നാല് വർഷത്തിനിടെ ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചത് മുപ്പതിലധികം തവണ, ഇനി ഇത് അധിക കാലം നീട്ടി കൊണ്ടുപോയയേക്കില്ല, മുഖ്യന്റെ അടപ്പിളക്കുന്ന നീക്കവുമായി സുപ്രീകോടതി

നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചത്. എന്നാൽ ഇനി ഇത് അധിക കാലം നീട്ടി കൊണ്ടുപോയയേക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.എസ്എൻസി ലാവലിൻ കേസ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീംകോടതി ഉൾപ്പെടുത്തി. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവലിൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ മറ്റു കേസുകൾ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയാണ് സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്.
നിലവിലെ പ്രതികൾ നൽകിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം.സുധീരന്റെ അപേക്ഷയും ഉൾപ്പെടെ ആകെ അഞ്ചു ഹർജികളാണ് സുപ്രീം കോടതി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.
കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്. കഴിഞ്ഞ ആറ് മാസമായി ഹർജി കോടതിയുടെ അഡ്വാൻസ് ലിസ്റ്റിൽ ഉണ്ടെങ്കിലും അവസാന നിമിഷം മാറിപ്പോവുകയാണ്.
ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി.പി.നന്ദകുമാറിന്റെ അഭിഭാഷക എം.കെ.അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസ് മാറ്റിവയ്ക്കരുതെന്ന് സുപ്രിംകോടതി നേരത്തെ നിർദേശിച്ചിരുന്നു.
പിണാറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി കെ.ജി.രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിൽ നോട്ടീസ് അയച്ചിരുന്നു.
പിണറായി ഒരു പേടി സ്വപ്നം പോലെ കരുതുന്നതാണ് ലാവ്ലിൻ കേസ്.അദ്ദേഹത്തിൻ്റെ ജീവിതത്തിലെ കയറ്റിറക്കങ്ങൾ നിശ്ചയിച്ചത് ലാവ്ലിൻ കേസാണ്. വി എസ് അച്യുതാനന്ദൻ പിണറായിയെ കുഴപ്പത്തിലാക്കിയത് ലാവ്ലിൻ കേസ് ഉപയോഗിച്ചാണ്. ലാവ്ലിനിൽ നിന്നും ശ്വാസം വിടാൻ സമയം കിട്ടിയപ്പോഴാണ് പിണറായി കേരളത്തിൽ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇല്ലാതാക്കാൻ ലാവ്ലിനോളം ഒരു മരുന്നില്ലെന്ന് കരുതുന്നവരാണ് കേന്ദ്രവും കേരളത്തിലെ പിണറായി വിരുദ്ധരും. അദ്ദേഹം ഒരു പേടി സ്വപ്നം പോലെ കരുതുന്നതാണ് ലാവ്ലിൻ കേസ്.
https://www.facebook.com/Malayalivartha


























