ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മധ്യവയസ്‌ക്കന്മാരുടെ കണ്ണിലുടക്കിയത് പതിനാറുകാരിയെ; അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചും അശ്ലീല വാക്ക് പറഞ്ഞും ആറംഗ സംഘത്തിന്റെ വിളയാട്ടം; സഹിക്കെട്ട പിതാവ് പ്രതികരിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്; നോക്കുകുത്തിയായി റെയിൽവേ ഗാർഡ്! പ്രതികൾക്കായി വല വിരിച്ച് പോലീസ്
മാതാപിതാക്കൾക്കൊപ്പം പെൺകുട്ടികൾ യാത്ര ചെയ്താലും സുരക്ഷിതരല്ല എന്ന കാര്യത്തിന്റെ ഉത്തമ ഉദാഹരണമായി ഒരു വാർത്ത ഇപ്പോൾ പുറത്തു വരികയാണ്. പിതാവിന്റെ സാന്നിധ്യം ഉണ്ടായിട്ടുപോലും ഒരു പെൺകുട്ടിയെ കാമ കണ്ണുകൾ ഉപദ്രവിച്ചു എന്നതാണ് ഞെട്ടിക്കുന്ന വിവരം.
അച്ഛനൊപ്പം യാത്രചെയ്യുകയായിരുന്ന പതിനാറുകാരിക്ക് ട്രെയിനിൽ അതിക്രമം നേരിടേണ്ടി വന്നു. പെൺകുട്ടിയുടെ ശരീരത്തു സ്പർശിക്കാൻ ശ്രമിച്ചു. മാത്രമല്ല ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താൻ പോലീസ് വല വിരിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിൽ എറണാകുളത്തുനിന്നു തൃശൂരിലേക്കു സഞ്ചരിക്കുകയായിരുന്നു അച്ഛനും മകളും.
എറണാകുളത്തുനിന്നു ട്രെയിൻ പുറപ്പെട്ടപ്പോൾ എതിർവശത്തെ സീറ്റിലെത്തിയ ആറംഗ സംഘം പെൺകുട്ടിയെ ശല്യപ്പെടുത്തി. കുട്ടിയെ സ്പർശിക്കാനും അശ്ലീലവാക്കുകൾ പറയുവാനും തുടങ്ങി. ഇതോടെ ചെയ്തതോടെ അച്ഛൻ തടഞ്ഞു . അച്ഛനെ കയ്യേറ്റം ചെയ്ത സംഘം ട്രെയിനിൽ ബഹളമുണ്ടാക്കി.റെയിൽവേ ഗാർഡിനോടു പരാതി പറഞ്ഞു. പക്ഷേ പൊലീസിനെ അറിയിക്കാൻ തയാറായില്ല.
തൃശൂർ സ്റ്റേഷനിൽ ട്രെയിന്‍ എത്തിയപ്പോൾ അച്ഛനും മകളും റെയിൽവേ പൊലീസിനു പരാതികൊടുത്തു ആറു പേർക്കെതിരെ റെയിൽവേ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പ്രതികളെല്ലാം 50 വയസ്സിനു മുകളിലുള്ളവരാണു . പെൺകുട്ടിയുടെ പിതാവിനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെയും അക്രമിസംഘം മർദ്ദിക്കാൻ ശ്രമിച്ചു. തൃശൂർ എത്തുന്നതിനു മുൻപ് തന്നെ വിവിധ സ്റ്റേഷനുകളിലായി ഇവർ ഇറങ്ങിപ്പോയി.
https://www.facebook.com/Malayalivartha