കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഒളിവിൽ കഴിവേ ഓർഡർ ലഭിച്ച ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയത് തട്ടിപ്പിനിരയായ യുവാക്കളിൽ ഒരാൾ, ഇഎസ്‌ഐ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് ഒളിവിൽ കഴിഞ്ഞ ദമ്പതികൾക്കെതിരെ കേസ്...!

കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു.തൃശൂർ സ്വദേശിനി ധന്യ (39) ഭർത്താവ് കോയമ്പത്തൂർ സ്വദേശി കരുണാനിധി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു.
തൃശൂർ സ്വദേശിനി ധന്യ (39) ഭർത്താവ് കോയമ്പത്തൂർ സ്വദേശി കരുണാനിധി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പണം നഷ്ടപ്പെട്ട ഒരാൾ ഭക്ഷണവിതരണ കമ്പനിയിൽ ജോലിക്ക് കയറുകയും ഓർഡർ ലഭിച്ച ഭക്ഷണം ഡെലിവറി ചെയ്യുന്നതിനായി സൗമ്യ ഒളിവിൽ കഴിയുന്ന വീട്ടിൽ എത്തിയപ്പോൾ ധന്യയെ തിരിച്ചറിയുകയുമായിരുന്നു.
സിങ്കനല്ലൂരിലെ ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടർ ആണെന്ന് പറഞ്ഞയിരുന്നു തട്ടിപ്പ്. ആശുപത്രിയിലേക്ക് ക്ലർക്ക്, നഴ്സ്,അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് ആളെ ആവിശ്യമുണ്ടെന്ന് ധന്യ തന്റെ ഡ്രൈവറായ പ്രദീപിനോട് പറഞ്ഞത്.
തന്റെ സഹോദരി മൂന്ന് ലക്ഷം നൽകിയാണ് ജോലിക്ക് കയറിയതെന്നും ധന്യ പ്രദീപിനോട് പറയുകയും ചെയ്തു. ഇതറിഞ്ഞ ഇയാളുടെ സുഹൃത്തുക്കൾ ജോലിക്കായി ധന്യയെ സമീപിക്കുകയുമായിരുന്നു. ഇത് വിശ്വസിച്ച പത്തോളം പേർ അൻപത് ലക്ഷത്തോളം രൂപ ജോലിക്ക് വേണ്ടി നൽകുകയായിരുന്നു. പണം നൽകിയതിന് പിന്നലെ ധന്യയും ഭർത്താവും ഒളിവിൽ പോകുകയായിരുന്നു.
https://www.facebook.com/Malayalivartha























