പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഭജന ചൊല്ലിയാല്‍ മതി... പറഞ്ഞത് പ്രധാനമന്ത്രി..സത്യം വലിച്ചു കീറി റിപ്പോര്‍ട്ടുകൾ... കേരളത്തിലെ അടക്കം പത്രങ്ങളിൽ വാർത്ത സത്യം ഇത്...

കേരളത്തില്‍ ദിനപത്രം ഉള്‍പ്പെടെ ഒട്ടേറെ മോദിവിരുദ്ധ മാധ്യമങ്ങളും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളിലും ഈ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടു. പക്ഷെ എഎഫ് ഡബ്ല്യു എ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് കണ്ടെത്തി. മന്‍ കി ബാത്തിന്‍റെ 92ാം എപ്പിസോഡില്‍ നടത്തിയ പ്രഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞതെന്നാണ് പ്രചാരണം. ആഗസ്ത് 28ന് മോദി നടത്തിയ ഈ പ്രഭാഷണം ആരംഭിയ്ക്കുന്നത് ആസാദി കാ അമൃത് മഹോത്സവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.
ഈ പ്രസംഗത്തില്‍ ഏകദേശം 12 മിനിറ്റ് നേരം ഇദ്ദേഹം പോഷകാഹാരക്കുറവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെപ്രസംഗത്തില്‍ പറഞ്ഞ കാര്യം എന്താണെന്ന് നോക്കാം: "ഭക്തിഗാനങ്ങള്‍ പോഷാകാഹാരക്കുറവിനെതിരായ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കാനാവുമോ? മേരെ ബച്ചാ അഭിയാന്‍ എന്ന പദ്ധതിയില്‍ മധ്യപ്രദേശിലെ ദത്തിയ ജില്ലയില്‍ ഇത് വിജയകരമായി ചെയ്തിട്ടുണ്ട്. ജില്ലയില്‍ സംഘടിപ്പിക്കുന്ന ഭജന്‍ പരിപാടികളില്‍ പോഷന്‍ ഗുരു (പോഷകാഹാരകാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന ഗുരുതുല്ല്യനായ വ്യക്തി) എന്നറിയപ്പെടുന്ന അധ്യാപകരെയും വിളിക്കും.
ഇതിന്‍റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ അമ്മമാര്‍ അംഗന്‍വാടി കേന്ദ്രത്തിലേക്ക് ഒരു കൈപ്പിടി ധാന്യവുമായി എത്തും. ശനിയാഴ്ചയിലെ ഫല ഭോജനത്തിന് ഈ ധാന്യം ഉപയോഗിക്കും. ഇത് അംഗന്‍വാടി കേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കൂടാന്‍ സഹായിച്ചെന്ന് മാത്രമല്ല, അത് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കൂടി സഹായിച്ചു. "- മോദി മന്‍ കി ബാത്തില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പൂര്‍ണ്ണരൂപമാണിത്.
https://www.facebook.com/Malayalivartha


























