സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനായി വടംവലി നടത്തി ഇ ഡിയും ക്രൈംബ്രാഞ്ചും; സ്വപ്ന സുരേഷിനോട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും നോട്ടീസ് നൽകി; ഗതിക്കെട്ട് സ്വപ്നയുടെ ഞെട്ടിക്കുന്ന നീക്കം; ആർക്ക് മുന്നിൽ പോകണമെന്ന് ആ വ്യക്തി പറഞ്ഞാലേ പോകൂ

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനായി വടം വലി നടത്തി ഇ ഡിയും ക്രൈംബ്രാഞ്ചും രംഗത്ത്. രണ്ടുകൂട്ടരുംസ്വപ്നയെ ചോദ്യം ചെയ്യാൻ മുന്നിൽ കിട്ടാനുള്ള തത്രപ്പാടിലാണ്. സ്വപ്ന സുരേഷിനോട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നാൽ ഗൗരവക്കരമായ നീക്കങ്ങൾ നടത്താനാണ് സ്വപ്നയുടെ ശ്രമം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിൽ ഹാജരാകണമോ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കണമോ എന്ന് നിയമോപദേശം തേടിയ ശേഷം മാത്രമേ സ്വപ്ന തീരുമാനിക്കുകയുള്ളൂ.
സ്വപ്ന ഉയർത്തിയ പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ തയ്യറെടുക്കുന്നത്. . കഴിഞ്ഞ രണ്ട് ദിവസമായി 12 മണിക്കൂറോളം ഇ ഡി സ്വപ്നയെ ചോദ്യം ചെയ്തിരുന്നുഎന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള ഗൂഢാലോചനക്കേസിലാണ് ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സ്വപ്നയ്ക്ക് നേരത്തേ തന്നെ നോട്ടീസ് നൽകി.
രണ്ട് അന്വേഷണ സംഘങ്ങളും ഇന്ന് തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് വക്കീലിന്റെ നിർദേശം സ്വീകരിക്കുക എന്ന തീരുമാനത്തിൽ സ്വപ്ന എത്തിയത്. കേന്ദ്ര സുരക്ഷ വേണമെന്നും സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും സ്വപ്ന വ്യക്തമാക്കി നൽകിയ ഹർജി എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കുവാനിരിക്കുകയാണ്.
അതേസമയം ഇന്ന് സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങൾ ആദ്യ ദിവസം നിയമസഭയിൽ ഉയർന്നില്ല. മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും എതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയും പറയേണ്ടി വന്നില്ല. അങ്ങനെ ഇന്നത്തെ നിയമസഭയിൽ നടന്നതെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിച്ചത് തന്നെയെന്നു പറയാം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയസഭ ഇന്നത്തേക്ക് പിരിഞ്ഞു. വരും ദിവസങ്ങളിലും ഇത് തുടരാനാണ് സാധ്യത.
പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നടപടികൾ റദ്ദാക്കി സഭ പിരിഞ്ഞു. ശ്രദ്ധ ക്ഷണിക്കലും സബ്‌മിഷനും റദ്ദാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവും പരിഗണിച്ചില്ല. നിയമസഭയ്ക്ക് പുറത്തേയ്ക്ക് പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം രാവിലെ തുടങ്ങിയത് തന്നെ പ്രതിപക്ഷ ബഹളത്തോടെയായിരുന്നു. രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിന് നേരെയുണ്ടായ ആക്രമണം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. കോൺഗ്രസ് എം.എൽ.എ ടി സിദ്ദിഖാണ് നോട്ടീസ് നൽകിയത്.
സാധാരണഗതിയിൽ സഭ നിർത്തിവച്ചാൽ അതിന്റെ അനുരഞ്ജന ചർച്ചകൾ നടക്കുക സ്പീക്കറുടെ ഓഫീസിലാണ്. ചർച്ചയ്ക്കായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇവിടേക്ക് എത്തുകയാണ് പതിവ്. ഇത്തരം സാഹചര്യങ്ങളിൽ മാധ്യമപ്രവർത്തകർക്ക് ഇവിടെയെത്താൻ അവസരം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം മീഡിയ റൂമിൽ മാത്രമാണ് മാധ്യമപ്രവർത്തകർക്ക് ഇരിക്കാൻ കഴിയുന്നത്.
കോവിഡ് കാലത്ത് ചാനലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിയമസഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ എടുക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. പകരം സഭാ ടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകി. കോവിഡ് ഇളവുകളുടെ കാലത്ത് ഇത് മാറ്റണമെന്ന് മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സ്പീക്കർ ചെയ്തില്ല. പകരം സഭാ ടിവിയിൽ നിന്ന് പോലും പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ മാറ്റി. ഇതോടെ അതൊന്നും ചാനലുകൾക്ക് കാണിക്കാൻ പറ്റാത്ത സ്ഥിതിയും വന്നു.
https://www.facebook.com/Malayalivartha
























