'അടുത്ത വർഷത്തെ മഗ്സാസേ അവാർഡ് കേരളത്തിലെ റോഡുകൾ കുഴിയടച്ചു സഞ്ചാര യോഗ്യമാക്കിയ മരാമത്ത് മന്ത്രിക്കു നൽകട്ടെ. മരുമോൻ സഗാവ് മനിലയിൽ ചെന്നു കൈനീട്ടി വാങ്ങും. പടം ഫേസ്ബുക്കിലിടും. തിരിച്ചു വരുമ്പോൾ കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുമായി സ്വീകരണം നൽകും...' സർക്കാരിനെ വിമർശിച്ച് അഡ്വ. എ. ജയശങ്കർ

മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ പ്രമുഖ മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ചതായി റിപ്പോർട്ട്. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിക്കുകയുണ്ടായി.
അതേസമയം ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയത്.'അടുത്ത വർഷത്തെ മഗ്സാസേ അവാർഡ് കേരളത്തിലെ റോഡുകൾ കുഴിയടച്ചു സഞ്ചാര യോഗ്യമാക്കിയ മരാമത്ത് മന്ത്രിക്കു നൽകട്ടെ. മരുമോൻ സഗാവ് മനിലയിൽ ചെന്നു കൈനീട്ടി വാങ്ങും. പടം ഫേസ്ബുക്കിലിടും. തിരിച്ചു വരുമ്പോൾ കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുമായി സ്വീകരണം നൽകും...' എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
1898-1946 കാലത്ത് അമേരിക്കൻ കോളനി ആയിരുന്നു ഫിലിപ്പീൻസ്. സ്വാതന്ത്ര്യം കിട്ടിയ ശേഷവും അമേരിക്കയുടെ നിയന്ത്രണത്തിൽ തുടരുന്നു. ആ രാജ്യത്തെ പ്രസിഡന്റായിരുന്നു റമോൺ മഗ്സാസേ. തികഞ്ഞ സാമ്രാജ്യത്വ ദാസൻ; കമ്മ്യൂണിസ്റ്റ് വിരുദ്ധൻ.
ആ നരാധമൻ്റെ പേരിൽ ഏർപ്പെടുത്തിയ ബൂർഷ്വാ പുരസ്‌കാരമാണ് മഗ്സാസേ അവാർഡ്. ആത്മാഭിമാനമുളള ഒരു സിപിഎംകാരനും അത് വാങ്ങുകയില്ല; വാങ്ങാൻ പാർട്ടി അനുവദിക്കില്ല. കേരളത്തിൽ നിപ്പയെ തടഞ്ഞു നിർത്തിയതും കൊറോണയെ ആട്ടിപ്പായിച്ചതും ഇരട്ടച്ചങ്കനാണെന്നിരിക്കെ ശൈലജ ടീച്ചറെ അവാർഡിന് പരിഗണിച്ചതു തന്നെ ദുരൂഹമാണ്. അതുകൊണ്ട് തന്നെ അവാർഡ് കൈപ്പറ്റാൻ പാടില്ല.
അടുത്ത വർഷത്തെ മഗ്സാസേ അവാർഡ് കേരളത്തിലെ റോഡുകൾ കുഴിയടച്ചു സഞ്ചാര യോഗ്യമാക്കിയ മരാമത്ത് മന്ത്രിക്കു നൽകട്ടെ. മരുമോൻ സഗാവ് മനിലയിൽ ചെന്നു കൈനീട്ടി വാങ്ങും. പടം ഫേസ്ബുക്കിലിടും. തിരിച്ചു വരുമ്പോൾ കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുമായി സ്വീകരണം നൽകും. അതുവരെ സാമ്രാജ്യത്വം തുലയട്ടെ, മഗ്സാസേ അവാർഡ് അറബിക്കടലിൽ!
https://www.facebook.com/Malayalivartha



























