പ്രേമചന്ദ്രൻ പണി പറ്റിച്ചു! പിണറായി കുടുങ്ങി... വിദേശകാര്യമന്ത്രാലയം കൊടുത്തത് എട്ടിന്റെ പണി

യുഎഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞരുടെ സഹായം തേടിയത് പ്രോട്ടോകോൾ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറന്നുവെച്ച ബാഗ് കോൺസുൽ ഉദ്യോഗസ്ഥർവശം അയക്കാൻ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എൻ. കെ. പ്രേമചന്ദൻ എംപിയുടെ ചോദ്യത്തിനുളള മറുപടിയിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. യു.എ.ഇ. യാത്രയിലെ മറന്നുവെച്ച ബാഗുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നില്ല ചോദ്യം. മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം. സംസ്ഥാന ഭരണാധികാരികൾ ബാഗ് മറന്നുവെച്ച സംഭവത്തിൽ, അത് എത്തിക്കാൻ വിദേശ നയതന്ത്രജ്ഞരുടെ സഹായം തേടുന്നതിന് അനുമതി തേടിയിട്ടുണ്ടോ എന്നാണ് വിദേശകാര്യ മന്ത്രാലയം ചോദിച്ചത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നേരിട്ട് സംസ്ഥാന സർക്കാരുകൾ വിദേശ നയന്ത്രജ്ഞരുമായി ഇടപെടരുത് എന്നുള്ളതാണ് പ്രോട്ടോക്കോൾ. ഈ പ്രോട്ടോകോൾ പാലിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ സംസ്ഥാന മുഖ്യമന്ത്രി ഈ പ്രോട്ടോകോൾ ലംഘിച്ചുവെന്നാണ് നിഗമനം. ഷാർജ ഭരണാധികാരിക്ക് ആതിഥേയത്വം വഹിക്കാൻ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
സഹായം നേരിട്ട് ചോദിച്ചത് പ്രോട്ടോകോൾ ലംഘനമാണ്. കേരള സർക്കാരിൽ നിന്നും വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിട്ടില്ല എന്നും വ്യക്തമാക്കുന്നുണ്ട്. വിദേശരാജ്യങ്ങളുടെ നയതന്ത്രജ്ഞർ സംസ്ഥാനത്തെത്തുമ്പോൾ അവരുമായി സർക്കാർ നടത്തുന്ന കൂടിക്കാഴ്ചകൾക്കും അനുമതിയില്ല എന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഈ വിഷയം ഉയർത്തിക്കൊണ്ട് വന്നത് സ്വപ്ന സുരേഷ് ആയതുകൊണ്ട് തന്നെ നിർണായകമായ തെളിവുകൾ പുറത്ത് വിടേണ്ടത് അനിവാര്യമാണ്. വിശ്വാസ്യത വർധിപ്പിക്കാൻ അറസ്റ്റിലാകുന്ന സമയത്ത് റെയ്ഡിൽ പിടിച്ചെടുത്ത ഫോണുകളിൽ ഒന്ന് മഹസറിൽ രേഖപ്പെടുത്താതെ മുക്കിയെന്നായിരുന്നു സ്വപ്നയുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്ന അവാകാശപ്പെടുന്നത്
https://www.facebook.com/Malayalivartha



























