തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്; മാഫിയ സംഘമെന്ന് ആരെയും പറഞ്ഞിട്ടില്ല; അമ്മയില്‍ നിന്നു നീതി ലഭിക്കും; ചില ഭാരവാഹികളില്‍ നിന്നു നീതി പ്രതീക്ഷിക്കുന്നില്ല; അച്ഛനോടുള്ള വ്യക്തിവിരോധമാണ് അതിനു കാരണം; മമ്മൂക്കയ്‌ക്ക് ഞാൻ ഉദേശിച്ചത് മനസിലായിട്ടുണ്ട്; എന്നെ പുറത്താക്കരുതെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്; അമ്മയില്‍ നിന്നു പുറത്താക്കാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ല; തുറന്നടിച്ച് നടൻ ഷമ്മി തിലകൻ
താരസംഘടനയായ അമ്മയില്‍നിന്നു നടൻ ഷമ്മി തിലകനെ പുറത്താക്കിയെന്ന തരത്തിൽ വിവരങ്ങൾ പ്രചരിക്കുകയാണ്.. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം . താരസംഘടനയായ അമ്മയില്‍നിന്നു പുറത്താക്കാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്. മാഫിയ സംഘമെന്ന് ആരെയും പറഞ്ഞിട്ടില്ല. അമ്മയില്‍നിന്നു നീതി ലഭിക്കും, ചില ഭാരവാഹികളില്‍നിന്നു നീതി പ്രതീക്ഷിക്കുന്നില്ല. അച്ഛനോടുള്ള വ്യക്തിവിരോധമാണ് അതിനു കാരണമെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
മമ്മൂക്ക അടക്കം ചിലർ എന്നെ പുറത്താക്കരുത് എന്ന് ആവശ്യപ്പെട്ടെന്ന് കേട്ടു . മമ്മൂക്ക അതു നേരത്തെയും പറഞ്ഞിട്ടുണ്ട്. താക്കീത് നൽകിയാൽ മതിയെന്ന് ചിലർ പറഞ്ഞു. ഞാൻ എന്താണ് പറഞ്ഞതെന്നും എന്തിനു വേണ്ടിയാണ് പറഞ്ഞതെന്നും അവർക്ക് അറിയാം അതിനാലാണ് അവർ ഇങ്ങനെ പറഞ്ഞത്. ഞാൻ കൊടുത്ത റിപ്പോർട്ടുകൾ എന്താണെന്ന് ചില ആളുകൾക്ക് അറിയില്ല. പണ്ട് അച്ഛൻ പറഞ്ഞതു പോലെ അത് ‘ചില ആളുകൾക്ക്’ എതിരാണ്. അമ്മയിൽനിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമില്ല. പക്ഷേ, അമ്മയിലെ ചില ഭാരവാഹികളിൽനിന്ന് നീതി ലഭിക്കില്ല. അത് വ്യക്തിപരമായ പ്രശ്നവും അതിനേക്കാളുപരി എന്റെ അച്ഛനോടുള്ള വിരോധവുമാണ്.
അമ്മയിൽ വളരെ കുറച്ചു പേർക്ക് മാത്രമേ എന്തുകൊണ്ടാണ് ശബ്ദം ഉയർത്തുന്നതെന്നും എന്താണ് എന്റെ ആരോപണങ്ങളെന്നും അറിയാവു. ബാക്കിയുള്ളവർ എന്റെ ഭാഗം മനസ്സിലാക്കിയിട്ടില്ല. അതിനാലാണ് അവർ പുറത്താക്കണമെന്ന ആവശ്യപ്പെടുന്നത്. സംഘടനാ ചട്ടങ്ങളെല്ലാം പാലിച്ച് പലതവണ ഭാരവാഹികൾക്ക് കത്തെഴുതി. അതെല്ലാം വളരെ കുറച്ചു പേർക്കേ അറിയൂ. അമ്മ സംഘടനയോട് വിരോധമില്ല. സംഘടനയെ സ്വന്തം അമ്മയെപ്പോലെ കാണുന്നുണ്ട് . താൻ എഴുതിയ കത്തുകളിലും ‘അമ്മ അറിയാൻ’ എന്നാണ് സംബോധന ചെയ്തിട്ടുള്ളതെന്നും ഷമ്മി തിലകൻ പറഞ്ഞു.
https://www.facebook.com/Malayalivartha