വൈദ്യുതി നിരക്കിനു പിന്നാലെ ശുദ്ധജലത്തിനും നിരക്കു കൂട്ടാൻ ശുപാർശ; ഗാർഹിക ഉപഭോക്താക്കൾക്ക് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കാൻ ജല അതോറിറ്റിയുടെ നിർദേശം, ഗാർഹികേതര, വ്യവസായ കണക‍്ഷനുകൾക്കും നിരക്കു വർധിപ്പിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വർധന അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്

സംസ്ഥാനത്ത് വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കും വർധിപ്പിക്കാൻ ശുപാർശ. ഗാർഹിക ഉപഭോക്താക്കൾക്ക് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കാനാണ് നിലവിൽ ജല അതോറിറ്റി നൽകുന്ന നിർദേശം. ഗാർഹികേതര, വ്യവസായ കണക‍്ഷനുകൾക്കും നിരക്കു വർധിപ്പിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വർധന അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു നൽകിയ ശുപാർശയിൽ വ്യക്തമാക്കുകയാണ്. അതേസമയം, സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല.
അതോടൊപ്പം തന്നെ റവന്യു കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സേവന നിരക്കുകളിൽ മിതമായ വർധന വരുത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പിന്നാലെ മാർച്ച് 23 ന് ധനവകുപ്പ്, ജല അതോറിറ്റി എംഡി എസ്.വെങ്കിടേസപതിക്കു കത്തെഴുതിയിരിക്കുകയാണ്. തുടർന്നാണ് ജലഅതോറിറ്റി മാനേജ്മെന്റ് യോഗം ചേർന്ന് സർക്കാരിനു ശുപാർശ നൽകിയത്. 1000 ലീറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് 23 രൂപയാണ് ജല അതോറിറ്റിക്കു ചെലവാക്കേണ്ടിവരുന്നത്. എന്നാൽ, ഉപഭോക്താക്കളിൽനിന്നു ലഭിക്കുന്ന ശരാശരി വരുമാനം 11 രൂപ മാത്രമാണ്.
കൂടാതെ വ്യവസായ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അതോറിറ്റിയുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളിലേക്ക് കെഎസ്ഇബി വൈദ്യുതി നൽകുന്നത്. ഇതുപ്രകാരം കുടിശിക ഇനത്തിൽ 1016 കോടി രൂപയാണ് ജല അതോറിറ്റി, കെ എസ്ഇബിക്കു നൽകാനുള്ളതും. 2050 കോടി രൂപ ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുമുണ്ട്. ഇതിൽ 1387 കോടി രൂപയും വിവിധ സർക്കാർ വകുപ്പുകളുടേതാണ്. ഒരു മാസം 50 – 55 കോടി രൂപയാണ് വരുമാനമായി ലഭിക്കുന്നത്. ശമ്പളം, പെൻഷൻ ഇനത്തിൽ 32, 24 കോടി രൂപ വീതം വേണം എന്നതാണ് കണക്ക്.
കേന്ദ്ര സർക്കാരിന്റെ അധിക വായ്പാ വ്യവസ്ഥ പാലിക്കാനുള്ള ഉപാധി പ്രകാരം 2024 വരെ എല്ലാ ഏപ്രിലിലും ശുദ്ധജല നിരക്ക് 5% വർധിപ്പിക്കാൻ ഇതിനകം തീരുമാനിച്ചിരിക്കുകയാണ്. ഇതിനു പുറമേയാണ് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കാൻ ജല അതോറിറ്റി നിലവിൽ ശുപാർശ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























