വളരെ ചിലവ് കുറവാണ്; വലിയ നിർമ്മാണ കേന്ദ്രങ്ങൾ ആവശ്യമില്ലാത്ത ഒന്നാണ്; തദ്ദേശീയമായി 3ഡി സാങ്കേതിക വിദ്യയിൽ പ്രിന്റ് ചെയ്ത് അഗ്നികുൽ കോസ്‌മോസ് എന്ന കമ്പനി നിർമ്മിച്ച റോക്കറ്റ് എഞ്ചിന്റെ മാതൃകയ്ക്ക് പേറ്റന്റ്

ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് പുതിയ ഒരു നേട്ടം കൂടെ നമ്മുടെ രാജ്യം കൈ വരിച്ചിരിക്കുകയാണ്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പിന്റെ റോക്കറ്റ് എഞ്ചിൻ രൂപകൽപ്പനയ്‌ക്ക് പേറ്റന്റ് കിട്ടിയിരിക്കുകയാണ്. തദ്ദേശീയമായി 3ഡി സാങ്കേതിക വിദ്യയിൽ പ്രിന്റ് ചെയ്ത് അഗ്നികുൽ കോസ്‌മോസ് എന്ന കമ്പനി നിർമ്മിച്ച റോക്കറ്റ് എഞ്ചിന്റെ മാതൃകയ്‌ക്കാണ് പേറ്റന്റ് കിട്ടിയിരിക്കുന്നത് .
ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വളരെയധികം നേട്ടമുണ്ടകുന്നതാണ് ഇത്. എന്തായാലും ഈ പരീക്ഷണ ത്തിന് അന്താരാഷ്‌ട്ര അംഗീകാരം കിട്ടിയതിൽ അഗ്നികുൽ കോസ്‌മോസ് ഉടമ ശ്രീനാഥ് രവീന്ദ്രൻ വളരെയധികം സന്തോഷവാനാണ് . 3 ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിലൂടെയുണ്ടാകുന്ന നേട്ടം എന്തൊക്കെയെന്ന് നോക്കാം; വളരെ ചിലവുകുറവാണ്. വലിയ നിർമ്മാണ കേന്ദ്രങ്ങൾ ആവശ്യമില്ലാത്ത ഒന്നാണ്. റോക്കറ്റ് ഫാക്ടറി -1 എന്ന പേരിൽ നിർമ്മാണ ശാലയും കമ്പനി ഈ അടുത്ത് ഇടയ്ക്കാണ് സ്ഥാപിച്ചത്.
മദ്രാസ് ഐഐടി പാർക്കിനകത്താണ് ഈ സ്ഥാപനമിരിക്കുന്നത്. അഗ്നിലെറ്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.ഈ റോക്കറ്റ് എഞ്ചിൻ ലോകത്തിലെ തന്നെ ആദ്യത്തെ 3-ഡി പ്രിന്റഡ് സിംഗിൾ പീസ് രൂപകൽപ്പനയിൽ ചെയ്തതാണ്. 2021ലും പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച എഞ്ചിൻ ഘടിപ്പിച്ച റോക്കറ്റ് വിജയകരമായി ഐഎസ്ആർഒ വിക്ഷേപിച്ചിരുന്നു.
2017ലായിരുന്നു കമ്പനി ആദ്യമായി ബഹിരാകാശ രംഗത്തേക്ക് പ്രവേശിച്ചത് . ആയിരത്തിലേറെ ഭാഗങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്യും. ശേഷം അത് സംയോജിപ്പിക്കും. ഇത്തരത്തിലാണ് പൊതുവേ ഇത് നിർമ്മിക്കുന്നത്. പക്ഷേ ഇവിടെ 3ഡി പ്രിന്റായി അഗ്നികുൽ കോസ്‌മോസ് റോക്കറ്റ് എഞ്ചിൻ ഒറ്റ ഭാഗമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം . എല്ലാ ഭാഗങ്ങളും ഒരുമിച്ച് രൂപകൽപ്പന ചെയ്ത് ഒറ്റ രൂപമാക്കാൻ സാധിച്ചത് വലിയ നേട്ടമായി കണക്കാക്കുകയാണ് .
രൂപകൽപ്പന നടക്കുന്ന സമയം എല്ലാ ഘട്ടത്തിലും സഹായം നൽകിയത് ബഹിരാകാശ മേഖലയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾ, അദ്ധ്യാപകർ, ഐഎസ്ആർഒ ശാസ്ത്രജ്ഞർ എന്നിവരാണ് . അവർക്കെല്ലാം അഗ്നികുൽ കോസ്‌മോസ് ഉടമ ശ്രീനാഥ് നന്ദി പറയുകയുണ്ടായി.
അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയുടെ അതിവേഗ മിസൈൽ പരീക്ഷണം വിജയമെന്ന് ഡിആർഡിഒ അറിയിച്ചു.കരയിൽ നിന്നും തൊടുക്കാവുന്ന ക്വിക് റിയാക്ഷൻ സർഫസ് ടു എയർ വിഭാഗത്തിലെ മിസൈലുകളാണ് വിജയകരമായത്. ഒഡീഷയിലെ ചാന്ദിപൂരിൽ നിന്നുമാണ് ഇത് വിക്ഷേപിച്ചത്. ഇ ന്ത്യൻ കരസേനയ്‌ക്ക് ലഭ്യമാക്കും മുമ്പുള്ള പരീക്ഷണമാണ് നടന്നതെന്ന് ഡിആർഡിഒ വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















