വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു... എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്, റണ്‍വേയുടെ പ്രദേശങ്ങളില്‍ വലിയ ഉറവകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മണ്ണിടിച്ചില്‍ കൂടാനാണ് സാധ്യത, എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് ആശങ്കയിലായി

വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു... എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്, റണ്‍വേയുടെ പ്രദേശങ്ങളില്‍ വലിയ ഉറവകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മണ്ണിടിച്ചില്‍ കൂടാനാണ് സാധ്യത, എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് ആശങ്കയിലായി.
വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു. എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്. എന്‍സിസി കേഡറ്റുകള്‍ക്ക് പരീശീലനം നല്‍കാനായി നിര്‍മാണം തുടങ്ങിയ എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് ആശങ്കയിലായി.
മഴക്കാലത്ത് റണ്‍വേയുടെ പരിസര പ്രദേശങ്ങളിലുടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിന് വേണ്ടി ശാസ്ത്രീയമായ രീതിയില്‍ ക്രമീകരണങ്ങള്‍ അധികൃതര്‍ ഒരുക്കാതിരുന്നതാണ് റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം ഇടിഞ്ഞ് താഴാന്‍ കാരണമായത്. 150 അടിയോളം താഴ്ചയിലാണ് മണ്ണിടിഞ്ഞ് പോയിരിക്കുന്നത്. റണ്‍വേയുടെ വശത്തുള്ള ഷോള്‍ഡറിന്റെ ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. 100 മീറ്ററിലധികം നീളത്തില്‍ ടാറിങും അടര്‍ന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 90 ശതമാനവും ചെലവഴിച്ച് പദ്ധതി പൂര്‍ത്തിയാകാറായ സമയത്താണ് റണ്‍വേയ്ക്ക് സമീപം മണ്ണിടിഞ്ഞത്. റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും ചെറുവിമാനം ഇറക്കാന്‍ സാധിച്ചിരുന്നില്ല. റണ്‍വേയുടെ മുമ്പിലുള്ള ചെറുകുന്ന് ഇടിച്ച് താഴ്ത്തണമെന്ന വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ വലിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. നിര്‍മാണത്തിലെ അശാസ്ത്രീയത മണ്ണിടിച്ചിലിന് കാരണമായെന്നാണ് കരുതുന്നത്.
റണ്‍വേയുടെ പ്രദേശങ്ങളില്‍ വലിയ ഉറവകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മണ്ണിടിച്ചില്‍ കൂടാനാണ് സാധ്യത. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് അനാസ്ഥ സംഭവിച്ചുവെന്നാണ് ആരോപണം. വകുപ്പ് സംരക്ഷണ ഭിത്തി പണിതില്ലെന്നും ആരോപണമുണ്ട്. ഇടിഞ്ഞ ഭാഗങ്ങള്‍ കെട്ടിയെടുത്ത് പഴയ രീതിയില്‍ എത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ ഇനിയും കോടികള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്. നിലവിലെ സാഹചര്യത്തില്‍ കോടികള്‍ മുടക്കി ആരംഭിച്ച ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയുടെ ഭാവി തുലാസിലാണ്.
"
https://www.facebook.com/Malayalivartha



















