പിന്നിൽ തിലകനോടുള്ള കലിപ്പ്... മോഹൻലാൽ മൗനം പാലിച്ചു... മമ്മൂട്ടി പിന്തുണച്ചു... അമ്മയുടെ മക്കൾ തെരുവിലിറങ്ങി
അമ്മ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കത്തിന് പിന്നിൽ അച്ഛനോട് കലിപ്പുള്ളവരാണെന്ന് ആഞ്ഞടിച്ച് ഷമ്മി തിലകൻ. മാദ്ധ്യമങ്ങളോടാണ് ഷമ്മി തിലകൻ പ്രതികരണം അറിയിച്ചത്. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിന് പല കത്തുകളും നൽകിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ല. നടപടി എടുക്കരുതെന്ന് മമ്മൂട്ടിയടക്കമുള്ളവർ പറഞ്ഞതായും അദ്ദേഹം അറിഞ്ഞു.
അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ മാഫിയ സംഘം എന്ന് വിളിച്ചിട്ടില്ല. സംഘടനയോട് തനിക്ക് ഒരു വിരോധവുമില്ല. സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽ നിന്ന് പുറത്താക്കാൻ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഷമ്മി പറയുന്നു.
'മമ്മുക്ക അടക്കം എനിക്കെതിരെ നടപടിയെടുക്കരുത് പറഞ്ഞതായാണ് കേട്ടത്. മമ്മുക്ക കഴിഞ്ഞ തവണയും ഇത് പറഞ്ഞിരുന്നു. താക്കീത് മതിയെന്നും ചിലർ പറഞ്ഞു. എന്താണ് ഞാൻ പറഞ്ഞതെന്നും എന്തിന് വേണ്ടിയാണ് ഞാൻ പ്രതികരിച്ചതെന്നും അറിയാവുന്നത് കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്.
ഞാൻ കൊടുത്ത റിപ്പോർട്ടുകളൊന്നും ചില ആളുകൾക്ക് അറയിയില്ല, പണ്ട് അച്ഛൻ പറഞ്ഞ പോലെ ചില വ്യക്തികൾക്ക് അത് എതിരാണ്. സത്യത്തെ മൂടിവെക്കാനാകില്ല. അമ്മയിൽനിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസം എനിക്കില്ല. അമ്മയിലെ ചില ഭാരാവാഹികളിൽനിന്ന് നീതിലഭിക്കില്ലെന്ന തോന്നലുണ്ട്. എല്ലാവരുമല്ല, ചിലർ മാത്രം. എന്നോടുള്ള പ്രശ്നം വ്യക്തപരവും. അതിനേക്കാൾ എന്റെ അച്ഛനോടുള്ള കലിപ്പുമാണ്. അത് ഞാൻ എന്റെ വിശദീകരണത്തിൽ തന്നെ എഴുതിയിട്ടുണ്ട്.
ഇന്നത്തെ ജനറൽ ബോഡി എന്നെ അറിയിച്ചതുപോലുമില്ല' ഷമ്മി കൂട്ടിച്ചേർത്തു. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ഷമ്മി തിലകൻ പറഞ്ഞു. കാര്യം ബോധ്യപ്പെട്ടാൽ അവർ പുറത്താക്കും എന്ന നിലപാടിൽ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
അതേസമയം, ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടന അംഗങ്ങൾ അറിയിച്ചത്. അച്ചടക്കലംഘനത്തെ തുടര്‍ന്ന് നടപടി എടുക്കുമെന്ന് അംഗങ്ങൾ അറിയിച്ചു. ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടിയെന്നും ഇക്കാര്യം തീരുമാനിക്കാൻ എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അംഗങ്ങൾ അറിയിച്ചു. ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കാൻ കഴിയില്ല. എക്സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം.
https://www.facebook.com/Malayalivartha