അഭ്യൂഹങ്ങൾക്ക് വിരാമം; സ്പീക്കര്‍ എം ബി രാജേഷ് രാജിവെച്ചു; മുഖ്യമന്ത്രിയ്ക്കും പാർട്ടി സെക്രട്ടറിയ്ക്കും പിന്നാലെ സ്പീക്കർ പദവിയും കണ്ണൂരിലേക്ക്

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് സ്പീക്കര്‍ എം ബി രാജേഷ് രാജിവെച്ചു. തുടർന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് രാജിക്കത്ത് കൈമാറിയത്. മാത്രമല്ല എം വി ഗോവിന്ദന്‍ രാജിവെച്ചതിനെത്തുടര്‍ന്നുള്ള ഒഴിവില്‍ രാജേഷിനെ മന്ത്രിയാക്കാന്‍ സിപിഎം തീരുമാനമെടുത്തതായി വാർത്ത വന്നിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോഴുള്ള രാജി. ഇത് പ്രകാരം ചൊവ്വാഴ്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തൃത്താലയില്‍ നിന്നുള്ള എംഎല്‍എയാണ് എംബി രാജേഷ്. അതുപോലെ രാജേഷ് സ്പീക്കര്‍ പദവി ഒഴിയുന്ന സാഹചര്യത്തില്‍ സിപിഎമ്മിലെ എ എന്‍ ഷംസീര്‍ പുതിയ സ്പീക്കറാകും.
അതുപോലെ തലശ്ശേരിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഷംസീര്‍. ചർച്ചകൾക്കെടുവിൽ സ്പീക്കറും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിൽ നിന്ന് തന്നെ. ഇതോടെ സംസ്ഥാന ഭരണം പൂർണമായും കണ്ണൂരിന്റെ കൈയിലേക്ക് മാറിയിരിക്കുകയാണ്. കേരളത്തിലെ സിപിഎമ്മിന്റെ നിയന്ത്രണം മുഴുവൻ കണ്ണൂരിലാണെന്ന വാദത്തെ ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ് എ എൻ ഷംസീറിന്റെ സ്പീക്കർ പദവി.
https://www.facebook.com/Malayalivartha
























