Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

വി.സി നിയമനത്തിൽ ഗവർണർക്ക് ഇനി 'റോളില്ല'... ഗവർണറെ വെട്ടി നിരത്തി പിണറായി! സർക്കാർ തീരുമാനിക്കും!

31 AUGUST 2022 10:32 PM IST
മലയാളി വാര്‍ത്ത

സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരങ്ങൾ കവരാൻ ലക്ഷ്യമിടുന്ന ഓർഡിനൻസിന് പകരം നിയമസഭയിൽ ബിൽ കൊണ്ടുവന്നത് സർക്കാർ നടത്തിയ ​ഗൂഢാലോചന തന്നെയായിരുന്നു. പിന്നാലെ സര്‍വകലാശാല ചാന്‍സലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

വി.സി നിയമന സമിതിയുടെ ഘടന മാറും എന്നതാണ് പ്രധാനപ്പെട്ട് പ്രത്യേകത. അതോടൊപ്പം ചാൻസലറുടെ പ്രതിനിധിയെ സർക്കാർ തന്നെയാകും ഇനി നോമിനേറ്റ് ചെയ്യുന്നത്. ഇതിലൂടെ പ്രയ വർ​ഗീനെ പോലെ നിരവധി പേരുടെ അനധികൃത നിയമനങ്ങൾ നടത്താൻ സാധിക്കുമെന്ന് പ്രത്യാശയായിരിക്കും സർക്കാരിനുള്ളത്. പക്ഷേ ഇതുകൊണ്ടൊന്നും ​ഗവർണറെ തളർത്താൻ കഴിയുമെന്ന് ആരും കരുതേണ്ട എന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്.

സർക്കാരും ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും വിവിധ വിഷയങ്ങളിൽ പോര് തുടരുന്നതിനിടെയാണ് പുതിയ നീക്കം. ഇതോടെ സർക്കാരിനു മേലുള്ള ഗവർണ്ണറുടെ കടന്നു കയറ്റം ഒരു പരിധി വരെ അവസാനിപ്പിക്കാം എന്ന ലക്ഷ്യമാണ് ഫലം കാണാൻ പോകുന്നത്. എന്നിരുന്നാലും ഓർഡിനൻസ് അടക്കമുള്ള വിഷയങ്ങളിൽ സമവായത്തിന് ഗവർണ്ണർ തയ്യാറല്ല എന്ന് സാരം. സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദേശിക്കാം എന്നുള്ളതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളവും മാറുകയാണ്. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുകയാണ് കേരളവും. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ സര്‍ക്കാരിനെ വെട്ടിലാക്കിയ ഗവര്‍ണർക്ക് അതേ നാണയത്തിലുള്ള തിരിച്ചടി. വിസിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കും.

സര്‍ക്കാര്‍ പ്രതിനിധിയേയും ഉന്നതവിദ്യാഭ്യാസ കണ്‍സില്‍ വൈസ് ചെയര്‍മാനേയും ഉള്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാനായിരിക്കും സമിതി കണ്‍വീനര്‍. സര്‍ക്കാര്‍, സിന്‍ഡിക്കേറ്റ്, ഉന്നതവിദ്യാഭ്യാസ കണ്‍സില്‍ എന്നിവയുടെ പ്രതിനിധികളുടെ ബലത്തില്‍ സര്‍ക്കാരിന് സമിതിയില്‍ മേല്‍ക്കൈ കിട്ടും. ഈ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നല്‍കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നാകണം ഗവര്‍ണര്‍ വിസിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ട് വരുന്നുന്നുണ്ട്.

ഇതോടെ വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയും. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കവുമായി മന്ത്രിസഭ മുന്നോട്ട് കുതിക്കുന്നത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. സർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്ന നീക്കം തിരിച്ചറിഞ്ഞ രാജ്ഭവൻ കേരള സർവകലാശാലയിൽ ഒഴിവുവരുന്ന വി.സി പദവിയിയിൽ നിയമനത്തിന് നേരത്തേതന്നെ സെർച് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. പുതുക്കാനായി സർക്കാർ അയച്ച 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പുവെക്കാതെ വന്നതോടെ റദ്ദാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഓർഡിനൻസുകൾ ബില്ലായി കൊണ്ടുവന്ന് നിയമമാക്കാൻ തീരുമാനിച്ചത്.

ഇതിനു പുറമെ ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിക്കുന്ന പാനൽ കമ്മിറ്റിയുടെ ഔദ്യോഗിക പാനലായി ഗവർണർക്ക് സമർപ്പിക്കണമെന്നും ശിപാർശയുണ്ടായിരുന്നു. ഈ രണ്ടു ശിപാർശകളാണ് അടിയന്തരമായി ഓർഡിനൻസായി കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിട്ടത്.നിലവിൽ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് ഐകകണ്ഠ്യേനയോ വെവ്വേറെയോ പേരുകൾ നിർദേശിച്ച് പാനൽ സമർപ്പിക്കാം.

ഇതിൽനിന്ന് ഗവർണർക്ക് വി.സിയെ നിയമിക്കാം. കമീഷൻ ശിപാർശ പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ സമർപ്പിച്ചാൽ ഔദ്യോഗിക പാനലായി മാറുകയും അതുമാത്രം ഗവർണറുടെ പരിഗണനക്ക് അയക്കുകയും വേണം. ഓർഡിനൻസ് നീക്കമറിഞ്ഞതോടെയാണ് സർവകലാശാല പ്രതിനിധിയെ ഒഴിച്ചിട്ട് ചാൻസലറുടെയും യു.ജി.സിയുടെയും പ്രതിനിധിയെ ഉൾപ്പെടുത്തി കേരള വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രാജ്ഭവൻ അടിയന്തരമായി രൂപവത്കരിച്ച് വിജ്ഞാപനമിറക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (3 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (3 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (3 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (3 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (7 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (7 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (8 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (9 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (9 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (10 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (10 hours ago)

Malayali Vartha Recommends