രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവം; കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഎം, സംഘടനയിലെ പാർട്ടി അംഗങ്ങളോട് വിശദീകരണം തേടും! കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി സ്വീകരിക്കാൻ എസ്എഫ്ഐയോട് നിർദ്ദേശിച്ച് നേതൃത്വം

വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി സൂചന. എസ്എഫ്ഐ തിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയുണ്ടായി. സംഘടനയിലെ പാർട്ടി അംഗങ്ങളോട് വിശദീകരണം തേടുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി സ്വീകരിക്കാൻ എസ്എഫ്ഐയോട് നിർദ്ദേശിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ബഫർ സോണിലെ എസ് എഫ് ഐയുടെ സമരം പാർട്ടി അറിയാതെയാണെന്നും സിപിഎം നൽകുന്ന വിശദീകരണത്തിൽ വ്യക്തമാക്കുകയുണ്ടായി. സമരത്തെ തള്ളിപ്പറയണമെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.
എസ്എഫ്ഐ ജില്ലാ ഘടകത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി സ്വീകരിക്കുക. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതു പാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ ആക്രമണം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തപ്പെടുകയുണ്ടായി.
അതേസമയം ആക്രമണത്തെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും രംഗത്തെത്തിയിരിക്കുകയായി. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെടുകയുണ്ടായി. ഒരു സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതും പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരും സംഭവത്തെ തള്ളിപ്പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha























