കൂടുതല്‍ സ്ത്രീധനവും പുത്തന്‍ ബൈക്കും വേണം, വിവാഹ നിശ്ചയത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തി, യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍
കൊല്ലം ഓഴൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തി.
യുവതി മരിച്ച ദിവസവും അനീഷ് ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സ്ത്രീധനവും പുത്തന്‍ ബൈക്കും വേണമെന്നായിരുന്നു അനീഷിന്റെ നിലപാട്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും പരിശോധിച്ചതില്‍ നിന്ന് ആത്മഹത്യാപ്രേരണയ്ക്കാണ് പൂയപ്പള്ളി പോലിസ് കേസെടുത്തത്.
ഏപ്രില്‍ 27നാണ് ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതി വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ചത്.യുവതിയുമായി പ്രണയത്തിലായിരുന്നു അനീഷ് ബന്ധുക്കള്‍ക്കൊപ്പം യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി.എന്നാല്‍, സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ഉടന്‍ വിവാഹം നടത്താന്‍ കഴിയില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചു.
അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു ലളിതമായി വിവാഹം നടത്തിയാല്‍ മതിയെന്ന് യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞതോടെ ആറു മാസം കഴിഞ്ഞ് വിവാഹം നടത്താന്‍ നിശ്ചയിക്കുകയായിരുന്നു.അതിന് പിന്നാലൊണ് അനീഷ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശല്യപ്പെടുത്തി തുടങ്ങിയത്.
https://www.facebook.com/Malayalivartha