സ്വപ്നയ്ക്ക് കനത്ത പ്രഹരം; വ്യാജരേഖ ചമയ്ക്കൽ,ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി; കുറ്റപത്രം സമർപ്പിച്ച ശേഷം കേസ് റദ്ദാക്കാൻ ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കും

വ്യാജരേഖ ചമയ്ക്കൽ,ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി വന്നു.സ്വപ്നയ്ക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ് . ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് രണ്ട് ഹർജികളും തള്ളിയിരിക്കുകയാണ് കോടതി . അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്ന് കോടതി വിലയിരുത്തി.
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരായ 164 മൊഴിക്കെതിരെയാണ് കേസ്.മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസെടുത്തത്. കണ്ടോൺമെന്റ് കസബ സ്റ്റേഷനുകളിലാണ് കേസ് ഉള്ളത് . എന്തായാലും സ്വപ്നയ്ക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്.കുറ്റപത്രം സമർപ്പിച്ച ശേഷം കേസ് റദ്ദാക്കാൻ ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കും.
ഗൂഢാലോചനയിൽ പങ്കാളിയായ ആളിന്റെ മൊഴി തന്നെ സ്വപ്നയ്‌ക്കെതിരെ തെളിവായുണ്ടെന്നാണ് പ്രോസിക്യുഷന് കോടതിയെ അറിയിച്ചത്. ഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത് യാതൊരു തെളിവുമില്ലാതെയാണെന്നാണ് സ്വപ്ന ഉയർത്തിയ വാദം.പാലക്കാട്, തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് സ്വപ്‌ന ആവശ്യപെട്ടത്.
തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. എന്നാൽ അന്വേഷണ സംഘം പിന്നീട് വ്യാജരേഖ ചമയ്ക്കലടക്കമുള്ള വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്ന കോടതിയെ അറിയിച്ചത്.
അതേസമയം ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ചിന് മുന്നിൽ നേരത്തെ ഹാജരായിരുന്നു . കെ ടി ജലീലിൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കെ ടി ജലീൽ നൽകിയ കേസിൽ സ്വപ്നയ്ക്കെതിരെ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു.
ഇതെല്ലാം ചേർത്താണ് കേസ് എടുത്തത്. ഗൂഢാലോചന കേസിൽ സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കുകയുണ്ടായി. കേസ് റദ്ദാക്കണമെന്ന് സ്വപ്ന കോടതിയോട് ആവശ്യപ്പെട്ടപ്പോൾ എന്തുകൊണ്ട് കേസ് റദ്ദാക്കണമെന്ന് വ്യക്തമാക്കണമെന്ന് സ്വപനയോട് കോടതി ചോദിച്ചിരുന്നു .
https://www.facebook.com/Malayalivartha
























