രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍, കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടു, ഇവര്‍ സഞ്ചരിച്ചിരുന്ന കാർ എക്‌സൈസ് സംഘം പിടിച്ചെടുത്തു, ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായതെന്ന് അധികൃതര്‍

പത്തനംതിട്ടയിൽ രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍. സിപിഐ കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗവുമായ ജിതിന്‍ മോഹനെ അടൂരിൽ നിന്നാണ് എക്‌സൈസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന കൊടുമണ്‍ സ്വദേശി അനന്തു ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
അടൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു എന്‍ ബേബിയുടെ നേതൃത്വത്തില്‍ നടന്ന ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് കഞ്ചാവ് പിടികൂടിയത്. അടൂരിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന സംഘത്തിലെ അംഗവും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് പിടിയിലായ ജിതിന്‍ എന്നും അധികൃതര്‍ പറഞ്ഞു. കൊടുമണ്‍ സഹകരണ ബാങ്കിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമണ്‍ എസ്‌ഐക്ക് പരുക്കേറ്റതടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
അതേസമയം പാലക്കാട് 20 അംഗ സംഘം വീടുകയറി ആക്രമണത്തിൽ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന് പരിക്ക്. ചാലിശ്ശേരി കുന്നത്തേരി സ്വദേശി ശരത്തിന്റെ വീട്ടിൽ കയറി ആയിരുന്നു ആക്രമണം. ശരത്ത് സുഹൃത്തുക്കളായ നിമേഷ്, ജിഷ്ണു, ലമ്മീസ് എന്നിവർക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആണ് സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തിയത്.
പരിക്കേറ്റ നിമേഷ് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്.അക്രമം നടത്തിയവർ നാട്ടുകാർ തന്നെയാണ്. ഇവർ എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനെ ശരതും സുഹൃത്തുക്കളും വിലക്കിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ശരത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടത്തിയത്. ഇരുമ്പ് വടിയും ചുറ്റികയും അടക്കമുള്ള ആയുധവുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ശരത് പറഞ്ഞു. അക്രമം നടത്തിയ ലഹരിമരുന്ന് സംഘത്തിൽപ്പെട്ടവർ ഒളിവിലാണ്.
https://www.facebook.com/Malayalivartha





















