നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന് എട്ടിന്റെ പണി, ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്കായി ഫ്‌ളക്സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ച് കടയുടമ, ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ മോഷണ ദൃശ്യങ്ങളും കാണാം, ഉടുതുണിയില്ലാതെ മോഷ്ടിക്കാനിറങ്ങിയ കള്ളനെ പൂട്ടാൻ പുതിയ പരീക്ഷണം

നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളനെ ഏതുവിധേനയും പിടികൂടാൻ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് കടയുടെ ഉടമ. നഗ്‌ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ കണ്ടതറിഞ്ഞ് നാണംകെട്ട് കള്ളന്‍ കീഴടങ്ങുമോ എന്നാണ് കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ കള്‍ച്ചറല്‍ ഷോപ്പി എന്ന കരകൗശല വില്‍പ്പന സ്ഥാപന നടത്തിപ്പുകാര്‍ കണക്കുകൂട്ടുന്നത്.
മ്യൂസിയം പോലീസില്‍ പരാതി നല്‍കി മൂന്നാഴ്ച കഴിഞ്ഞിട്ടും കള്ളനെ പിടികൂടാനായിട്ടില്ല. ഇതോടെ കള്ളന്റെ ഫോട്ടോകള്‍ ഫ്‌ളക്സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ബോര്‍ഡിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ മോഷണ ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്ക് കാണാനാകും.
ജൂണ്‍ 24, 25, 26 തീയതികളില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അടിവസ്ത്രം മാത്രം ധരിച്ച് തലയില്‍ക്കെട്ടുകൊണ്ട് മുഖം മറച്ച് കള്ളനെത്തിയത്. ആദ്യ ദിവസം പൂര്‍ണ നഗ്‌നനായി സ്ഥാപനത്തിന്റെ പുറകിലുള്ള മതില്‍ ചാടിക്കടന്ന് എത്തിയത്. രണ്ടാം ദിവസവും ഇവിടെയെത്തി പരിസരം നിരീക്ഷിച്ചു മടങ്ങി.
രണ്ടു ദിവസം കൊണ്ട് കടയുടെ ജനല്‍ക്കമ്പികള്‍ മുറിച്ചുമാറ്റി മടങ്ങി. ആദ്യദിവസം ഈ ഭാഗത്തെ ക്യാമറ തിരിച്ചുവച്ചശേഷമാണ് കള്ളന്‍ മടങ്ങിയത്. 26-ാം തീയതിയാണ് കള്ളന്‍ കടയ്ക്കുള്ളില്‍ക്കടന്ന് ഇന്‍വെര്‍ട്ടറും യു.പി.എസും എടുത്തുകൊണ്ടാണ് കടന്നത്.
ഇതിനിടയില്‍ തലയിലെക്കെട്ട് അഴിച്ചപ്പോള്‍ നരച്ച താടി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു. ഇതോടെ കള്ളന്റെ മുഖം വ്യക്തമാകുന്ന നിരവധി വീഡിയോ ചിത്രങ്ങള്‍ ക്യാമറയില്‍ ലഭിക്കുകയായിരുന്നു. കള്ളന്റെ ഫോട്ടോകള്‍ ഫ്‌ളക്സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചാൽ തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് സ്ഥാപന ഉടമ.
https://www.facebook.com/Malayalivartha



















