കേരളത്തിന് തിരിച്ചടി; വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അവ്യക്തത

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ബഫർ സോൺ വിഷയത്തിൽ കേന്ദ്രം നൽകിയ ഹർജിയിൽ അവ്യക്തത തുടരുകയാണ്. കേന്ദ്രസർക്കാർ സമർപ്പിച്ചത് ഭേദഗതിക്കും വ്യക്തതയ്ക്കുമുള്ള അപേക്ഷ മാത്രം എന്നാണ് പറഞ്ഞിരിക്കുന്നത്. പുനഃപരിശോധന ഹർജി ഫയൽ ചെയ്യുമെന്നായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നത്.
കേന്ദ്രം നൽകിയ ഹർജിയിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ പുന പരിശോധനയ്ക്ക് നിർദ്ദേശം ഇല്ല. കേന്ദ്രത്തിന്റെ പിന്തുണ കേരളത്തിന് വളരെ ആശ്വാസകരമായിരുന്നു. എന്നാൽ അതിനെല്ലാം തിരിച്ചടി നൽകിക്കൊണ്ടാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ഹർജിയിൽ അവ്യക്തത എന്ന പ്രസ്താവന വന്നിരിക്കുന്നത്.സംരക്ഷിത മേഖലയിലെ ഒരു ചുറ്റളവ് ബഫർ സോണായിട്ട് നിലനിർത്തണമെന്ന് ഹർജിയിലാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു വിധി വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഹർജി സമർപ്പിച്ചത്. കേന്ദ്ര നൽകിയ ഹർജിയിൽ വ്യക്തത വേണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിച്ച 44 ഏ ഖണ്ഡികയിൽ വ്യക്തത വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യ അപേക്ഷ. ഇതിന് മുൻകാല പ്രാബല്യം ഉണ്ടോ എന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ട്. 44 ഇ ഖണ്ഡികയെ കുറിച്ചും കേന്ദ്രം അപേക്ഷ നൽകിയിട്ടുണ്ട്.നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി വേണമെന്നാണ് ഈ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അനുമതി എങ്ങനെ വാങ്ങണം എന്ന കാര്യത്തിൽ അവ്യക്തത ഉണ്ട്.ഈ കാര്യത്തെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്നും കേന്ദ്രത്തിന്റെ ഹർജിയിൽ പറഞ്ഞിരിക്കുകയാണ്.
എന്നാൽ വിധി പുനപരിശോധിക്കണമെന്ന അപേക്ഷ ഈ ഒരു ഹർജിയിൽ ഇല്ല . അതുകൊണ്ടുതന്നെ പുനപരിശോധനയ്ക്ക് ഹർജി ആയിട്ട് കണക്കാക്കാൻ കഴിയുമോ എന്ന് ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്. എന്നാൽ കേന്ദ്രം പറയുന്നത് പുന പരിശോധന ഹർജി നൽകിയ സാധാരണ ജഡ്ജിമാരുടെ ചേമ്പറിൽ ആണ് അത് കേൾക്കുന്നതെന്നാണ് . തുറന്ന കോടതിയിൽ വാദം കേൾക്കാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ ഒരു ഹർജി നൽകിയത് എന്നാണ് കേന്ദ്രം പറയുന്നത്. ജനങ്ങൾക്കിപ്പോൾ ഉള്ള ആശങ്ക അകറ്റാൻ ആണ് പരമാവധി ശ്രമിക്കുന്നത്. പക്ഷേ ഈ വിഷയത്തിൽ സംസ്ഥാനംനൽകിയത് പുന പരിശോധന എന്നാൽ കേന്ദ്രം നൽകിയത് പുന പരിശോധന ഹർജി അല്ല. ഈ ഒരു സാഹചര്യത്തിൽ ആണ് ഒരു അവ്യക്തത നിലനിൽക്കുന്നത്.
https://www.facebook.com/Malayalivartha





















