ക്യാമ്പസിൽ എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പരാതി; എൽ.എൽ.എൽ.ബി വിദ്യാർത്ഥിയ്ക്ക് നേരെ വധഭീഷണി; വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിച്ചതായും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയതായും പരാതി

കോളേജിൽ ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിക്കുകയുണ്ടായി. പിന്നാലെ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയതായും പരാതി. ക്യാമ്പസിൽ എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ട എൽ.എൽ.എൽ.ബി വിദ്യാർത്ഥിയ്ക്ക് നേരെയാണ് ഇത്തരത്തിൽ വധഭീഷണി ഉയർന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് എൽ.എൽ.ബി ഒന്നാം വർഷ വിദ്യാർത്ഥിയും എഴുകോൺ അമ്പലത്തുകാല സ്വദേശിയുമായ വണ്ടിപ്പേട്ടവിള അംബരീഷ് കോളേജ് അധികൃതർക്ക് പരാതി നൽകുകയുണ്ടായി.
അതേസമയം തൊടുപുഴയിലെ കോളേജിൽ എൽ.എൽ.ബി വിദ്യാർത്ഥികളായ കാളിദാസൻ, അൽ അമീൻ, അജ്മൽ അബ്ബാസ് എന്നിവരും, ഡിഗ്രി വിദ്യാർത്ഥിയുമായ അമൽഷായും ചേർന്ന് വെള്ളിയാഴ്ച പുലർച്ചെ കോളേജ് ഹോസ്റ്റലിന് സമീപം വച്ച് തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് അംബരീഷ് പരാതിയിൽ പറയുന്നു. ആക്രമിച്ചവരിൽ മൂന്നുപേർക്ക് എസ്.എഫ് ഐ ഭാരവാഹിത്വം ഉണ്ടെന്നും അംബരീഷ് വ്യക്തമാക്കി.
കൂടാതെ കോളേജിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ് ഇന്ന് പുലർച്ചെ 2 മണിയോടെ ഹോസ്റ്റലിന് സമീപത്തുള്ള താമസ്ഥലത്തേയ്ക്ക് നടന്നു പോകവെ കാറിലെത്തിയ 3 പേർ ആക്രമിക്കുകയായിരുന്നെന്നും കരണത്ത് അടിയേറ്റതിനെത്തുടർന്ന് ഒരു ചെവിയുടെ കൾവിശക്തിക്ക് തകരാർ സംഭവിച്ചതായും അംബരീഷ് പരാതിയിൽ പറഞ്ഞു.
അതേസമയം കോളേജിൽ ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പ്രിൻസിപ്പലിന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്നും ഇന്ന് കോളേജിൽ ഓണാഘോഷം നടക്കുമ്പോൾ ജീവനിൽ ഭയന്ന് താൻ ഒരു വീട്ടിൽ ഒളിച്ച് കഴിയുകയാണെന്നും അംബരീഷ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























