Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പരീക്ഷയുണ്ട്, കടക്കുപുറത്ത്!! ശസ്ത്രക്രിയ കഴിഞ്ഞവരെയും അതീവപരിചരണം വേണ്ടവരേയും വാര്‍ഡില്‍ നിന്ന് പുറത്താക്കി, മണിക്കൂറുകളോളം രോഗികളെ ശ്രദ്ധിക്കാതെ ജീവനക്കാര്‍; കേരളത്തിന്റെ നെഞ്ചുതകര്‍ത്ത് മെഡിക്കല്‍ കോളേജ് അധികൃതരുടെ കണ്ണില്ലാ ക്രൂരത..

24 JUNE 2022 07:08 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് അധികൃതര്‍ രോഗികളോട് കാണിക്കുന്ന ക്രൂരതകള്‍ ഓരോ ദിവസവും കൂടിവരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കരോഗി മരിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പൂര്‍ണ്ണമായും ആശുപത്രി ജീവനക്കാരുടെ തെറ്റാണെന്ന് തെളിഞ്ഞ ഈ സംഭവത്തിന് പിന്നാലെ ഇപ്പോഴിതാ കേരളത്തിലെ ആരോഗ്യ മേഖലയെ പ്രതിക്കൂട്ടിലാക്കി മറ്റൊരു സംഭവം കൂടി അരങ്ങേറിയിരിക്കുന്നു.

 

കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഇത്തവണ രോഗികളോട് കൊടുംക്രൂരത കാണിച്ചിരിക്കുന്നത്. പിജി വിദ്യാര്‍ഥികളുടെ പരീക്ഷാ നടത്തിപ്പിന്റെ പേരില്‍ ഇരുപത്തിയഞ്ചോളം രോഗികളെ 10 മണിക്കൂര്‍ വരാന്തയില്‍ കിടത്തി. ഈ രോഗികളില്‍ ഗുരുതരമായ ശസ്ത്രക്രിയ കഴിഞ്ഞ് പ്രത്യേക പരിചരണം വേണ്ടവര്‍വരെ ഉണ്ടായിരുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

ഇന്നലെ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് രോഗികളെയും കൂട്ടിരിപ്പുകാരേയും ബുദ്ധിമുട്ടിച്ച് ഈ പണി ആശുപത്രി അധികൃതര്‍ ചെയ്തത്. വലിയ ശസ്ത്രക്രിയകളും മറ്റും കഴിഞ്ഞ രോഗികളെ കട്ടില്‍ സഹിതമാണ് വരാന്തയിലേക്ക് കൊണ്ടുപോയത്. ഫാന്‍ പോലും ഇല്ലാതെയാണ് ഇത്രയും സമയം രോഗികള്‍ വരാന്തയില്‍ കഴിച്ചുകൂട്ടിയത്.

 

അതേസമയം ഒരു പരീക്ഷാ ഹാള്‍ മാത്രമാണ് അവിടെ ഉള്ളതെന്നും പിജി വിദ്യാര്‍ഥികളുടെ രണ്ട് പരീക്ഷകള്‍ ഒരുമിച്ചു വന്നതിനാലാണ് രോഗികളെ മാറ്റേണ്ടി വന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ പത്താം വാര്‍ഡില്‍ നിന്നും രോഗികളെ മാറ്റുമ്പോള്‍ ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്നും മറ്റൊരു സജ്ജീകരണവും ഒരുക്കിയിരുന്നില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. പരീക്ഷ കഴിഞ്ഞു വൈകിട്ട് അഞ്ചുമണിയോടെയാണ് രോഗികളെ തിരികെ വാര്‍ഡിലേക്കുമാറ്റിയത്.

അതേസമയം രോഗികളെ ഇത്തരത്തില്‍ വരാന്തയില്‍ കിടത്തുന്നത് സംസ്ഥാനത്ത് ആദ്യത്തെ സംഭവമല്ല. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി മരിച്ച സംഭവം നമ്മളാരും മറന്നുകാണില്ല. വൃക്കരോഗിയായ നകുലന്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

അതിനിടെ ഓക്സിജന്‍ ബെഡ് ആവശ്യമുള്ള ഒരു രോഗിയ്ക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാര്‍ വരാന്തയില്‍ കിടത്തി. ഇതേതുടര്‍ന്ന് തനിക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന് പറഞ്ഞ് നകുലന്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ വീഡിയോ ജനങ്ങളിലേക്ക് എത്തി മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഇത്തരം ദാരുണസംഭവങ്ങളും വിവാദങ്ങളും ഓരോ തവണ ഉണ്ടാകുമ്പോഴും നടപടികളും സ്വീകരിക്കുന്നുണ്ട് എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് വീണ്ടും ആശുപത്രി അധികൃതര്‍ ക്രൂരതകള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. രോഗികളോടൊപ്പം ഒരു കൂട്ടിരിപ്പുകാരന്‍ മാത്രമാണുള്ളത്. വാര്‍ഡില്‍ ആകെയുള്ളത് രണ്ടു ട്രോളികളും. ചില രോഗികളെ കട്ടില്‍ സഹിതം പിടിച്ചു വരാന്തയിലേക്കു കൊണ്ടുപോകുകയാണുണ്ടായത്. എന്നാല്‍ രോഗികളെ മാറ്റാനും അവര്‍ക്ക് സഹായം ചെയ്യാനും ആശുപത്രി അധികൃതര്‍ നിന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 

കൂട്ടിരിപ്പുകാര്‍ പരസ്പരം സഹായിച്ചാണ് എല്ലാവരെയും മാറ്റിയത്. രോഗികളെ രാവിലെ 8ന് മുമ്പ് മാറ്റണമെന്ന് ഒന്നര മണിക്കൂര്‍ മുന്‍പാണ് വാര്‍ഡിലെ സ്റ്റാഫ് നഴ്സ് കൂട്ടിരിപ്പുകാരോട് പറഞ്ഞത്. എന്നാല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍, വ്യാഴാഴ്ച പരീക്ഷ നടക്കുന്നതിനാല്‍ രോഗികളെ രാവിലെ വാര്‍ഡില്‍ നിന്നും മാറ്റണമെന്ന കാര്യം രാത്രി പത്തിനാണ് തന്നെ അറിയിച്ചതെന്നാണ് സ്റ്റാഫ് നഴ്സ് തങ്ങളോട് പറഞ്ഞതെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നത്.

സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള മെഡിക്കല്‍ കോളേജുകളെയാണ്. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയാണ് പാവങ്ങളോട് ഈ കണ്ണില്ലാ ക്രൂരത കാണിക്കുന്നത്. നടപടികള്‍ സ്വീകരിച്ചിട്ടും കാര്യമില്ല വീണ്ടും ഇതൊക്കെ ആവര്‍ത്തിക്കുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (13 minutes ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (20 minutes ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (31 minutes ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (35 minutes ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (41 minutes ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (7 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (7 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

Malayali Vartha Recommends