ജീവൻ കൈയ്യിൽ പിടിച്ചു ഒരു നാട് മുഴുവൻ നെട്ടോട്ടമോടുമ്പോൾ, ഇത്ര മൃഗീയമായി അവരെ വഞ്ചിക്കാൻ ഒരു ഭരണകൂടത്തിന് എങ്ങനെ കഴിഞ്ഞു? സിപിഎം സൈബർ ഗുണ്ടകളുടെ തണലിൽ എക്കാലവും ജനങ്ങളെ കബളിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്; കള്ള പ്രചാരണം കൊണ്ട് നിങ്ങൾ കൊലയ്ക്ക് കൊടുത്ത ഓരോ ജീവനും, അവരുടെ കുടുംബങ്ങളുടെ കണ്ണുനീരിനും മറുപടി നിങ്ങൾ പറയേണ്ടി വരും; തുറന്നടിച്ച് കെ സുധാകരൻ

രാഷ്ട്രീയമൊക്കെ മാറ്റി വച്ചുകൊണ്ട് തന്നെ ചോദിച്ചുകൊള്ളട്ടെ ..... ജീവൻ കൈയ്യിൽ പിടിച്ചു ഒരു നാട് മുഴുവൻ നെട്ടോട്ടമോടുമ്പോൾ, ഇത്ര മൃഗീയമായി അവരെ വഞ്ചിക്കാൻ ഒരു ഭരണകൂടത്തിന് എങ്ങനെ കഴിഞ്ഞു? സിപിഎം സൈബർ ഗുണ്ടകളുടെ തണലിൽ എക്കാലവും ജനങ്ങളെ കബളിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്. സർക്കാരിനെ വിമർശിച്ച് കെ സുധാകരൻ എം പി രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
70424 കെ കെ ഷൈലജയുടെ ഭൂരിപക്ഷമല്ല, കോവിഡ് മൂലം കേരളത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണമാണ്! പിആർ വർക്കിനാൽ ഒരാളെ എത്ര മാത്രം ബിംബവത്കരിക്കാൻ കഴിയുമെന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ശ്രീമതി കെ കെ ഷൈലജയെന്ന മുൻ ആരോഗ്യ മന്ത്രി. ലോകത്തെ കോവിഡ് കീഴടക്കാൻ തുടങ്ങിയപ്പോൾ അതിലും രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ച ഒരേയൊരു സർക്കാർ കേരളത്തിലേതാണ്.
ഒരു ഭാഗത്ത് കോവിഡിന്റെ മറവിൽ കോടികളുടെ അഴിമതി നടത്തിക്കൊണ്ടും, മറുഭാഗത്ത് ടെസ്റ്റിംഗ് കുറച്ചുകൊണ്ട് രോഗികളുടെ എണ്ണം കുറഞ്ഞുവെന്ന പെരും കള്ളം പ്രചരിപ്പിച്ചും ഈ നാടിനെ വഞ്ചിച്ച സർക്കാരാണ് ഇടതു മുന്നണിയുടേത്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും മരണങ്ങളുടെ എണ്ണം പോലും ഒളിച്ചുവെച്ച് "രക്ഷക " പ്രതിച്ഛായ നേടാൻ പിണറായി വിജയനും കെ കെ ഷൈലജയും ശ്രമിച്ചപ്പോൾ മരണപ്പെട്ടവരുടെ ആശ്രിതർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ പോലും അന്യമായി.
ഒടുവിൽ സുപ്രീം കോടതി ഇടപെട്ടപ്പോളാണ് കണക്കുകൾ ഭാഗികമായി പുറത്തു വന്നത്. ആ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. മികച്ച പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ ഉള്ള കേരളത്തിലാണ് പിണറായി വിജയനും കെ കെ ഷൈലജയും അനുചരവൃന്ദവും ചേർന്ന് ഇത്രയധികം മരണങ്ങൾ സൃഷ്ടിച്ചതെന്നോർക്കണം.
ജനം ജീവന് വേണ്ടി ഓടുമ്പോൾ കോടികളുടെ അഴിമതിയാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. 29-03-2020-ൽ ഒരേ ദിവസം തന്നെ കെയ്റോൺ എന്ന കമ്പനിയിൽ നിന്ന് 550 രൂപയ്ക്കും അറിയപ്പെടാത്ത "ഷാൻഫാർമ" എന്ന മറ്റൊരു കമ്പനിയിൽ നിന്ന് 1550 രൂപയ്ക്കും പിപിഇ കിറ്റുകൾ വാങ്ങാൻ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ഷൈലജ തന്നെയാണ് തീരുമാനിച്ചത്. കോടികളുടെ ഈ അഴിമതിയിൽ ലോകായുക്ത അന്വേഷണം നടക്കുകയാണ് .
ഈ ദുരന്തകാലത്ത് ആരോഗ്യവകുപ്പിൽ നടന്ന ആയിരക്കണക്കിന് കോടി രൂപയുടെ പർച്ചേസുകളും സംശയത്തിൻ്റെ നിഴലിലാണ്. രാഷ്ട്രീയമൊക്കെ മാറ്റി വച്ചുകൊണ്ട് തന്നെ ചോദിച്ചുകൊള്ളട്ടെ ..... ജീവൻ കൈയ്യിൽ പിടിച്ചു ഒരു നാട് മുഴുവൻ നെട്ടോട്ടമോടുമ്പോൾ, ഇത്ര മൃഗീയമായി അവരെ വഞ്ചിക്കാൻ ഒരു ഭരണകൂടത്തിന് എങ്ങനെ കഴിഞ്ഞു?
സിപിഎം സൈബർ ഗുണ്ടകളുടെ തണലിൽ എക്കാലവും ജനങ്ങളെ കബളിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്. കള്ള പ്രചാരണം കൊണ്ട് നിങ്ങൾ കൊലയ്ക്ക് കൊടുത്ത ഓരോ ജീവനും, അവരുടെ കുടുംബങ്ങളുടെ കണ്ണുനീരിനും മറുപടി നിങ്ങൾ പറയേണ്ടി വരും.
https://www.facebook.com/Malayalivartha






















