ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച രാത്രി; ഒറ്റപ്പെട്ട അതിതീവ്ര മഴയിൽ ജില്ലയിൽ കനത്ത നാശം; പന്തല്ലൂർ മലയിലെ ഉരുൾപൊട്ടലിനും കൊണ്ടോട്ടി നഗരത്തിൽ രാത്രിയുണ്ടായ കനത്ത വെള്ളക്കെട്ടിനും കാരണമായത് അതിതീവ്ര മഴ

മലപ്പുറം പന്തല്ലൂരിൽ കനത്ത മഴ കാരണം ഭയത്തിൽ നാട്ടുകാർ. പന്തല്ലൂർ മലയിലെ ഉരുൾപൊട്ടലിനും കൊണ്ടോട്ടി നഗരത്തിൽ രാത്രിയുണ്ടായ കനത്ത വെള്ളക്കെട്ടിനും കാരണമായതു കുറഞ്ഞ സമയത്തിനുള്ളിൽ പെയ്ത അതിതീവ്ര മഴ. എന്നാൽ കുറഞ്ഞ ചുറ്റളവിൽ മാത്രം മഴ പെയ്യുന്നതിനാൽ സമീപ പ്രദേശങ്ങളിൽ പോലും ഇതിന്റെ തീവ്രത അറിയില്ല.
ഇതേസമയം തന്നെ കൊണ്ടോട്ടിക്കും പന്തല്ലൂരിനും പുറമേ, കഴിഞ്ഞ ദിവസങ്ങളിൽ കരുവാരകുണ്ടിലും വണ്ടൂരിലും പെയ്തതു സമാന മഴയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തു തന്നെ ഏറ്റവും കനത്ത മഴ ലഭിച്ചതു കൊണ്ടോട്ടി മേഖലയിലാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. മാത്രമല്ല ലഘു മേഘ വിസ്ഫോടനത്തിനു തുല്യമായ ഈ മഴയാണു കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ടിനു കാരണമായത്. തുടർന്ന് മേഖലയിലുൾപ്പെട്ട ഊരകം മലയിൽ മണ്ണിടിച്ചിലുമുണ്ടായി.
മാത്രമുളള സാധാരണ പ്രാദേശികമായി കനത്ത മഴ പെയ്യുന്ന പ്രതിഭാസം കൂടുതലായി കാണുന്നതു മലയോര മേഖലയിലാണെന്നു വിദഗ്ധർ പറയുന്നു. കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിനു സമീപം കഴിഞ്ഞയാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിനു കാരണം ഈ പ്രതിഭാസമായിരുന്നു. തുടർച്ചയായി 4 ദിവസം ചെറിയ സമയത്തിനുള്ളിൽ കനത്ത മഴ പെയ്തതോടെയാണു മലവെള്ളപ്പാച്ചിലുണ്ടായത്.
കഴിഞ്ഞ ദിവസം മിനി ഊട്ടിയിലെ പൂതനപ്പറമ്പുകാർ ഉറക്കമുണർന്നത് ഞെട്ടലോടെയാണ്. മലയുടെ ഒരു ഭാഗം കുത്തിയൊലിച്ച് താഴേക്കു പതിക്കുകയും, മണ്ണും കല്ലും ഒപ്പം കടപുഴകിയെത്തിയ റബർ മരങ്ങളും ഒലിച്ചെത്തിയ കാഴ്ച ഭീകരമായിരുന്നു. മാത്രമല്ല ഉരുൾപ്പൊട്ടലെന്നു തന്നെ തോന്നിപ്പിക്കുന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസമായിരുന്നു പിന്നീട്.
മഴ ശക്തമായതോടെ 5 കുടുംബങ്ങൾ ശുദ്ധജലത്തിനായി ആശ്രയിച്ചിരുന്ന കിണറും നശിച്ചതായി പഞ്ചായത്തംഗം എ.കെ.നവാസ് പറഞ്ഞു. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ആശങ്ക താഴ്ഭാഗത്തെ ജനവാസ മേഖലയെ ഭീതിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മിനി ഊട്ടിയിൽ മണ്ണിടിച്ചിലിന് കാരണമായത് മലയുടെ മുകൾ ഭാഗത്ത് റോഡരികിൽ കുന്നിൻ ചെരിവിലായി വൻതോതിൽ കൂട്ടിയിട്ട മണ്ണ് മൂലമെന്നാണ് ആരോപണം. മിനി ഊട്ടിയിലെ സ്വകാര്യ സ്ഥാപനം നവീകരണത്തിന്റെ ഭാഗമായി നീക്കിയ മണ്ണാണ് ഇവിടെ കൂട്ടിയിട്ടത്. ഇത് കുതിർന്നാണ് ഉരുൾപൊട്ടലിന് സമാനമായി പൊട്ടിയൊലിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഈ മണ്ണ് നീക്കം ചെയ്യാൻ പഞ്ചായത്ത്, റവന്യു അധികൃതർ സ്ഥാപന ഉടമയ്ക്ക് നിർദേശം നൽകി. ഇന്നലെ വൈകിട്ടു തന്നെ മണ്ണ് നീക്കാൻ തുടങ്ങി.
https://www.facebook.com/Malayalivartha























