സഹോദരനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ വച്ച് സിദ്ദിഖിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ചു; കാര്യങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് സിദ്ദിഖിനെ കാറിൽ കയറ്റി; പിന്നെ നടന്നത് അതിക്രൂരമായ ഉപദ്രവം; ശരീരത്തിലടിച്ചും കുത്തിയും മൃഗീയമായ അക്രമണം; സാമ്പത്തിക ഇടപ്പാടുകളിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചപ്പോൾ

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കൊന്ന കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെയാണ് തട്ടിക്കൊണ്ടു പോയി കൊന്നത്. ഈ കൊലപാതകം ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന സൂചനയാണ് കിട്ടിയിരിക്കുന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ഇന്നലെ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ടു.
കേസിലെ പ്രതികളെ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. പൈവളികെ സ്വദേശികളായ എട്ടു പേർ അക്രമി സംഘത്തിലുണ്ടായിരുന്നുവത്രെ. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ വച്ച ശേഷമാണ് ഈ സംഘം സിദ്ദിഖിനെ ഗൾഫിൽനിന്ന് നാട്ടിലേക്ക് കൊണ്ട് വന്നത്. ഈ വിഷയം സംസാരിക്കാമെന്ന് പറഞ്ഞ് സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയോടെ കാറിൽ കയറ്റികൊണ്ടുപോകുകയയായിരുന്നു. അക്രമത്തിൽ അവശനായ സിദ്ദിഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും കൊല്ലപ്പെട്ടു.
സിദ്ദിഖിന്റെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദനമേറ്റതിന്റെയും പാടുകൾ ഒരുപാടുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമി സംഘം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇയാൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്. കുമ്പള പൊലീസ് ഞായറാഴ്ച തന്നെ മംഗളൂരുവിലെത്തി അൻവറിന്റെ മൊഴിയെടുക്കുകയും ചെയ്തു. സിദ്ദിഖിന്റെ സുഹൃത്ത് അൻസാരി എവിടെയെന്ന കാര്യത്തിൽ ഇപ്പോഴും വളരെ വ്യക്തയില്ലാത്ത കാര്യമാണ്.
https://www.facebook.com/Malayalivartha























