കെജിഎഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൗമാരക്കാരനായ 'സീരിയൽ കില്ലർ' ഉറങ്ങിക്കിടന്ന സുരക്ഷാ ഗാർഡുകളെ തലക്കടിച്ച് കൊലപ്പെടുത്തി

72 മണിക്കൂറിനിടെ മധ്യപ്രദേശിലെ സാഗറിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ നാല് സുരക്ഷാ ഗാർഡുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സീരിയൽ കില്ലർ അറസ്റ്റിൽ. സാഗർ കെസ്‍ലി സ്വദേശി ശിവപ്രസാദ് ദുർവെ (19) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ലാൽഗടിയിലെ മാർബിൾ വ്യാപാര കേന്ദ്രത്തിലെ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയതിനു പിന്നാലെ പുലർച്ചെ മൂന്നരയ്ക്കാണ് പോലീസ് സംഘം ദുർവെയെ പിടികൂടിയത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ നാല് ഗാർഡുകളെ കൊലപ്പെടുത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു. മെയ് മാസത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മറ്റൊരു വാച്ച്മാനെ കൊലപ്പെടുത്തിയതിൽ ഇയാളുടെ പങ്ക് അന്വേഷണത്തിലാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
:
വ്യാഴാഴ്ച രാത്രി ഭോപ്പാലിലെ ലാൽഘട്ടി മേഖലയിൽ മാർബിൾ സ്റ്റോക്കിസ്റ്റിന്റെ ഗാർഡിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ധുർവെ അറസ്റ്റിലായത്. പ്രാഥമിക ചോദ്യം ചെയ്യലിൽ, കെജിഎഫ് 2 ന്റെ 'റോക്കി ഭായ്' എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണം സമ്പാദിക്കാനും, ഗുണ്ടാസംഘത്തെ വളർത്തിയെടുക്കാനും, ഭാവിയിൽ പോലീസുകാരെ ലക്ഷ്യം വയ്ക്കാനും പദ്ധതിയിട്ട് ചെയ്ത കൊലപാതകങ്ങളാണെന്ന് പോലീസ് പറഞ്ഞു.
പ്രശസ്തിക്കുവേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് ദുർവെ പറയുന്നത്. എന്നാൽ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരെ ലക്ഷ്യം വെച്ചത് എന്തിനാണെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. എട്ടാം ക്ലാസ് മാത്രമാണ് ദുർവെയുടെ വിദ്യാഭ്യാസം. പഠനത്തിനുശേഷം ഗോവയിൽ ജോലി ചെയ്തിരുന്നു. ഇവിടെ നിന്നും അൽപം ഇംഗ്ലീഷും പഠിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നാലെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ്റെ മൊബൈൽ ഫോൺ ഇയാൾ കൈക്കലാക്കിയിരിന്നു. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ പോലീസിനു സഹായകമായത്.
ഓഗസ്റ്റ് 28 ന് അർധരാത്രിയാണ് കല്യാൺ ലോധി കൊല്ലപ്പെടുന്നത്. ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് ലോധിയെ കൊലപ്പെടുത്തിയിരിക്കുന്നത്. 29 ന് അർധരാത്രിയിലാണ് ശംഭു നാരായൺ ദുബെയുടെ കൊലപാതകം. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ദുബെയെ കൊലപ്പെടുത്തിയത്. വാച്ച്മാനായ മംഗൾ അഹിർവാറിനെ 30 ന് അർധരാത്രിയിലാണ് കൊല ചെയ്യുന്നത്. വടികൊണ്ട് അടിച്ചായിരുന്നു അഹിർവാറിനെ കൊലപ്പെടുത്തിയത്. അഹിർവാറിനെ കൊലപ്പെടുത്തിയതിന് സമാനമായാണ് ഉത്തം രജക്കിനെയും കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























