വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു, നീരൊഴുക്ക് വർധിച്ചതോടെ ഇടമലയാർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കും, 75 മുതൽ 125 ഘനമീറ്റർ വരെ വെള്ളം സെക്കൻഡിൽ ഒഴുക്കിവിടും, ആദ്യം 50 സെൻ്റിമീറ്റർ തുറക്കുന്ന ഷട്ടർ പിന്നീട് 125 സെൻ്റിമീറ്റർ വരെ ഉയർത്തും, പെരിയാറിൽ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടമലയാർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കും. രാവിലെ 11 മണി മുതൽ രണ്ട് ഗേറ്റുകൾ 50 സെൻ്റിമീറ്റർ വീതമാണ് ഉയർത്തുക. 75 മുതൽ 125 ഘനമീറ്റർ വരെ വെള്ളം സെക്കൻഡിൽ ഒഴുക്കിവിടുകയും ചെയ്യും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.
അതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ചെയതു.ആദ്യം 50 സെൻ്റിമീറ്റർ തുറക്കുന്ന ഷട്ടർ പിന്നീട് 125 സെൻ്റിമീറ്റർ വരെ ഉയർത്തും. അതിനാൽ പെരിയാറിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. പെരിയാർ തീരത്ത് വിനോദസഞ്ചാരത്തിന് നിയന്ത്രണമുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്..
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. അതിനാൽ അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മഴയ്‍ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
9ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.10ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.11ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.12ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.
https://www.facebook.com/Malayalivartha






















