ക്യാപ്സ്യൂൾ പരുവത്തിൽ കമ്മികൾ പ്രചരിപ്പിക്കുന്നതാണ് താങ്കൾ പോസ്റ്റ് ചെയ്തത്; ഞാൻ പറഞ്ഞത് രാജ്യദ്രോഹമാണെങ്കിൽ രാജ്യദ്രോഹി അങ്ങയുടെ സുഹൃത്ത് സ്വരാജാണ്; ഈ പോസ്റ്റ് മുക്കില്ലെന്ന് പ്രതീക്ഷിക്കട്ടെ ; കെ ടി ജലീലിനെതിരെ സന്ദീപ് ജി വാര്യർ

മുന്‍ മന്ത്രി കെടി ജലീലിന്‍റെ കശ്മീര്‍ പരാമര്‍ശങ്ങൾ ഉണ്ടാക്കിയ വിവാദം അടങ്ങിയിട്ടില്ല. ജലീലിന്‍റെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശം മാധ്യമശ്രദ്ധയിലെത്തിച്ചത് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരായിരുന്നു. ജലീലിന്‍റെ പോസ്റ്റിന് സന്ദീപ് വാര്യരിട്ട കമന്‍റില്‍ നിന്നാണ് വിവാദം തുടങ്ങിയത് .
ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ചാനെൽ ചർച്ചയ്ക്കിടയിൽ ഉണ്ടായ ചില അഭിപ്രായ പ്രകടനങ്ങൾക്ക് കെ ടി ജലീലിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ജി വാര്യർ . കെ ടി ജലീൽ സന്ദീപിൻറെ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. ഈ കമന്റ് വീണ്ടും സന്ദീപ് കാണിക്കുകയാണ്. സന്ദീപ് ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ ; താങ്കളുടെ പോസ്റ്റിന് കീഴെ ഞാനെഴുതിയ മറുപടി കമന്റ് ഡിലീറ്റ് ചെയ്‌തെന്ന് മനസിലാക്കുന്നു.
സഹിഷ്ണുതയെക്കുറിച്ചും ജനാധിപത്യത്തെകുറിച്ചുമൊക്കെ താങ്കൾ നടത്തിയ ഗിരി പ്രഭാഷണങ്ങൾ കാപട്യം മാത്രമായിരുന്നല്ലേ ? താങ്കൾ ഡിലീറ്റ് ചെയ്ത കമന്റ് താഴെ ഒന്ന് കൂടി നൽകുന്നു .-------- ജലീൽ , ഞാൻ പറഞ്ഞത് ഡബിൾ ഇൻവെർട്ടഡ് കോമയിൽ ആയിരുന്നില്ല . ഇതേ ചർച്ചയിൽ താങ്കളുടെ സുഹൃത്ത് എം സ്വരാജ് "ഗാന്ധിയെ ചെറുതായൊന്ന് വെടിവച്ച് കൊന്നു " എന്ന് പറഞ്ഞപ്പോൾ , അദ്ദേഹത്തിന്റെ അതേ വാചകം അതേ ചർച്ചയിൽ ഉപയോഗിച്ച് മറുപടി നൽകിയതിൽ സ്വരാജ് പറഞ്ഞ ഭാഗം ഒഴിവാക്കി ക്യാപ്സ്യൂൾ പരുവത്തിൽ കമ്മികൾ പ്രചരിപ്പിക്കുന്നതാണ് താങ്കൾ പോസ്റ്റ് ചെയ്തത് .
ഞാൻ പറഞ്ഞത് രാജ്യദ്രോഹമാണെങ്കിൽ രാജ്യദ്രോഹി അങ്ങയുടെ സുഹൃത്ത് സ്വരാജാണ് . ഈ പോസ്റ്റ് മുക്കില്ലെന്ന് പ്രതീക്ഷിക്കട്ടെ . വാസ്തവത്തിൽ ഇത് വിശദീകരിക്കേണ്ടയാൾ അന്ന് ചർച്ച നയിച്ച അയ്യപ്പദാസാണ് . പക്ഷെ തോമസ് ഐസക്കിനെ ന്യായീകരിക്കാൻ പോസ്റ്റ് ഇട്ട അയ്യപ്പദാസ് സിപിഎമ്മുകാർ എനിക്കെതിരെ നടത്തുന്ന കള്ള പ്രചാരണത്തോട് ഇന്നും മൗനം പാലിക്കുന്നു . അയ്യപ്പദാസിന്റെ മാന്യതയില്ലാത്ത മൗനമാണ് ഈ കള്ളപ്രചാരണം തുടരുന്നതിന്റെ യഥാർത്ഥ കാരണം .
ഇതിലെ സത്യം എന്തായാലും പുറത്ത് വരാൻ താങ്കളുടെ പോസ്റ്റ് ഉപകരിക്കും .
സ്വരാജും അയ്യപ്പദാസും പ്രതികരിക്കട്ടെ . സത്യം വൈകിയെങ്കിലും ജലീൽ വഴി ലോകമറിയട്ടെ എന്ന് പറഞ്ഞാണ് സന്ദീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം ഒരു ചാനല്‍ ചര്‍ച്ചയില്‍ സന്ദീപ് നടത്തിയ പരാമര്‍ശം രാജ്യദ്രോഹമാണെന്നാണ് ജലീൽ ഉയർത്തിയ ആക്ഷേപം... ജലീലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു ; "എന്താ അദ്ദേഹത്തിൻ്റെ കാലത്ത് ഹിന്ദുമഹാസഭ ചെയ്ത കുറ്റം? ഗാന്ധിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നു. ഇതാണല്ലോ ചെയ്ത കുറ്റം" ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകൾ ആണിത് . ക്ലിപ്പിംഗ് ഇമേജായി കൊടുക്കുന്നു.ഇതിനെക്കാൾ വലിയ രാജ്യദ്രോഹം എന്തുണ്ട് കൂട്ടരേ?
ലോകം ആദരിച്ച ഇന്ത്യയുടെ എക്കാലത്തെയും മഹോന്നത മുഖമായ മഹാത്മജിയെ ഇതിനപ്പുറം അപമാനിക്കാൻ മറ്റെന്ത് വാക്കാണ് പദാവലികളിൽ കണ്ടെത്താനാവുക?അന്തിച്ചർച്ചാ ജഡ്ജിമാർ മാളത്തിലേക്ക് ഉൾവലിഞ്ഞു. മുത്തശ്ശിപ്പത്രങ്ങൾ മൗനം പൂണ്ടു. കാരണം അയാൾ ഒരിടതുപക്ഷക്കാരനല്ല. ബി.ജെ.പിയാണ്.നിങ്ങൾക്ക് ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ തലോടലുകൾ വേണോ? ഒന്നുകിൽ നിങ്ങൾ ബി.ജെ.പിയാകണം. അല്ലെങ്കിൽ നിങ്ങൾ കോൺഗ്രസ്സാവണം. ഒരു കാരണവശാലും ഇടതുപക്ഷക്കാരനാകരുത്. ഈ ഒളിയജണ്ട എപ്പോഴും ഓർമ്മയിൽ വേണം എന്നായിരുന്നു ജലീലിന്റെ ആക്ഷേപം . ഇതിനാണ് സന്ദീപ് ജി വാര്യർ മറുപടി കൊടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























