ഗവർണ്ണറുടെ സമീപനം ഭരണഘടന വിരുദ്ധമാണ്; ഈ നിലപാട് സർവ്വകലാശാല ആക്ടിന് വിരുദ്ധമാണ്; ഈ നിലപാട് സാമൂഹിക നീതിക്ക് നിരക്കുന്നതല്ല; ഈ സമീപനത്തോട് കേരളീയ പൊതു സമൂഹത്തിന് പൊരുത്തപ്പെടാനാവില്ല; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് എ കെ ബാലൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്തതോടെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കടുക്കുകയാണ്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ ഓരോരുത്തരായി വിമർശനം ഉന്നയിച്ച് രംഗത്ത് വരുകയാണ്. ഇപ്പോൾ ഇതാ ഗവർണ്ണർക്കെതിരെ ആഞ്ഞടിച്ച് എ കെ ബാലൻ രംഗത്ത് വന്നിരിക്കുകയാണ് . ഗവർണ്ണറുടെ സമീപനം ഭരണഘടന വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.
ഗവർണ്ണറുടെ നിലപാട് സർവ്വകലാശാല ആക്ടിന് വിരുദ്ധമെന്ന് എ കെ ബാലൻ വ്യക്തമാക്കി. ഗവർണ്ണറുടെ നിലപാട് സാമൂഹിക നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗവർണ്ണറുടെ സമീപനത്തോട് കേരളീയ പൊതു സമൂഹത്തിന് പൊരുത്തപ്പെടാൻ ആവില്ല സർവ്വകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും എ കെ ബാലൻ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ വിഷയത്തില്‍ വിമർശനമുയർത്തിയിരുന്നു. സി പി എം മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവര്‍ണര്‍ക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും നിലപാടെടുത്ത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്.
ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മോദി ഭരണത്തിന്റേയും ബിജെപിയുടെയും ചട്ടുകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























