞത്.

 



കോണ്‍ഗ്രസില്‍ സതീശന്‍ സുധാകരന്‍ നേതൃത്വത്തിന് വമ്പന്‍ ജയം വര്‍ദ്ധിത വീര്യം പകരുമ്പോള്‍, ജയം അപ്രാപ്യമാക്കിയ പാര്‍ട്ടിയിലെ പിഴവുകള്‍ ഗൗരവത്തോടെ പരിശോധിക്കാനാണ് സി.പി.എം തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെന്നപോലെ കൂട്ടനടപടിക്കും സാദ്ധ്യത. തൃക്കാക്കരയില്‍ പരാജയം ഭരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി.പി.എമ്മിന് ന്യായീകരിക്കാം. പക്ഷേ, ഒന്നാം വാര്‍ഷികവേളയിലേറ്റ ഷോക്ക് തുടര്‍ഭരണത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചു.

തൃക്കാക്കരയില്‍ 2244 വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച വര്‍ദ്ധനയുണ്ടായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഏറ്റുപറഞ്ഞത് പാളിച്ചയിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ്. 2009ല്‍ മണ്ഡലമുണ്ടായ ശേഷം നടന്ന മൂന്ന് നിയമസഭാ, മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും തൃക്കാക്കര യു.ഡി.എഫിനെയാണ് വരിച്ചത്. മണ്ഡലത്തിന്റെ പൊതു രാഷ്ട്രീയ, സാമൂഹ്യ സ്ഥിതിക്കൊപ്പം അന്തരിച്ച പി.ടി. തോമസിനോടുള്ള സഹതാപവും ട്വന്റി20യുടെ നിഷ്പക്ഷ നിലപാടും ഉമയുടെ ഭൂരിപക്ഷം 25,016ല്‍ എത്തിച്ചു.

 



സ്വന്തം പ്രവര്‍ത്തകനെ സി.പി.എമ്മുകാരന്‍ കൊലപ്പെടുത്തിയതിന്റെ കണക്ക് ട്വന്റി20 തീര്‍ത്തെന്നും വ്യാഖ്യാനിക്കാം. രാഷ്ട്രീയ, സാമുദായിക അടിയൊഴുക്കുകള്‍ നിര്‍ണായകമാകുമെന്ന് കരുതിയെങ്കിലും എല്ലാ ഘടകങ്ങളും യു.ഡി.എഫിനൊപ്പമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ സാമുദായിക പരീക്ഷണം ഇടതുമുന്നണിക്ക് പാളി. മുഖ്യമന്ത്രി ക്യാമ്പ് ചെയ്തിട്ടും ഗുണമുണ്ടായില്ല. അപ്പുറത്ത് നേരിട്ട് ചുക്കാന്‍ പിടിച്ച വി.ഡി.സതീശന്‍ മികച്ച താരവുമായി.

പാര്‍ട്ടിയില്‍ സതീശന്റെ സ്വാധീനം കൂട്ടാന്‍ ഇത് വഴിതുറക്കും. കെ.സുധാകരന്റെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതുമാകും. വരുന്ന കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലടക്കം ഇത് പ്രതിഫലിക്കാം. സില്‍വര്‍ലൈന്‍ കല്ലിന് സര്‍ക്കാരിന് കിട്ടിയ തിരിച്ചടിയായി തൃക്കാക്കര ഫലത്തെ വിലയിരുത്തുന്ന യു.ഡി.എഫ് വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കും.

 



പ്രചാരണത്തിനിടെ കല്ലിടല്‍ നിറുത്തി, എതിര്‍പ്പുള്ളിടത്ത് ഡിജിറ്റല്‍ സര്‍വേയെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിന് കൂടുതല്‍ കരുതലടെയേ ഇനി മുന്നോട്ടു പോകാനാകൂ. ജനക്ഷേമ പ്രഖ്യാപനങ്ങളും ഉടന്‍ വേണ്ടിവന്നേക്കും.

തുടക്കം മുതല്‍വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡോടെ ഉമാ തോമസ് മുന്നേറി. കഴിഞ്ഞതവണ പി.ടി. തോമസ് നേടിയതിന്റെ ഇരട്ടിയോളം വോട്ടുമായാണ് ആദ്യറൗണ്ട് മുതല്‍ വിജയം ഉറപ്പിച്ചത്. 239 ബൂത്തുകളില്‍ 20ല്‍ മാത്രമാണ് എല്‍.ഡി.എഫിന് ലീഡ് നേടാനായത്. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഇടപ്പള്ളി മേഖലയിലെ ബൂത്തുകളിലെ വോട്ടാണ് ആദ്യം എണ്ണിയത്. കഴിഞ്ഞതവണ ആദ്യറൗണ്ടില്‍ പി.ടി നേടിയ 1,258 മറികടന്ന് ഉമ നേടിയത് 2,150 വോട്ട്. എന്തായാലും ഉമയ്ക്ക് മുമ്പും ശേഷവും എന്ന പോലെ തൃക്കാക്കര മാറും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends