തിരഞ്ഞെടുപ്പ് വിജ്ഞാപനവും മൺസൂണും വരുന്നു അഭിമാന പദ്ധതിയുടെ പണി വൈകിക്കരുത്; 1628.35 കോടിയുടെ ടെണ്ടര്‍ സാധുവാക്കി മുന്നോട്ടു പോകണം; സര്‍ക്കാര്‍ ഉത്തരവ് പിന്നാലെയുണ്ടാകും; ടെണ്ടര്‍ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കരാർ നൽകി സർക്കാർ; കെ ഫോണിലും അഴിമതി; ശിവശങ്കറിന്റെ ആ കത്ത് പുറത്ത്

സർക്കാരിന്റെ പല അഴിമതികളും ഇതിനോടകം തന്നെ രേഖകൾ സഹിതം പുറത്ത് വന്നതാണ്. ഇപ്പോൾ ഇതാ കെ ഫോണിലും അഴിമതി നടന്നിട്ടുണ്ട് എന്ന ഏറ്റവും പുതിയ വിവരമാണ് പുറത്തു വരുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ആവിഷ്കരിക്കുകയും ചെയ്ത ഒരു പദ്ധതിയാണ് കെ ഫോൺ. അതിന്റെ നടത്തിപ്പിന് ടെണ്ടര്‍ ഉറപ്പിച്ചതിലും വൻ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇപ്പോഴുള്ള ടെണ്ടര്‍ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർക്കാർ കരാർ നൽകി. അതുകൊണ്ട് സർക്കാരിനുണ്ടായത് 500 കോടി രൂപയുടെ അധിക ചെലവാണ് എന്നതാണ് പുറത്ത് വരുന്ന വിവരം. ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുന്നേ പണി തുടങ്ങാൻ കരാറുകാർക്ക് അനുവാദം നൽകണമെന്ന് ആവശ്യവുമായി അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കർ കത്തെഴുതിയിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർ നടപടികൾ സ്വീകരിച്ചത്. സര്‍ക്കാരിന്‍റെ കെ ഫോൺ പ്രഖ്യാപനം 2017 ലെ ബജറ്റ് പ്രസംഗത്തിലായിരുന്നു പിണറായി നടത്തിയത്.
1028.20 കോടിയുടെ പദ്ധതിയായിരുന്നു പ്രഖ്യാപിച്ചത്. 2017 മെയ് 18 ന് നടത്തിപ്പ് ചുമതല കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ ഏൽപ്പിച്ച് ഉത്തരവിറക്കി. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും സര്‍ക്കാരും ചേര്‍ന്ന് സ്പെഷ്യൽ പര്‍പ്പസ് വെഹിക്കിൾ തയ്യാറാക്കുകയും ചെയ്തു. ടെണ്ടറിൽ പങ്കെടുത്തത് രണ്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും രണ്ട് സ്വകാര്യ സ്ഥാപനങ്ങളും അടങ്ങുന്ന ഒരു കൺസോർഷ്യം ആണ്. ഇവർ ടെൻഡർ തുകയുടെ 58.5 ശതമാനം ഉയര്‍ത്തി ക്വാട്ട് ചെയ്തു. ആവശ്യപ്പെട്ട തുക 1628.35 കോടിയായിരുന്നു.
കെ ഫോണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാഭാവിക നടപടിക്രമങ്ങളിൽ ദുരൂഹ ഇടപാടുകൾ തുടങ്ങിയത് ഇവിടം മുതലായിരുന്നു. അന്നത്തെ ഐടി സെക്രട്ടറിയായിരുന്നു എം ശിവശങ്കര്‍. അദ്ദേഹം 2019 ഫെബ്രുവരി 16 ന് കെഎസ്ഐടിഎല്‍ എംഡിക്ക് അയച്ച കത്തിൽ പറഞ്ഞിരിക്കുന്ന ചില നിർണായക കാര്യങ്ങൾ വളരെയധികം ശ്രദ്ധേയമാണ്., തിരഞ്ഞെടുപ്പ് വിജ്ഞാപനവും മൺസൂണും വരുന്നു, അഭിമാന പദ്ധതിയുടെ പണി വൈകിക്കരുത്.
1628.35 കോടിയുടെ ടെണ്ടര്‍ സാധുവാക്കി മുന്നോട്ടു പോകണം. സര്‍ക്കാര്‍ ഉത്തരവ് പിന്നാലെയുണ്ടാകും ഇത്തരത്തിൽ നിരവധി കാര്യങ്ങളാണ് ആ കത്തിൽ പറഞ്ഞിരുന്നത്. ഭാരത് ഇലട്രോണിക്സ് ലിമിറ്റഡിന്‍റെ നേതൃത്വത്തിലുള്ള കൺസോര്‍ഷ്യത്തിന് ഉയര്‍ന്ന തുകയ്ക്ക് ടെണ്ടര്‍ ഉറപ്പിച്ച് നൽകാൻ എം ശിവശങ്കര്‍ നടത്തിയ ഇടപെടൽ ഇതിൽ നിന്നും വ്യക്തമാകുന്നു . ടെണ്ടറനുസരിച്ച് പണി തുടങ്ങി. പക്ഷേ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത് പണി തുടങ്ങിക്കഴിഞ്ഞു അഞ്ചുമാസം കഴിഞ്ഞാണ്.
സര്‍ക്കാരിന്‍റെ ടെണ്ടര്‍ മാനദണ്ഡങ്ങൾ തീരുമാനിച്ച് അന്നത്തെ ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കിഫ്ബി സിഇഒ കെ എം എബ്രഹാം 2017 ൽ തയ്യാറാക്കിയ നിബന്ധനകൾ കൂടെ ഒന്ന് പരിശോധിച്ചാൽ അഴിമതിയുടെ കാണാ കഥകൾ കാണുവാൻ സാധിക്കും. എസ്റ്റിമേറ്റ് തുകയുടെ പത്ത് ശതമാനത്തിലധികം ക്വാട്ട് ചെയ്താൽ വീണ്ടും ടെണ്ടര്‍ ചെയ്യണം. എന്നിട്ടും ഉയർന്ന തുക ആവര്‍ത്തിച്ചാൽ ആ ടെണ്ടര്‍ റദ്ദാക്കി വീണ്ടും ടെണ്ടര്‍ നടത്തണം എന്നിങ്ങനെയാണ് അദ്ദേഹം മുന്നോട്ട് വച്ച നിബന്ധനകൾ.
സര്‍ക്കാരിന്‍റെ ടെണ്ടര്‍ മാനദണ്ഡം അനുസരിച്ചെങ്കിൽ പരമാവധി 1130 കോടിക്ക് അനുവദിക്കേണ്ട ടെണ്ടറാണ് അന്നത്തെ ഐടി സെക്രട്ടറിയുടെ ഇടപെടലുകൾ കാരണം 1600 കോടിയാക്കി മാറ്റിയത് എന്നതാണ് ശ്രദ്ധേയമായ കാര്യo. അധിക ചെലവ് വന്നത് 500 കോടി രൂപയാണ്. അടിയന്തരമായി തീര്‍ക്കണമെന്ന് തീരുമാനിച്ച പദ്ധതി ഇപ്പോൾ ഒരുപാട് വൈകുകയാണ്. എന്തായാലും പുതിയ അഴിമതിയുടെയും പല ഇടപെടലുകളുടെയും കൂടുതൽ വിവരങ്ങൾ ഓരോ ദിവസം പോകുന്തോറും പുറത്തുവരികയാണ്.
https://www.facebook.com/Malayalivartha























