2018 ൽ ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിനും ഇതുപോലെ പ്രധാനമന്ത്രി ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു; പക്ഷേ പ്രതിപക്ഷ ഐക്യം ഉണ്ടായതുമില്ല; അദ്ദേഹം വലിയ പരാജയം ഏറ്റു വാങ്ങുകയും ചെയ്തു; പക്ഷേ അന്നത്തേയും, ഇപ്പോഴത്തേയും രാഷ്ട്രീയ സാഹചര്യം, സാമൂഹിക അവസ്ഥ ഒക്കെ വ്യത്യസ്തമാണ്; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജി ഭാവി പ്രധാനമന്ത്രി ആകുവാൻ ശ്രമിക്കുന്നു എന്നു വാർത്തയെ കുറിച്ച് ചില അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്‍ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജി ഭാവി പ്രധാനമന്ത്രി ആകുവാൻ ശ്രമിക്കുന്നു എന്നു വാർത്ത. ഇന്ത്യയിലെ മൊത്തം പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കുകയും, നിതീഷ് ജിയെ ഭാവിയിൽ പ്രധാനമന്ത്രി ആക്കും എന്നു ഉറപ്പിച്ചു പറഞ്ഞ് വാക്ക് കൊടുത്താൽ, തൻ്റെ ഒറ്റക്കുള്ള പ്രകടനത്തിലൂടെ 2024-ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു. നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ജി സ്വപ്നം കാണുന്നു.
ഇതിനായി തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കുവാൻ കോൺഗ്രസ്സ് പാർട്ടിയുടെ പിന്തുണ അദ്ദേഹം തേടി. രാഹുൽ ജി, പ്രിയങ്ക ജി എന്നിവരോട് ഈ വിഷയം പറയുമത്രെ. പ്രധാനമന്ത്രി ആകുവാനുള്ള ഈ പോരാട്ടത്തിന് താൻ തന്നെ തന്നെ സമർപ്പിക്കുനതായും നിതീഷ് ജി പറഞ്ഞു .പക്ഷേ , അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആകണം എന്ന ചിന്തയിൽ ഇന്ത്യ മുഴുവൻ പ്രചരണം നടത്തുന്ന ആം ആദ്‌മി പാർട്ടിയുടെ കെജരിവാൾ ജി ഈ പൊതു സഖ്യതോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
അടുത്ത തെരഞെടുപ്പിൽ BJP പരാജയപ്പെട്ടാൽ താനാകും പ്രധാനമന്ത്രി എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. കോൺഗ്രസ്സ് പാർട്ടിയുടെ പിന്തുണ കിട്ടിയാലേ നിതീഷ് ജിക് ഈ വിഷയത്തിൽ മുമ്പോട്ടു പോകുവാൻ പറ്റൂ. നിലവിൽ വലിയ ഇമേജ് ബീഹാറിൽ അദ്ദേഹത്തിന് ഉണ്ടു. അവിടെ ആ പാർട്ടി മൂന്നാം സ്ഥാനത്താണ്.
(240 സീറ്റിൽ 40 കിട്ടി) പക്ഷേ ബീഹാറിന് പുറത്തു ഒരൊറ്റ എം എൽ എ മാത്രമാണ് അവർക്ക് ഉള്ളത്. ഇനി നിതീഷ് ജി, ഭാവി പ്രധാനമന്ത്രി ആകുവാൻ പിന്തുണ തേടുന്നത് ബംഗാൾ കടുവ മമതാ ബാനർജി യുടെ അടുത്താണ്. കേന്ദ്ര ഭരണം സ്വപ്നം കണ്ട് നടക്കുന്ന അവർ ഇദ്ദേഹത്തെ പ്രധാനമന്ത്രി ആയി അംഗീകരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവർ സമ്മതം അറിയിച്ചാൽ വിശാല സഖ്യം ഉണ്ടാകുവാൻ കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയും, തമിഴ്നാട്ടിൽ നിന്നും ഡി എം കെ യും സമ്മതിക്കണം.
ഇത്രയും കടമ്പകൾ കടന്ന് കെജരിവാൾ ജിയുടെ പിന്തുണ ഇല്ലാതെ ഇദ്ദേഹം ഭാവി പ്രധാനമന്ത്രി ആകുമോ എന്നതാണ് സസ്പെൻസ്. (വാൽകഷ്ണം.. 2018 ൽ ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിനും ജിക്കും ഇതുപോലെ പ്രധാനമന്ത്രി ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ പ്രതിപക്ഷ ഐക്യം ഉണ്ടായതുമില്ല, അദ്ദേഹം വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. പക്ഷേ അന്നത്തേയും, ഇപ്പോഴത്തേയും രാഷ്ട്രീയ സാഹചര്യം, സാമൂഹിക അവസ്ഥ ഒക്കെ വ്യത്യസ്തമാണ് എന്നാണ് നിതീഷ് ജിയുടെ ചിന്ത. ഇതിനെല്ലാം ഉള്ള മറുപടി അടുത്ത ലോകസഭയിൽ കിട്ടും .)
https://www.facebook.com/Malayalivartha























