Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

രാഹുലിന്റെ ഓഫീസ് അടിച്ചു തകര്‍ത്തവര്‍ ലക്ഷ്യമിട്ടത് പിണറായിയെ: സി പി എമ്മില്‍ കൂട്ടയടി പ്രതിരോധത്തില്‍ പാര്‍ട്ടി

26 JUNE 2022 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!

ഖമേനി പേടിക്കണം.... ട്രംപിന്റെ അന്ത്യശാസനം രണ്ടാം യുദ്ധത്തിന് മണിക്കൂറുകൾ..? അമേരിക്ക V/S ഇറാൻ ഉറ്റുനോക്കി ലോകം

കൽപ്പറ്റയിൽ കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ

രാജ്യത്തെ അവയവമാറ്റ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു... അത്യാധുനിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ട ശിലാസ്ഥാപനം നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് ആരംഭം...കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും....

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് സി പി എമ്മിലെ പിണറായി വിരുദ്ധരോ? സി പി എമ്മിലെ ഉള്‍പ്പോരിന്റെ ഫലമാണ് വയനാട് സംഭവമെന്ന് വിലയിരുത്തുന്നത് സി പി എമ്മിലെ പിണറായി പക്ഷമാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായി ബിജെപി സര്‍ക്കാരിനെ സുഖിപ്പിക്കാന്‍ പിണറായി വിജയന്റെ അറിവോടെ നടന്ന ആക്രമണമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്നതെന്നതെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്താല്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുമെന്ന് പിണറായി വിരുദ്ധര്‍ക്ക് അറിയാമായിരുന്നു. ഇത് പ്രധാനമന്ത്രിയും ബി ജെ പി യും പിണറായിയും തമ്മിലുള്ള കൂട്ടുകെട്ടായി വ്യാഖാനിക്കപ്പെടുമെന്നും പിണറായി വിരുദ്ധര്‍ കരുതിയിരിക്കണം. അതായിരുന്നു അടവ്. ഇ തില്‍ അസഹ്യനും അസ്വസ്ഥനുമാണ് പിണറായി. തന്നെ പ്രതിസന്ധിയിലാക്കുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ പിണറായി കോടിയേരിക്ക് നിര്‍ദ്ദേശം നല്‍കിയതായി മനസിലാക്കുന്നു.

2018 ല്‍ പിണറായി സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഒരു ഉത്തരവാണ് സുപ്രീം കോടതി ശരിവച്ച് തുടര്‍ നടപടികളിലേക്ക് പ്രവേശിച്ചത്. പൂര്‍ണമായും സുപ്രീം കോടതിയുടെ വിവേചനാധികാരത്തില്‍ നില്‍ക്കുന്ന ഒരു വിഷയത്തിലാണ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ബഫര്‍ സോണില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അപേക്ഷ നല്‍കണമെന്നാണ് കോടതി ഉത്തരവിലുളളത്. എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം പോലും വിളിച്ചു ചേര്‍ത്തില്ലെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് എസ്എഫ്‌ഐ സംഘം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത്.

സംസ്ഥാനത്തെ എല്ലാവന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ണയിക്കണമെന്ന് കാണിച്ച് ഇക്കഴിഞ്ഞ മൂന്നാം തീയതി സുപ്രീം കോടതി ഇറക്കിയ ഉത്തരവില്‍ ഇങ്ങനെ പറയുന്നു. പൊതുജനതാല്‍പര്യാര്‍ത്ഥം ഈ ദൂരപരിധിയില്‍ ഇളവ് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ സ്ഥാപനങ്ങള്‍ക്കും സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാം. ഈ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ ശുപാര്‍ശ സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കോടതി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതാണ്. അതായത് ബഫര്‍ സോണ്‍ വിഷയത്തില്‍ ഇനി പരിഹാര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് വ്യക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു.. കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കേന്ദ്ര മന്ത്രിയെ കാണണമെന്ന് കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടു . എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഈ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. പകരം ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ വിഷയങ്ങള്‍ക്ക് സമാനമായ പ്രക്ഷോഭം മുന്നില്‍ കണ്ട ഇടതുമുന്നണി വിവിധ ജില്ലകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വിഷയം കേന്ദ്രത്തിനെതിരെ തിരിച്ചുവിട്ടു. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ച നടപടിയും ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട് ഏറ്റെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ അക്രമം നടത്തിയത്.

ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും പരിക്കുണ്ട്. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്റിന്റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പരിസ്ഥിതി ദുര്‍ബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. മലബാറില്‍ നിന്നുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു. നിര്‍ദ്ദേശത്തില്‍ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നിട്ടുള്ളത്. ബഫര്‍ സോണ്‍ കൂടുതല്‍ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടന്നത്.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നത്. പൊലീസ് സംഭവ സ്ഥലത്തു ഉണ്ടായിരുന്നിട്ടും കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പൊലീസ് നോക്കി നില്‍ക്കെയാണു സംഭവം നടന്നതെന്നുതെന്നത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എസ് എഫ് ഐ നടത്തിയ ആക്രമണത്തില്‍ സി പി എം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ ബഫര്‍സോണ്‍ വിഷയത്തില്‍ എസ് എഫ് ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിണറായി സര്‍ക്കാരാണ് വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണാക്കണമെന്ന് 2019 ശുപാര്‍ശ ചെയ്തത്. അതിശക്തമായ വിമര്‍ശനമാണ് സീതാറാം യച്ചൂരിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സംഭവം നടന്നയുടന്‍ അദ്ദേഹം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. തന്റെ പ്രതിഷേധം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നാണ് എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് യെച്ചൂരി പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി പാര്‍ട്ടികള്‍ തമ്മില്‍ ഉള്ള ബന്ധങ്ങളെ ബാധിക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ നടപടിയെ സിപിഎം ഇതിനോടകം തള്ളിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലായിരുന്നുവെന്നാണ് ഇടതുമുന്നണി കണ്‍വീന!ര്‍ ഇ.പി.ജയരാജന്‍ പ്രതികരിച്ചത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായി അപലപിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത അക്രമം സാധാരണ എസ്. എഫ്. ഐ. ഗുണ്ടായിസമായി കാണാനാവില്ലെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. കാരണം ഒരു സാധാരണ നേതാവല്ല രാഹുല്‍ ഗാന്ധി. പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താന്‍ അവര്‍ക്ക് സാധിക്കില്ല. അക്രമം ബി.ജെ.പി നേതൃത്വത്തിന് കേരളത്തിലെ സി.പി.എം നല്‍കുന്ന ഒരു പ്രത്യക്ഷ പിന്തുണയാണെന്ന് ആരോപണം ഉയര്‍ന്നു. കേരളത്തിലെ സി പി എം, ബി.ജെ.പിക്ക് ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതിനുള്ളതാണ് ഈ അക്രമമെന്നും ആക്ഷേപം ഉയര്‍ന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വയനാട് കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധിക്കെതിരായി ബി.ജെ.പി ശക്തമായ പ്രചരണങ്ങള്‍ നടത്തുകയാണ്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വ യനാട്ടിലെ നിത്യ സന്ദര്‍ശകയാണ്. രാഹുല്‍ ഗാന്ധിയെ ദേശീയ തലത്തില്‍ തന്നെ ബി ജെ പി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനെല്ലാം സി.പി.എം ചൂട്ട് പിടിക്കുന്നതിന്റെ ആദ്യപടിയായി അക്രമത്തെ കാണണമെന്ന് ആക്ഷേപം ഉയര്‍ന്നു.

കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടായിരിക്കെ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതെ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവിനെതിരെ സി.പി.എം സ്വീകരിക്കുന്ന സമരാഭാസം ജനാധിപത്യ വിശ്വാസികള്‍ നോക്കി നില്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. . ജനപ്രതിനിധികള്‍ക്കും ഓഫിസിനും സംരക്ഷണം നല്‍കാന്‍ കേരള പോലീസിന് കഴിയുന്നില്ലെങ്കില്‍ അത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടി വരുമെന്നും കെ.സുധാകരന്‍ പ്രതികരിച്ചു. ഇഡി രാഹുലിനെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തതേയുള്ളു, ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകര്‍ത്തത്. ഇത് രാജ്യത്തെ തന്നെ ഞെട്ടിച്ചു.ബി ജെ പി കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ വിശദീകരണം വയനാട് ജില്ലാ കളക്ടറില്‍ നിന്നും ശേഖരിച്ചിരുന്നു.

പിണറായിക്കെതിരെയുള്ള നീക്കങ്ങള്‍ സി പി എമ്മില്‍ ശക്തമായിട്ടു വര്‍ഷങ്ങളായി. പിണറായിയുടെ അപ്രമാദിത്വത്തിലുള്ള അസഹ്യതയാണ് ഇവരെ നയിക്കുന്നത്. ഇതില്‍ തോമസ് ഐസക്കും കെ സുധാകരനുമുണ്ട്. പാര്‍ട്ടി എല്ലാ കാലത്തും തന്റെ കൈയിലിരിക്കുമെന്ന ആത്മവിശ്വാസമാണ് പിണറായിക്ക് വിനയായത്. അദ്ദേഹം കോടിയേരി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെയെല്ലാം ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തി. താന്‍ തീരുമാനിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഊറ്റം കൊണ്ടു. സ്വര്‍ണ്ണ കടത്ത് ആരോപണം ഉയര്‍ന്നിട്ടും രണ്ടാമതും അധികാരത്തിലെത്തിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. എന്നാല്‍ സ്വര്‍ണ്ണ കടത്തുകാര്‍ വീണ്ടും സജീവമായി. ഇത് പിണറായിക്കെതിരായ ആസൂത്രണ നീക്കമായി മാറി. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ തല വെട്ടിയതും രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം എടുത്ത് നിലത്തിട്ടതും സി പി എമ്മിന് സംഭവിച്ച ഗുരുതര പിഴവായി. ഇതില്‍ നിന്നും തനിക്ക് എതിരായ നീക്കങ്ങള്‍ ശക്തമാണെന്ന് പിണറായി കരുതുന്നു. ഇനി എന്തു സംഭവിക്കുമെന്ന് അറിയാന്‍ പിണറായി കാത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!  (2 hours ago)

ഖമേനി പേടിക്കണം.... ട്രംപിന്റെ അന്ത്യശാസനം രണ്ടാം യുദ്ധത്തിന് മണിക്കൂറുകൾ..? അമേരിക്ക V/S ഇറാൻ ഉറ്റുനോക്കി ലോകം  (3 hours ago)

കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ  (5 hours ago)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു....  (5 hours ago)

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന ...  (5 hours ago)

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് ആരംഭം...കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭി  (5 hours ago)

പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും....  (5 hours ago)

വിഡി സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം...  (6 hours ago)

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (6 hours ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (7 hours ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (7 hours ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (7 hours ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (7 hours ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (13 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (13 hours ago)

Malayali Vartha Recommends