ഏക മകനെ നഷ്ടപ്പെട്ട തീരാവേദനയിൽ ഈ മാതാപിതാക്കൾ, നാലുവര്‍ഷം മുമ്പ് കനാലില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഒമ്പതാം ക്ലാസുകാരന്റേത് കൊലപാതകമെന്ന് സംശയം, പ്രതിയെന്ന് സംശയിക്കുന്നയാള്‍ സുഹൃത്തിന് അയച്ച വാട്‌സാപ് സന്ദേശം പുറത്ത്, മകനെ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന ആരോപണത്തിൽ ഉറച്ച് മാതാപിതാക്കള്‍

കൊല്ലത്ത് നാലുവര്‍ഷം മുമ്പ് മരിച്ച ഒമ്പതാംക്ലാസുകാരന്റേത് കൊലപാതകമെന്ന് സംശയം. പുനലൂർ വെഞ്ചേമ്പ് മംഗലത്ത് പുത്തന്‍വീട്ടില്‍ എസ് അനിലാല്‍ ഗിരിജ ദമ്പതികളുടെ ഏകമകനായ ജിഷ്ണുലാലിനെ 2018 മാര്‍ച്ച് 24 നാണ് വീട്ടില്‍ നിന്നു നാല് കിമീ അകലെ കനാലില്‍ മരിച്ചതായി കണ്ടത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ സുഹൃത്തിന് അയച്ച വാട്‌സാപ് സന്ദേശമാണ് പുതിയ തെളിവായി പുറത്തുവന്നത്.
മകനെ സഹപാഠികള്‍ കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ മൊബൈല്‍ ഫോണിലേക്ക് അയച്ച സന്ദേശമാണിതെന്നു ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ജിഷ്ണുവിനെ വീട്ടിലെത്തി മര്‍ദിച്ചു.
മര്‍ദനത്തിനിടെ കമ്പിവടി ജിഷ്ണുവിന്റെ നെഞ്ചില്‍ കൊണ്ടതായും പിന്നീട് ജിഷ്ണുവിനെ കനാലില്‍ ഇട്ടതായുമാണ് പുറത്തുവന്ന വാട്‌സാപ് സന്ദേശം. ഫോണ്‍ സന്ദേശത്തിന്റെ ആധികാരികത അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കരവാളൂരിലെ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകന്‍ ഉള്‍പ്പെടെ മകന്റെ മരണത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ 29 മുതല്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha























