മരുന്ന് വിൽക്കാനായി വീട്ടിലെത്തി കുറച്ച് വെള്ളം ചോദിച്ചു; വെള്ളമെടുക്കാൻ തിരിഞ്ഞ വയോധികയെ പിന്നിൽ നിന്നും തലയ്ക്കടിച്ചു വീഴ്ത്തി; 3.5 പവന്റെ മാലയുമായി പ്രതി കടന്നു കളഞ്ഞു; ജോലിക്ക് പോയി തിരിച്ചെത്തിയ മകൻ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മാതാവിനെ! ഒടുവിൽ സംഭവിച്ചത്; പ്രതിയെ പിടിക്കൂടിയത് ഇങ്ങനെ

ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് മാല കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ചുഴലി വളക്കൈ സ്വദേശി മുക്കാടത്തി എം.അബ്ദുൽ ജബ്ബാറിനെ( 51)യാണ് പോലീസ് പിടിക്കൂടിയത്. 23ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ തനിച്ചായിരുന്ന കാർത്ത്യായനിയെ മരുന്ന് വിൽക്കാനെത്തിയ അബ്ദുൽ ജബ്ബാർ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു 3.5 പവന്റെ മാല മോഷ്‌ടിക്കുകയിരുന്നു ലക്ഷ്യം . കുടിക്കാൻ വെള്ളം ചോദിച്ച്, കാർത്ത്യായനി വെള്ളം എടുക്കാൻ പോകുന്ന സമയം ആക്രമണം നടത്തി.
വൈകിട്ട് 3ന് മകൻ സജീവൻ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ ചോരയിൽ കുളിച്ച് കിടന്ന തന്റെ അമ്മയെ കണ്ടത്. തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്ത്യായനിയുടെ പരുക്കുകൾ ഗുരുതരമായിരുന്നു. കണ്ണൂർ എകെജി ആശുപത്രിയിലേക്ക് ഉടനെ മാറ്റുകയും ചെയ്തു . വിവരം ലഭിച്ച് ഉടൻ ഇൻസ്പെക്ടർ എ.വി.ദിനേശന്റെയും എസ്ഐ പി.സി.സഞ്ജയ് കുമാറിന്റെയും നേതൃത്വത്തിൽ അന്വേഷണം തുടങ്ങി . ഈ പ്രദേശത്ത് സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
നാട്ടുകാർ പറഞ്ഞത് വളക്കൈ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ഒരാൾ മരുന്ന് വിൽക്കാനായി വീടുകളിൽ എത്തിയെന്നാണ്. ടർന്ന് ജ്വല്ലറികളിൽ നടത്തിയ അന്വേഷണത്തിൽ മാല വിൽക്കാൻ വന്ന ആളെ കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ ജബ്ബാറിനെ കുറിച്ചുള്ള വിവരം കിട്ടിയത്.
കാർത്ത്യായനിയുടെ വീടിന് സമീപത്തുള്ള കടയുടെ വരാന്തയിൽ നിന്ന് ലഭിച്ച ചുറ്റിക ഉപയോഗിച്ചായിരുന്നു തലയ്ക്കടിയേറ്റത്. ഇതോടെ ഇവിടെ തന്നെ ഉപേക്ഷിച്ച ചുറ്റിക തെളിവെടുപ്പിൽ പൊലീസ് കണ്ടെടുക്കുകയായിരുന്നു. കാർത്ത്യായനിയുടെ മാല 83000 രൂപയ്ക്ക് ഇയാൾ തളിപ്പറമ്പിലെ ജ്വല്ലറിയിൽ വിൽപന നടത്തി. മുൻപ് പ്രവാസിയായിരുന്ന ഇയാൾ നാട്ടിലെത്തിയാണ് മരുന്നു വ്യാപാരം തുടങ്ങിയത് .കോടതി അബ്ദുൽ ജബ്ബാറിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha























