ഇക്കുറിയും മലയാളികൾ പതിവ് തെറ്റിച്ചില്ല, മലയാളികൾ ഓണം ആഘോഷമാക്കിയതോടെ മദ്യവിൽപനയിൽ പുതിയ റെക്കോർഡ് കുറിച്ച് ബിവറേജസ് കോർപ്പറേഷൻ, ഉത്രാടത്തിന് സംസ്ഥാത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിറ്റഴിച്ചത് 117 കോടി രൂപയുടെ മദ്യം, നാല് ഔട്ട്ലെറ്റുകളിൽ ഒരു കോടിയിലേറെ രൂപയുടെ വ്യാപാരം...!

മലയാളികൾ ഇത്തവണയും പതിവ് തെറ്റിക്കാതെ ഓണം ആഘോഷമാക്കിയതോടെ മദ്യവിൽപനയിൽ ബിവറേജസ് കോർപ്പറേഷൻ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ഉത്രാട ദിനത്തിൽ 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിറ്റഴിച്ചത്.
കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ് ഇക്കുറി റെക്കോർഡ് മദ്യവിൽപന നടന്നത്. 1.06 കോടി രൂപയാണ് അവിടെ വിറ്റത്. ആശ്രാമം അടക്കം നാല് ഔട്ട്ലെറ്റുകളിൽ ഒരു കോടിയിലേറെ വ്യാപാരം നടന്നു. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നു.
ഓണം സീസണിലെ മൊത്തം വ്യാപാരിത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്കോയ്ക്ക് ഉണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്.
32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷമുണ്ടായത്. തിരുവോണദിനത്തില്‍ ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരുന്നു. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. മുന്‍വര്‍ഷങ്ങളിലും തിരുവോണത്തിന് ഔട്ട്‌ലറ്റുകള്‍ക്ക് അവധിയായിരുന്നു. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha






















