കുറ്റക്കാരി മുൻഭാര്യ! ഡിജിപിയുമായി ബന്ധം? ആഞ്ഞടിച്ച് ദിലീപ്... ദിലീപ് സുപ്രീംകോടതിയിൽ!

നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങളുമായി ദിലീപ്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണമെന്നതാണ് പ്രധാന ആവശ്യം. തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു.
ഇതോടൊപ്പം ആക്രമിക്കപ്പെട്ട നടിയ്‌ക്കും മുൻ ഭാര്യയ്‌ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളും ദിലീപ് ഉന്നയിച്ചു. മലയാള സിനിമയിലെ ശക്തരായ ഒരു വിഭാഗത്തിന് തന്നോട് ശത്രുതതയുണ്ട്. ഇവർക്കും തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്നും സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ ദിലീപ് പറയുന്നു.
വിചാരണ അനന്തമായി നീട്ടാൻ നടിയും മുൻഭാര്യയും ശ്രമിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് ഉന്നത പോലീസ് ഓഫീസറുമായി അടുത്ത ബന്ധമുണ്ട്. മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽപ്പെടുത്തിയതെന്നും ദിലീപ് നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു. കൂടാതെ, മുൻ ഭാര്യയ്‌ക്കും കേസിൽ ഉൾപ്പെട്ട നടിക്കും സംസ്ഥാന പോലീസിലെ ഡിജിപി റാങ്കിലുള്ള ഓഫീസറുമായി അടുത്ത ബന്ധമുണ്ട്.
അവരും തന്നെ ഈ കേസിൽ കുടുക്കാൻ വേണ്ടി പരിശ്രമിച്ചുവെന്നും ദിലീപ് വ്യക്തമാക്കുന്നു. അപേക്ഷയിൽ പോലീസ് ഓഫീസറിന്റെ മറ്റ് വിവരങ്ങൾ ദിലീപ് വ്യക്തമാക്കിയിട്ടില്ല. മുന്‍ ഭാര്യയ്ക്ക് ഡി.ജി.പിയുമായുള്ള ബന്ധമാണു കേസിനാധാരമെന്നാണു ദിലീപിന്റെ വാദം. മലയാള സിനിമയിലെ ഒരു വിഭാഗത്തിന് തന്നോട് ശക്തമായ എതിർപ്പുണ്ടായിരുന്നു. തൊഴിൽപരമായും വ്യക്തിപരമായും എതിർപ്പുണ്ടായിരുന്നവരാണ് നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയത്.
കേസിന്‍റെ തുടക്കം മുതൽ താൻ മാധ്യമവിചാരണ നേരിടുകയാണ്. ഇപ്പോൾ, തന്‍റെ അഭിഭാഷകർ, വിചാരണ കോടതി ജഡ്ജി എന്നിവർക്ക് നേരെയും മാധ്യമവിചാരണ നടക്കുന്നുണ്ട്. തുടരന്വേഷണത്തിന്‍റെ പേരിൽ തന്‍റെയും ബന്ധുക്കളുടെയും മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്ത് അതിൽ വ്യാജതെളിവുകൾ സ്ഥാപിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ മാധ്യമപ്രവർത്തകയായ ബർഖ ദത്തിന് അതിജീവിത അഭിമുഖം നൽകിയത് കേസിനെ സ്വാധീനിക്കാനും പൊതുസമൂഹത്തിന്‍റെ സഹതാപം പിടിച്ചുപറ്റാനുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
തനിക്കെതിരെ ചാനൽ ചർച്ചകളിൽ പങ്കെടുത്ത വ്യക്തിയെയാണ് ഇപ്പോൾ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ചാനൽ ചർച്ചകളിൽ തന്നെക്കെതിരെ നിലപാട് എടുത്തിതിന്റെ പാരിതോഷികമാണിത്. വിചാരണ നീട്ടാനാണ് ഈ നടപടിയെന്നും ദിലീപ് ആരോപിക്കുന്നു. തുടർ അന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും ഹർജിയിൽ ദീലീപ് ആവശ്യപ്പെടുന്നുണ്ട്
വിചാരണക്കോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിച്ച് അവർ മേൽക്കോടതിയുടെ ജഡ്ജിയായി പോകുന്നത് വരെ കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ച് അതിജീവിത ഉൾപ്പെടെ രംഗത്തെത്തുന്നതെന്നും ദിലീപ് പറയുന്നു. കോടതിയുടെ പരിഗണനയിൽ കേസ് ഇരിക്കുമ്പോൾ ആക്രമിക്കപ്പെട്ട നടി മാധ്യമത്തിന് അഭിമുഖം നൽകിയത് ഗുരുതര പിഴവാണെന്നും കേസിലെ എട്ടാം പ്രതിയായ ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 133 പേജുള്ള അപേക്ഷയാണ് ദീലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























