കേരളത്തിൽ എട്ടുജില്ലകളിലെ 66 പഞ്ചായത്തുകൾക്ക് തീരദേശ നിയന്ത്രണമേഖല വ്യവസ്ഥകളിൽ ഇളവു ലഭിക്കും.....ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ 66 പഞ്ചായത്തുകളെയാണ് മാറ്റാൻ ധാരണയായത്... ഈ മാറ്റത്തിന് ചില നിബന്ധനകൾ കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്..

ധാതുഖനന സാധ്യതയുള്ള ആറു പഞ്ചായത്തുകൾക്ക് മാറ്റം അനുവദിക്കാനിടയില്ല. സി.ആർ.െസഡ്- മൂന്നാം വിഭാഗത്തിലുള്ള 175 പഞ്ചായത്തുകളെ രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന് 2011 മുതൽ കേരളം ആവശ്യപ്പെട്ടുവരുകയാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ 66 പഞ്ചായത്തുകളെയാണ് മാറ്റാൻ ധാരണയായത്.
ഈ മാറ്റത്തിന് ചില നിബന്ധനകൾ കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. 66 പഞ്ചായത്തുകളിലും ദുരന്തനിവാരണ അതോറിറ്റിയുടെ പ്ലാൻ ഏർപ്പെടുത്തണം. കേന്ദ്ര ആണേവാർജ വകുപ്പ് സർവേനടത്തി ധാതുലവണങ്ങളുള്ള പ്രദേശങ്ങളായി കണ്ടെത്തുകയും ഭാവിയിൽ ഖനനംനടത്താനായി അടയാളപ്പെടുത്തുകയും ചെയ്ത മേഖലകളടങ്ങുന്ന പഞ്ചായത്തുകളെ സി.ആർ.െസഡ്- മൂന്നിൽനിന്ന് രണ്ടിലേക്ക് മാറ്റാൻ അനുമതിനൽകില്ല. ഇതനുസരിച്ച് ഈ പട്ടികയിലുൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ പഞ്ചായത്തുകളും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളും സി.ആർ. െസഡ് മൂന്നിൽത്തന്നെ തുടർന്നേക്കും.
https://www.facebook.com/Malayalivartha























