Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..

'ഇവിടെ ഭർത്താവിന് സർക്കാർ അനുവദിച്ച വാഹനം അതും കേരളസർക്കാർ എന്ന ബോർഡ് വച്ച ഔദ്യോഗിക വാഹനം തീർത്തും സ്വകാര്യമായ ആവശ്യത്തിന് ഭാര്യയോ മക്കളോ ഉപയോഗിച്ചാൽ അത് നിയമവിരുദ്ധം തന്നെയാണ്. പാവപ്പെട്ടവരുടെ നികുതിപ്പണത്തിൻ്റെ ഭാഗമാണ് സർക്കാർ വാഹനങ്ങൾ. അത് ഉപയോഗിക്കേണ്ടത് സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്; അല്ലാതെ സ്വന്തം കുടുംബത്തിലെ ആളുകളുടെ ആവശ്യത്തിനല്ലാ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

16 SEPTEMBER 2022 01:40 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ മോഹന്‍റെ സഹധർമ്മിണിക്ക് യാത്ര ചെയ്യാൻ സർക്കാർ കാർ ഉപയോഗിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാലടി സർവകലാശാല അധ്യാപികയായ ഡോ.പൂർണ്ണിമ മോഹൻ വഞ്ചിയൂരിലെ കോളേജിലേക്ക് പോകുവാനും വരാനും മോഹന് സർക്കാർ അനുവദിച്ച വാഹനമാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഈ നെറികെട്ട ഭരണകാലത്ത് തങ്ങൾക്ക് വേണ്ടപ്പെട്ടവർ നിയമങ്ങളെ കാറ്റിൽപ്പറത്തി അർമാദിക്കുന്നത് പല വട്ടം വാർത്തകളിലൂടെ കണ്ടും കേട്ടും അറിഞ്ഞതാണ്. എൻ്റെ അദ്ധ്യാപികയായ പൂർണ്ണിമ ടീച്ചർ അത്തരത്തിലൊരു വിവാദത്തിൽപ്പെട്ടത് മുമ്പും വാർത്തയായിരുന്നു. അതേക്കുറിച്ച് ഒരിക്കൽ എഴുതിയതുമാണ്. വീണ്ടുമൊരിക്കൽ കൂടി ടീച്ചർ അനുഭവിക്കുന്ന സ്പെഷ്യൽ പ്രിവിലേജിനെ കുറിച്ച് എഴുതേണ്ടി വരുന്നതിൽ സങ്കടമുണ്ട്. പക്ഷെ എഴുതാതെ വയ്യാ.

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ സി എം ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്റെ ഭാര്യയായതിനാൽ മാത്രം നല്കപ്പെട്ടിരിക്കുന്ന സ്പെഷ്യൽ പ്രിവിലേജ് ഒരിക്കൽ ടീച്ചറുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമായതാണ്. ഇപ്പോഴിതാ സർക്കാർ ഔദ്യോഗിക വാഹനം സ്വന്തം തൊഴിൽ താല്പര്യാർത്ഥം ദുരുപയോഗം ചെയ്തതിന് അവർ വീണ്ടും വാർത്തകളിലിടം നേടുന്നു. ടീച്ചറുടെ ഭർത്താവ് ആർ മോഹന് സർക്കാർ അനുവദിച്ച വാഹനത്തിലാണ് വട്ടിയൂർക്കാവിലെ വീട്ടിൽ നിന്നും ടീച്ചർ വഞ്ചിയൂർ ഉളള ശ്രീശങ്കരാചാര്യ സംസ്കൃത പ്രാദേശിക കേന്ദ്രത്തിൽ വരുന്നതും പോകുന്നതുമെന്ന സ്പെഷ്യൽ വാർത്ത പുറത്തുകൊണ്ടു വന്നിരിക്കുന്നത് ഏഷ്യാനെറ്റാണ്.

കേരള യൂണിവേഴ്സിറ്റിയിൽ മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷയായി നിയമിച്ചതും പിന്നീട് ആ നിയമനം ഗവർണ്ണർ ഇടപെട്ട് മാറ്റിയതും ഇതേ പൂർണ്ണിമ ടീച്ചറെ തന്നെയായിരുന്നു. കാലടി സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപികയായ ഡോ. പൂർണ്ണിമ മോഹൻ തിരുവനന്തപുരം സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രത്തിൽ എന്റെ അദ്ധ്യാപികയായിരുന്നു. അന്നവർ ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നത് phonetics ആയിരുന്നു. മലയാളം ഒട്ടുമേ സംസാരിക്കാനറിയാത്ത പൂർണ്ണിമ ടീച്ചർ സംസ്കൃതം phonetics ക്ലാസ്സെടുത്തിരുന്നത് ഇംഗ്ലീഷിലും തമിഴ് കലർന്ന ഉച്ചാരണ ശുദ്ധി ഒട്ടുമില്ലാത്ത മലയാളത്തിലുമായിരുന്നു.

ടീച്ചറിന്റെ കൗതുകം തോന്നുന്ന മലയാളം ഉച്ചാരണവും സംസാരവും തന്നെയായിരുന്നു അവരെ അന്ന് മറ്റ് അദ്ധ്യാപകരിൽ നിന്നും വ്യത്യസ്തയാക്കിയിരുന്നതും. നിത്യസംഭാഷണത്തിൽ നമ്മൾ പറയുന്ന പല വാചകങ്ങളും വാക്കുകളും ടീച്ചർക്ക് മനസ്സിലാക്കാനേ കഴിയുമായിരുന്നില്ല. പിന്നീട് ഞാൻ അദ്ധ്യാപികയായപ്പോൾ ടീച്ചറുടെ മകനെ ഞങ്ങളുടെ സന്ദീപനി സ്കൂളിൽ ടീച്ചർ ചേർത്തു. അന്നും ടീച്ചർക്കും മോനും മലയാളഭാഷ അന്യം തന്നെയായിരുന്നു. ആ പൂർണ്ണിമാ മോഹനാണ് കേരള യൂണിവേഴ്സിറ്റിയിൽ മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷയായി നിയമിക്കപ്പെട്ടത് എന്നറിഞ്ഞപ്പോൾ ഞാനടക്കമുള്ള ടീച്ചറുടെ വിദ്യാർത്ഥികളെല്ലാം അന്ന് ഞെട്ടിപ്പോയിരുന്നു.

സാധാരണ നമുക്ക് പ്രിയപ്പെട്ട ഒരദ്ധ്യാപിക ഇത്തരം ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ അഭിമാനവും സന്തോഷവും തോന്നേണ്ടതാണ്. പക്ഷേ അന്ന് തോന്നിയത് അമർഷവും ഞെട്ടലുമായിരുന്നു. സര്‍വ്വകലാശാല ഓര്‍ഡിനന്‍സ് അനുസരിച്ച് മലയാളത്തിലെ മഹാനിഘണ്ടു എഡിറ്റര്‍ക്ക് വേണ്ട യോഗ്യത മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ്. ഈ ഓര്‍ഡിനന്‍സ് തിരുത്തിയാണ് സംസ്‌കൃത ഭാഷയില്‍ ഗവേഷണബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന ഉത്തരവിറക്കിയത്. മാനദണ്‌ഡങ്ങൾ കാറ്റിൽപ്പറത്തി മലയാളം നേരെ സംസാരിക്കാൻ പോലും കഴിയാത്ത ഒരാൾക്ക് ആ തസ്തിക നല്കിയെന്നറിയുമ്പോഴാണ് ഇവിടുത്തെ സിസ്റ്റം എത്രമാത്രം കറപ്റ്റഡും സ്വജനപക്ഷപാതപരമാണെന്നും ബോധ്യമാവുന്നത്.

ഇംഗ്ലീഷ് , മലയാളം, സംസ്കൃതം തുങ്ങിയ മൂന്ന് ഭാഷകളിൽ ബിരുദാനന്തരബിരുദമുണ്ടായിരുന്ന ശ്രീ. ശൂരനാട് കുഞ്ഞൻ പിള്ളയെ പോലുള്ള മഹാരഥന്മാർ അലങ്കരിച്ച സ്ഥാനത്താണ് തമിഴ് മാതൃഭാഷക്കാരിയായ സ്കൂൾ തലം മുതൽ ഒന്നാം ഭാഷയായി മലയാളം പഠിച്ചിട്ടില്ലാത്ത, മലയാളം നേരെ ചൊവ്വേ സംസാരിക്കനറിയാത്ത സംസ്കൃത അദ്ധ്യാപികയായ ഡോ. പൂർണ്ണിമ മോഹൻ അന്ന് നിയമിക്കപ്പെട്ടത്. ഇപ്പോഴിതാ അതേ വിവാദ അദ്ധ്യാപിക സർക്കാർ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിൻ്റെ പേരിൽ വീണ്ടും വാർത്തകളിലിടം നേടുന്നു.

ഒരാളുടെ സ്വകാര്യതയിൽ, അല്ലെങ്കിൽ യാത്രാ സ്വാതന്ത്ര്യ 'ത്തിൽ മാപ്രകൾക്ക് എന്ത് കാര്യമെന്ന ചോദ്യം വന്നേക്കാം. രണ്ടു ലക്ഷം രൂപ ശമ്പളമുള്ള ഒരു പ്രൊഫസർ സ്വന്തം കാറിൽ വന്നുപോകുന്നതിനെ കുറിച്ച് കവർ സ്റ്റോറി വന്നാൽ അത് സ്വകാര്യതയിലുള്ള കടന്നുകയറ്റമെന്നു പറയാം. പക്ഷേ ഇവിടെ ഭർത്താവിന് സർക്കാർ അനുവദിച്ച വാഹനം അതും കേരളസർക്കാർ എന്ന ബോർഡ് വച്ച ഔദ്യോഗിക വാഹനം തീർത്തും സ്വകാര്യമായ ആവശ്യത്തിന് ഭാര്യയോ മക്കളോ ഉപയോഗിച്ചാൽ അത് നിയമവിരുദ്ധം തന്നെയാണ്. പാവപ്പെട്ടവരുടെ നികുതിപ്പണത്തിൻ്റെ ഭാഗമാണ് സർക്കാർ വാഹനങ്ങൾ. അത് ഉപയോഗിക്കേണ്ടത് സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്; അല്ലാതെ സ്വന്തം കുടുംബത്തിലെ ആളുകളുടെ ആവശ്യത്തിനല്ലാ.

കാട്ടിലെ തടി; തേവരുടെ ആന
അപ്പൊ പിന്നെ വലിയെടാ വലി!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (18 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (42 minutes ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (53 minutes ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു  (1 hour ago)

കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കൽ ... ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും...  (1 hour ago)

കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും  (1 hour ago)

ബോട്ട് അപകടത്തിൽപ്പെട്ടു...  (1 hour ago)

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും...  (1 hour ago)

പാചകവാതക ക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല  (2 hours ago)

കുവൈത്തിലെ ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി  (2 hours ago)

മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി  (2 hours ago)

തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയായ ചെമ്പനരുവിയിൽ തേൻ വിൽപ്പനയ്ക്കായി പോയ മധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ... സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും  (3 hours ago)

Malayali Vartha Recommends