എസ്.എഫ്.ഐ. രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് മുൻകൂട്ടി നിശ്ചയിച്ച്; രാഹുൽഗാന്ധി എം.പി.യുടെ ഓഫീസ് തല്ലിത്തകർത്ത എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ നടപടിയെടുക്കാൻ സി.പി.എം; സി.പി.എമ്മിന്റെ വയനാട് ഘടകത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ ചൂണ്ടിക്കാട്ടി നേതാക്കൾ

വയനാട് എം.പി രാഹുൽഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ നടപടിയെടുക്കാൻ നിർദേശം നൽകി സി.പി.എം. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരോടാണ് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്. കൂടാതെ സി.പി.എമ്മിന്റെ വയനാട് ഘടകത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ നേതാക്കൾക്കുണ്ട്. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനുമായും കോടിയേരി സംസാരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ മുൻകൂട്ടി നിശ്ചയിച്ചാണ് എസ്.എഫ്.ഐ. രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സമരത്തിന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണവും നൽകിയിരുന്നു. എന്നിട്ടും ജില്ലയിലെ പാർട്ടി നേതാക്കൾ ജാഗ്രതപാലിച്ചില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം എന്നത്.
എന്നാൽ എസ്.എഫ്.ഐ.യുടെ ചുമതല പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഒരാൾക്കായിരിക്കും. സംസ്ഥാന ചുമതല മുന്നണി കൺവീനർകൂടിയായ ഇ.പി. ജയരാജനാണ്. സംസ്ഥാനനേതൃത്വത്തിന്റെ അറിവോടെയല്ല സമരരീതി നിശ്ചയിച്ചതെന്നാണ് അനുശ്രീയും സാനുവും കോടിയേരിയോടു വിശദീകരിച്ചിരിക്കുന്നത്.
കൂടാതെ പ്രതിഷേധത്തിലപ്പുറം സമരത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തിനും അറിവുണ്ടായിരുന്നില്ലെന്ന രീതിയിലാണ് ഗഗാറിന്റെ വിശദീകരണമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതിഷേധം സംഘടിപ്പിക്കുന്നകാര്യം എസ്.എഫ്.ഐ. നേതാക്കൾ മുൻകൂട്ടി അറിഞ്ഞിരുന്നു.
അത്തരത്തിൽ തെറ്റായ രാഷ്ട്രീയസന്ദേശം നൽകുന്ന പ്രതിഷേധത്തെ പരസ്യമായി തള്ളിയതിനൊപ്പം അതേരീതിയിലുള്ള തിരുത്തലും വേണമെന്ന് സി.പി.എം., എസ്.എഫ്.ഐ. നേതാക്കളെ അറിയിച്ചിട്ടുണ്ട്. നേതാക്കളുടെ സാന്നിധ്യത്തിൽ വയനാട് ജില്ലാ കമ്മിറ്റി യോഗംചേരുന്നതായിരിക്കും. ഇതിനുശേഷമായിരിക്കും നടപടി സ്വീകരിക്കുക.
https://www.facebook.com/Malayalivartha























