Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ശബരിമലപോലെ സില്‍വര്‍ലൈന്‍... ശബരിമലപോലെ സര്‍ക്കാരിന് അഗ്നി പരീക്ഷയായി സില്‍വര്‍ലൈന്‍; ശബരിമലയില്‍ വന്‍ നഷ്ടം സംഭവിച്ചപ്പോള്‍ പുറകോട്ട് പോയി; സില്‍വര്‍ ലൈനില്‍ ഒറ്റ നഷ്ടം സംഭവിച്ചതോടെ മെല്ലെ പുറകോട്ട് പോകാന്‍ സാധ്യത; തിരിച്ചുവരവിന്റെ തുടക്കമെന്ന് കോണ്‍ഗ്രസ്; പിഴവ് പരിശോധിച്ച് നടപടിക്ക് സി.പി.എം

04 JUNE 2022 09:03 AM IST
മലയാളി വാര്‍ത്ത

ശബരിമല പോലെ സില്‍വര്‍ലൈനും മാറിയെന്നാണ് ഒരുവിഭാഗം സിപിഎം അണികള്‍ വിശ്വസിക്കുന്നത്. ശബരിമല വിഷയം കാരണം 19 ലോക്‌സഭാ സീറ്റാണ് പോയത്. എന്നാല്‍ സില്‍വര്‍ ലൈന്‍ കാരണം ഒരു നിയമസഭാ സീറ്റാണ് പോയത്. അതും തൃക്കാക്കര വലിയ മാര്‍ജിനോടെ. എന്തായാലും തോറ്റെങ്കില്‍ തീരുമായിരുന്ന കോണ്‍ഗ്രസിന് വലിയ ഊര്‍ജമാണ് നല്‍കിയത്. റെക്കാഡ് ഭൂരിപക്ഷത്തിളക്കവുമായി മണ്ഡലം നിലനിറുത്തിയ കോണ്‍ഗ്രസിന് സംസ്ഥാനത്ത് നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം.

ക്യാപ്ടന്‍ പിണറായിയെ തമ്പടിപ്പിച്ച് തൃക്കാക്കര പിടിക്കാന്‍ പണിപ്പെട്ട സി.പി.എമ്മിന് സെഞ്ച്വറി കണക്കുകൂട്ടല്‍ തെറ്റിയതിലെ നടുക്കമാണുള്ളത്. കേരളക്കരയാകെ ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം ഇതാണ്. ഉരുക്കുകോട്ടയായ തൃക്കാക്കരയില്‍ ഇക്കുറി ജയം പതിനായിരം വോട്ടില്‍ താഴെയാകുമെന്ന് ഭയന്ന കോണ്‍ഗ്രസിന്റെയും ജയിച്ചാലും തോറ്റാലും അയ്യായിരം മാത്രം വ്യത്യാസമെന്ന സി.പി.എമ്മിന്റെയും കണക്കുകളാണ് തകിടം മറിഞ്ഞത്.

 



കോണ്‍ഗ്രസില്‍ സതീശന്‍ സുധാകരന്‍ നേതൃത്വത്തിന് വമ്പന്‍ ജയം വര്‍ദ്ധിത വീര്യം പകരുമ്പോള്‍, ജയം അപ്രാപ്യമാക്കിയ പാര്‍ട്ടിയിലെ പിഴവുകള്‍ ഗൗരവത്തോടെ പരിശോധിക്കാനാണ് സി.പി.എം തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെന്നപോലെ കൂട്ടനടപടിക്കും സാദ്ധ്യത. തൃക്കാക്കരയില്‍ പരാജയം ഭരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി.പി.എമ്മിന് ന്യായീകരിക്കാം. പക്ഷേ, ഒന്നാം വാര്‍ഷികവേളയിലേറ്റ ഷോക്ക് തുടര്‍ഭരണത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചു.

തൃക്കാക്കരയില്‍ 2244 വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച വര്‍ദ്ധനയുണ്ടായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഏറ്റുപറഞ്ഞത് പാളിച്ചയിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ്. 2009ല്‍ മണ്ഡലമുണ്ടായ ശേഷം നടന്ന മൂന്ന് നിയമസഭാ, മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും തൃക്കാക്കര യു.ഡി.എഫിനെയാണ് വരിച്ചത്. മണ്ഡലത്തിന്റെ പൊതു രാഷ്ട്രീയ, സാമൂഹ്യ സ്ഥിതിക്കൊപ്പം അന്തരിച്ച പി.ടി. തോമസിനോടുള്ള സഹതാപവും ട്വന്റി20യുടെ നിഷ്പക്ഷ നിലപാടും ഉമയുടെ ഭൂരിപക്ഷം 25,016ല്‍ എത്തിച്ചു.

 



സ്വന്തം പ്രവര്‍ത്തകനെ സി.പി.എമ്മുകാരന്‍ കൊലപ്പെടുത്തിയതിന്റെ കണക്ക് ട്വന്റി20 തീര്‍ത്തെന്നും വ്യാഖ്യാനിക്കാം. രാഷ്ട്രീയ, സാമുദായിക അടിയൊഴുക്കുകള്‍ നിര്‍ണായകമാകുമെന്ന് കരുതിയെങ്കിലും എല്ലാ ഘടകങ്ങളും യു.ഡി.എഫിനൊപ്പമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ സാമുദായിക പരീക്ഷണം ഇടതുമുന്നണിക്ക് പാളി. മുഖ്യമന്ത്രി ക്യാമ്പ് ചെയ്തിട്ടും ഗുണമുണ്ടായില്ല. അപ്പുറത്ത് നേരിട്ട് ചുക്കാന്‍ പിടിച്ച വി.ഡി.സതീശന്‍ മികച്ച താരവുമായി.

പാര്‍ട്ടിയില്‍ സതീശന്റെ സ്വാധീനം കൂട്ടാന്‍ ഇത് വഴിതുറക്കും. കെ.സുധാകരന്റെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതുമാകും. വരുന്ന കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലടക്കം ഇത് പ്രതിഫലിക്കാം. സില്‍വര്‍ലൈന്‍ കല്ലിന് സര്‍ക്കാരിന് കിട്ടിയ തിരിച്ചടിയായി തൃക്കാക്കര ഫലത്തെ വിലയിരുത്തുന്ന യു.ഡി.എഫ് വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കും.

 



പ്രചാരണത്തിനിടെ കല്ലിടല്‍ നിറുത്തി, എതിര്‍പ്പുള്ളിടത്ത് ഡിജിറ്റല്‍ സര്‍വേയെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിന് കൂടുതല്‍ കരുതലടെയേ ഇനി മുന്നോട്ടു പോകാനാകൂ. ജനക്ഷേമ പ്രഖ്യാപനങ്ങളും ഉടന്‍ വേണ്ടിവന്നേക്കും.

തുടക്കം മുതല്‍വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡോടെ ഉമാ തോമസ് മുന്നേറി. കഴിഞ്ഞതവണ പി.ടി. തോമസ് നേടിയതിന്റെ ഇരട്ടിയോളം വോട്ടുമായാണ് ആദ്യറൗണ്ട് മുതല്‍ വിജയം ഉറപ്പിച്ചത്. 239 ബൂത്തുകളില്‍ 20ല്‍ മാത്രമാണ് എല്‍.ഡി.എഫിന് ലീഡ് നേടാനായത്. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഇടപ്പള്ളി മേഖലയിലെ ബൂത്തുകളിലെ വോട്ടാണ് ആദ്യം എണ്ണിയത്. കഴിഞ്ഞതവണ ആദ്യറൗണ്ടില്‍ പി.ടി നേടിയ 1,258 മറികടന്ന് ഉമ നേടിയത് 2,150 വോട്ട്. എന്തായാലും ഉമയ്ക്ക് മുമ്പും ശേഷവും എന്ന പോലെ തൃക്കാക്കര മാറും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (1 hour ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (4 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (5 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (6 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (6 hours ago)

Malayali Vartha Recommends