മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ഒരു സ്ത്രീയുടെ പേജിൽ ഛർദിച്ചു വച്ചിരിക്കുന്നു; അയ്യേ.... മ്ലേച്ഛം.... ഇതിനെതിരെ നടപടി എടുക്കാൻ ഇവിടെ നിയമം ഇല്ല എന്നുള്ളതാണ് ഇത്തരം ആഭാസന്മാർക്ക് വളമാകുന്നത്; കളക്‌ടർ രേണുരാജിന് പിന്തുണയുമായി സിൻസി അനിൽ

കഴിഞ്ഞ ദിവസം എറണാകുളം കളക്‌ടർ രേണുരാജ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് ഒട്ടുമിക്ക കുട്ടികളും സ്കൂളിൽ പോയി കഴിഞ്ഞ ശേഷമാണ്. രാവിലെ 8.24നായിരുന്നു കലക്ടറുടെ അവധി പ്രഖ്യാപനം വന്നത്. ഇതോടെ കലക്ടറുടെ പേജിൽ രക്ഷിതാക്കൾ കൂട്ടത്തോടെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ഇപ്പോൾ ഇതാ രേണുരാജിനെ അനുകൂലിച്ച് സിൻസി അനിൽ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിന്റെ പൂർണ്ണ രുപം ഇങ്ങനെ;
ആരോഗ്യപരമായി വിമർശിക്കാൻ അവധി പ്രഖ്യാപിക്കാൻ വൈകിപോയതിൽ ബുദ്ധിമുട്ടിലായ മാതാപിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും അവകാശമുണ്ട്... എന്നാൽ ഇതെന്താണ്.... മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ഒരു സ്ത്രീയുടെ പേജിൽ ഛർദിച്ചു വച്ചിരിക്കുന്നു... (ഒരു സ്ത്രീയുടെ പേജ് അല്ല ഒരു ജില്ലയുടെ രക്ഷാധികാരി ആയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ പേജ്..
ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായ ഒരു സിവിൽ സർവെന്റിന്റെ പേജ്...ഒരു രാജ്യത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥയുടെ പേജ്) അയ്യേ.... മ്ലേച്ഛം.... ഇതിനെതിരെ നടപടി എടുക്കാൻ ഇവിടെ നിയമം ഇല്ല എന്നുള്ളതാണ് ഇത്തരം ആഭാസന്മാർക്ക് വളമാകുന്നത്...
https://www.facebook.com/Malayalivartha